Saturday, October 8, 2011

"മതരാഷ്ട്രീയം" ! (തുടര്‍ച്ച)

മത" സംഘടനകള്‍ സമൂഹത്തില്‍ സജീവമാണ്. ഓരോരുത്തര്‍ക്കും അവര്‍ സ്ഥാപിച്ചെടുക്കുന്ന ആചാരുനുഷ്ടാനങ്ങളുടെ വിഷയത്തില്‍ കിടന്നു കറങ്ങുന്ന തര്‍ക്ക വിഷയങ്ങള്‍ ഉണ്ട്. സംഘടനകളെ നിലനിര്‍ത്തുന്നത് തന്നെ "പത്തു പൈസ പോലും" ചിലവില്ലാത്ത വെറും ആശയ വൈജാത്യങ്ങളുടെ വിഷയങ്ങളുടെ മേഘലകള്‍ ആണ്. എന്നാല്‍ അത്തരം ആശയങ്ങളുടെ പിന്‍ബലത്തില്‍ പടുതുയര്തപെട്ട സംഘടനകളുടെ "ആസ്തികള്‍" സാമൂഹിക വിഷയങ്ങളില്‍ ഇടപെടാത്ത അവരുടെ ആശയങ്ങളുടെ സാമൂഹിക പ്രസക്തിയെ തന്നെ വെല്ലുവിളിക്കും വിധമാണ് ! അത് തന്നെയാണ് അതിന്റെ നേതൃത്വങ്ങളുടെ ശക്തിയും, അതിനെ നിലനിര്‍ത്തുന്നതിനും , പിളര്തുന്നതിനും, പുതിയ സംഘടനകള്‍ രൂപീകരിക്കുന്നതിനു "പണ്ടിതര്‍ക്കുള്ള " പ്രേരണയും !

ഇവിടെ ഇരകള്‍ സമൂഹമാണ് ! തങ്ങള്‍ ജീവിക്കുന്ന കാലഘട്ടത്തിലെ വ്യവസ്ഥിതിയുടെ സംഭാവനകള്‍ ആയ പലിശ, മദ്യ, അശ്ലീല, ലോട്ടറി, ചൂതാട്ടങ്ങള്‍ അടങ്ങിയ സാമൂഹിക തിന്മകള്‍ക്കെതിരെ ശബ്ദിക്കുന്നതിനു പകരം, അത്തരം വ്യവസ്ഥിതിയില്‍ നിന്നും തങ്ങള്‍ക്കും, തങ്ങളുടെ തലമുറകള്‍ക്കും വേണ്ടതൊക്കെ കണ്ണടച്ച് അനുഭവിക്കുകയാണ്. അതെ സമയം, അതിനെതിരെ ശബ്ദിക്കുകയും, ഇടപെടുകയും ചെയ്യുന്നവര്‍ക്കെതിരെ "രാഷ്ട്രീയമെന്ന്" പറഞ്ഞു ഉറഞ്ഞു തുള്ളുമ്പോള്‍, തങ്ങളുടെ ഭൌതിക കാര്യലാഭത്തിണ് വേണ്ടി സാമുദായിക "മത രാഷ്ട്രീയത്തെ" ഉപയോഗിക്കുകയും ചെയ്യുന്നു.

സമൂഹം തങ്ങളുടെ ജീവിതത്തില്‍ തെറ്റേത്, ശരിയേത് എന്ന് തിരിച്ചറിയാതെ തങ്ങളുടെ മുമ്പിലുള്ള മേഘലകളെ ജീവിതത്തിനായി ഉപയോഗിക്കുമ്പോള്‍ പോലും തങ്ങള്‍ ചൂഷണം ചെയ്യപെടുകയാണ് എന്നറിയാതെ അവയുടെ ഇരകളാകുന്നു. ഇന്ന് സാര്‍വത്രികമായ സാമ്രാജ്യത ചൂഷണ രീതിയുടെ ഒരു പതിപ്പായ നെറ്റ് വര്‍ക്ക് മാര്‍ക്കടിങ്ങുകളുടെ, ഉത്പന്ന, സാമ്പത്തിക മേഘലകളും, അവയുടെ ലോക്കല്‍ പതിപ്പുകളും തൌഹീദിന്റെ "ഹലാല്‍" പോലും അന്യമാക്കുന്നു എന്ന് തിരിച്ചരിയാതവരാന് മത വിഷയങ്ങളുമായി തര്‍ക്കതിനിരങ്ങുന്നത്. അതൊക്കെ രാഷ്ട്രീയമെന്ന് പറഞ്ഞു അവയൊക്കെ സംഭാവന ചെയ്യുന്ന വ്യവസ്ഥിക്കെതിരെ കണ്ണടച്ച്, അനുയായികളെ "കരിസ്മാട്ടിക്ക്" പ്രസങ്ങളിലൂടെ നിലനിര്‍ത്തുമ്പോള്‍ ഒരു സമൂഹത്തെ തൊടാത്ത "അവസരവാദ പരമായ തൌഹീദിനെയാണ് തങ്ങള്‍ പ്രധിനിധീകരിക്കുന്നത് എന്നതിന്റെ തൗഹീടീ ന്യായീകരണം ഇന്നും അന്ജാതമാണ് ! പ്രത്യേകിച്ചും, പ്രവര്തിപഥത്തിലെ പ്രായോഗികമെഘലകളില്‍ ജമാഅത്ത് സജീവമായി സമൂഹത്തില്‍ നില കൊള്ളുമ്പോള്‍ അതിനനുകൂലമായി പ്രതികരിക്കുന്നത് സ്വയം ബലികഴിക്കലാനെന്ന തിരിച്ചറിവാണ് നിലവിലെ"തങ്ങളുടെ തൌഹീടി " പ്രധിനിധാനം എന്ന് അവര്‍ക്ക് തന്നെ അറിയാം, അല്ലെങ്കില്‍ അത് അന്ജതയാനെന്നു പറയേണ്ടി വരും !


അതോ, ഇത്തരം സാഹചര്യങ്ങല്‍ക്കെതിരെ കണ്ണടക്കുന്ന, കണ്ണടക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു തൌഹീദിനെയാണോ പ്രവാചകന്‍/ പ്രവാചകര്‍ അവര്‍ സാക്ഷിയായ ഓരോ ബഹുസ്വര സമൂഹത്തിലും പ്രധിനിധാനം ചെയ്തത് ! ഇതിനു മറുപടി പറയേണ്ടത് ഇന്നത്തെ മത സംഘടനകള്‍ ആണ്.
____________________
മനുഷ്യര്‍ക്ക്‌ മാതൃകയാകേണ്ട സമൂഹം എന്ന നിലയില്‍ എന്താണ് പറയാനുള്ളത് ?
1.ഇസ്ലാം ഒരു മുഴുജീവിത വ്യവസ്ഥിതി എന്നിരിക്കെ , ഇസ്ലാം പ്രധിനിധാനം ചെയ്യുന്ന "മാനുഷിക നീതിയുടെ രാഷ്ട്രീയത്തെ" അവഗണിക്കുകയും , നിലവിലെ രാഷ്ട്രീയത്തെ ഉള്കൊള്ളുകയും , തങ്ങള്‍ക്കു വേണ്ടതൊക്കെ അനുഭവിക്കുകയും , സമൂഹം നേരിടുന്ന സാമൂഹിക തിന്മകള്‍ക്കെതിരെയും , ചൂഷനങ്ങല്‍ക്കെതിരെയും മൌനം അവലംഭിക്കുകയും ചെയ്യുന്നത് “തൌഹീദിന്റെ ” ഭാഗമാണോ !
2. അല്ല എങ്കില്‍ “ഇസ്ലാം ഒരു സംപൂര്ന നീതി വ്യവസ്ഥിതി ” എന്ന നിലയില്‍ അവതരിപ്പിക്കുകയും , ഇടപെടുകയും ചെയ്യുന്നവരെ പിന്തുനചില്ലെങ്കിലും ആക്ഷേപിക്കാതെയെങ്കിലും ഇരിക്കുന്നത് മേല്പറഞ്ഞ രാഷ്ട്രീയത്തെ അംഗീകരിക്കുന്ന വിശ്വാസതിനേക്കാള്‍ ഉത്തമമല്ലേ ?
-അതിനമപ്പുരം നിലവില്‍ മനുഷ്യര്‍ നേരിടുന്ന സാമൂഹിക തിന്മകള്‍ വളരുന്ന ഒരു വ്യവസ്ഥിതിയെ മനസ്സ് കൊണ്ടെങ്കിലും വെറുക്കുന്നു എന്ന അവസ്ഥ തങ്ങളുടെ തൌഹീടില്‍ ഇല്ലെന്നാണോ.
-അല്ലെങ്കില്‍ അങ്ങിനെ ഒരവസ്തക്ക് എന്താണ് നിങ്ങള്‍ പറയുന്ന “തൌഹീദിന് ” തടസ്സം !!!
-അത്തരം മേഖലകളില്‍ "ഈ തൌഹീദിന്" റോള്‍ ഒന്നും ഇല്ലെന്നുണ്ടോ ?
-ഇന്നത്തെ സാമൂഹിക ചുറ്റുപാടില്‍ അനുകൂലമോ പ്രതികൂലമോ ആയി രൂപപെടുന്ന/അനുഭവിക്കുന്ന
കാര്യങ്ങള്‍ നിലവിലെ തങ്ങള്‍ അടക്കമുള്ളവര്‍ അംഗീകരിക്കേണ്ടി വരുന്ന അനിവാര്യമായ ഒരു രാഷ്ട്രീയവ്യവസ്ഥിതിയുടെ സംഭാവനകള്‍ ആണെന്നിരിക്കെ, ജമാഅതിനെ വിമര്‍ശിക്കാന്‍ "ഇസ്ലാമില്‍ രാഷ്ട്രീയമില്ല" എന്ന് പറയുന്നവര്‍ "ഇസ്ലാമിന്റെ സ്ഥാനം" അത്തരം മേഖലകളില്‍
എവിടെയാണ്/എങ്ങിനെയാണ് നിര്‍ണ്ണയിക്കുന്നത് ?
-അതോ, ജീവിതവും ഇസ്ലാമും,രണ്ടാണ് എന്ന സന്ദേശ മാണോ നല്‍കുന്നത് ?
-അങ്ങിനെയെങ്കില്‍, "ഇസ്ലാം പൂര്‍ണമാണ്" എന്ന വാദത്തിനു നേരെ കൊഞ്ഞനം സ്വയം കുത്തുകയല്ലേ ചെയ്യുന്നത്.
-അങ്ങിനെയൊന്നു ഇക്കാലത്ത് നിര്‍ണ്ണയിക്കാന്‍ തങ്ങള്‍ക്കു കഴിയുന്നില്ലെങ്കില്‍ അത് തങ്ങള്‍ മനസ്സിലാക്കിയ ഇസ്ലാമിന്റെ കുഴപ്പമോ , അതോ തങ്ങള്‍ ‍ എത്തിപെട്ട ചിന്താ ദാരിദ്ര്യത്തിന്റെ ഫലമോ ?

ഈ ചോദ്യം സ്വയം ചോദിച്ചു മറുപടി കാണുക !

Thursday, October 6, 2011

നിലനില്‍പ്പിന്റെ "മത രാഷ്ട്രീയം"!

ഇസ്ലാമില്‍ ഭരണമില്ലെന്നു സ്ഥാപിക്കാന്‍ "മത സംഘടനകള്‍" അനുയായികളുടെ മുമ്പില്‍ അവതരിപ്പിക്കുന്ന ഉദാഹരണം അവരുടെ തന്നെ ഉധാഹരണത്തില്‍ താഴെ (ഫ്രം ഇ-mail )!

""ഒരു ഭരണം സ്ഥാപിക്കല്‍ ആണ് ലക്‌ഷ്യം എങ്കില്‍ (ഇപ്പോള്‍ ജമാഅത്കാര്‍ പറയുന്നപോലെ ആണെങ്ങില്‍ ) മക്ക മുശ്രിക്കുകള്‍ ഭരണം വാഗ്ദാനം ചെയ്തപ്പോള്‍ തന്നെ ഇത് സ്വീകരിക്കാമായിരുന്നു.. റസൂല്‍ (സ) അത് സ്വീകരിച്ചില്ല .. "

reply: അവര്‍ ഓഫര്‍ ചെയ്തതും, പ്രവാചകന്‍ നിഷേധിച്ചതും തൌഹീടില്‍ അധിഷ്ടിമായ ഇസ്ലാമിക ഭരണമല്ല, പ്രവാചകന്‍ അവരുടെ താല്പര്യങ്ങല്‍ക്കെതിരെ നിലകൊണ്ട തൌഹീദ് അവര്‍ക്ക് മുമ്പില്‍ അടിയറവു വെക്കുന്നതിനു പകരവും, ഭരണം തൌഹീടുമായി ബന്ധപെടുതാതിരിക്കാനുമാണ് അവര്‍ ഭരണം വെച്ചു നീട്ടിയത്. അവര്‍ നല്‍കുന്ന അധികാരവും, പ്രവാചകന്റെ ഇസ്ലാമും ഒന്നിച്ചു പോകുകയില്ല എന്നത് കൊണ്ടാണ് പ്രവാചകന്‍ മക്കാ മുശ്രിക്കുകളുടെ ഭൌതിക വ്യവസ്ഥിതി നിഷേധിച്ചത്. ഭരണവും, ഇസ്ലാമും ഒന്നാണ് എന്നാണ് പ്രവാചകന്‍ ആ നിഷേധതിലൂടെ കാണിച്ചു തന്നത്. ആ ഭരണം "മതരാഷ്ട്രത്തെ" സൃഷ്ടിക്കാന്‍ വേണ്ടിയല്ല,ചൂഷണത്തിനും, അനീതിക്കും അതീതമായ നീതി വ്യവസ്ഥയെ സൃഷ്ടിക്കാന്‍ വേണ്ടിയാണ് ! ഇന്ന് ജമാഅത്ത് ഇതര സംഘടനകള്‍ ചെയ്യുന്ന അതെ പണി തന്നെയാണ് പ്രവാചകന്റെ നീക്കത്തിനെതിരെ അന്നത്തെ ആളുകള്‍ ചെയ്തത് എന്ന് അവരുടെ വിമര്‍ശനങ്ങളിലൂടെ കാണാന്‍ കഴിയും !

മത സംഘടനകളുടെ നിലനില്‍പ്പിനു അനോയോജ്യമായ ഒരു ആശയത്തെ സൃഷ്ടിക്കുന്നതിനോ, അല്ലെങ്കില്‍ അന്ജത മൂലമോ ഒരു വ്യാഖ്യാനം നല്‍കി അനുയായികളെ ചിന്താ ശൂന്യരാക്കി പിടിച്ചു നിര്തുന്നതിലും ജമാഅതിനെതിരെ നിലകൊള്ളുന്നതിനും ഈ ദുര്‍വ്യാഖ്യാനിക്കപെട്ട വസ്തുത വളരെയേറെ അവരെ സഹായിചീട്ടുണ്ട്. എത്രതോളമെന്നാല്‍ ശരിയായ രീതിയില്‍ അതിനെ അവതരിപ്പിച്ചാല്‍ ജമാഅതിന്റെ സാനിധ്യത്തില്‍ ആ സംഘടനകളുടെ ശക്തി എത്രത്തോളം ക്ഷയിക്കാന്‍ കാരണമാകുന്നുവോ, അത്രത്തോളം തന്നെ ശക്തി ഈ വ്യാഖ്യാനത്തിലൂടെ അവരുടെ നിലനില്‍പ്പിനു സഹായിചീട്ടുണ്ട് !

തൌഹീദിന്റെ സുരക്ഷിത വലയത്തില്‍ "ഭൂമിയുടെ അമാനത്തുകള്‍" സംരക്ഷിക്കപെടെണ്ടാതുണ്ട് എന്നതാണ്( ഇസ്ലാമിക )രാഷ്ട്രീയത്തെ നിലവിലുള്ള രാഷ്ട്രീയത്തില്‍ നിന്നും വ്യതിരിക്തമാക്കുന്നത്‌. അത്‌ വ്യക്തമാകണമെങ്കില്‍ ആരാധനകളിലും, അനുഷ്ടാന വ്യാഖ്യാനങ്ങളിലും കെട്ടിയിടപെട്ട പൌരോഹിത്യ ഇസ്ലാമിനെ നിലവില്‍ മനുഷ്യന്‍ ഏതെല്ലാം രംഗങ്ങളില്‍ ഇടപെടുന്നുണ്ടോ അതിന്റെ ഇസ്ലാമികഭൂമികയില്‍ നിന്ന് കൊണ്ട് വായിക്കപെടനം. അപ്പോള്‍ മാത്രമേ കുര്‍ആന്‍ അവകാശപെടുന്ന കൂട്ടിചെര്‍ക്കലുകല്‍ക്കതീതമായ വചനങ്ങളുടെ പ്രായോഗിക സമര്‍പ്പനത്തെ "കാലാതിവര്‍ത്തിയായ ഗ്രന്ഥം" എന്ന നിലയില്‍ മനുഷ്യന് അനുഭാവേധ്യമാകുകയുള്ളൂ. (തുടരും)
___________________________________
പിന്‍കുറി: സൃഷ്ടാവാണ് വലിയവന്‍ എന്ന വാക്ക് മനുഷ്യനെ സുജൂദിലേക്ക് മുഖം താഴ്തുന്നുവെങ്കില്‍ അതാവശ്യപെടുന്ന മാറ്റത്തിനെ മനുഷ്യന്‍ ഗൌരവമായി ഉള്‍കൊള്ളേണ്ടതുണ്ട്. ആരാധനകളില്‍ വെറും ശബ്ദമായി മാറുന്ന വാക്കുകള്‍ കൊണ്ട് ശില്പ്പമില്ലാത്ത ഒരു ദൈവ സങ്കല്‍പ്പത്തെ പ്രകീര്തിച്ചിരിക്കുക എന്നതില്‍ കെട്ടിയിടപെട്ടുപോയ മതസങ്കല്പ്പ കാഴപാടിന്റെ വായനയില്‍ സംഭവിച്ചത് വിശ്വാസികളുടെ ധൈഷണിക നിലവാര തകര്‍ച്ചയാണ്. അത്തരം കാഴ്ച്ചപാടിന്റെ ദുരന്തങ്ങളാണ് മതസന്ഘടനകള്‍ സൃഷ്ടിച്ചെടുത്ത സാമൂഹിക വിഭാഗീയതകളിലൂടെ കണ്ടുകൊണ്ടിരിക്കുന്നത് !! വിഭാഗീയതകള്‍ സൃഷ്ടിക്കുന്ന സംഘടനകള്‍ അല്ല, സംഘടനകളിലൂടെ ഐക്യപെടുന്ന മനുഷ്യ സമൂഹത്തെ സൃഷ്ടിക്കുന്നതിനാവണം പണ്ഡിതര്‍ ശ്രമിക്കേണ്ടത്! അത്തരത്തിലുള്ള നേത്രുത്വങ്ങലെയാവനം സമൂഹം അംഗീകരിച്ചു നിലനിര്‍ത്തേണ്ടത്. (തുടരും)

Wednesday, August 24, 2011

സക്കാത്ത്‌ - ഇസ്ലാമിന്റെ രാഷ്ട്രീയ ഭാഷ !! (തുടര്‍ച്ച )

സക്കാത്ത്‌ - വളര്‍ച്ചക്ക് ഒരു സാമ്പത്തിക ശസ്ത്രക്രിയ !
സമ്പത്തിനെ ശുദ്ധീകരിക്കുന്നു എന്നതാണ് സക്കാത്തിലൂടെ സംഭവിക്കുന്നത്‌. വ്യക്തികളുടെ ധനം നിഷ്ക്രിയമായി ഇരിക്കുന്നതിലൂടെ സാമൂഹിക വളര്‍ച്ചയില്‍ ഒരു പ്രതിസന്ധി സംഭവിക്കുന്നുണ്ട്. അവിടെയാണ് ധനത്തിന്റെ ശുദ്ധീകരണം നടക്കുന്നത്. അപ്രകാരം ധനത്തിന്റെ നിശ്ചിത ഭാഗം അര്‍ഹാരായവരിലൂടെ വിനിമയം ചെയ്യപെടുമ്പോള്‍ ആവശ്യമായ മേഖലയില്‍ അവ പമ്പ്‌ ചെയ്യപെടുന്നു. സാമ്പത്തിക വളര്‍ച്ചയെ സക്കാത്ത് എങ്ങിനെ ത്വരിതപെടുതുന്നു എന്ന് ചരിത്രങ്ങള്‍ ഉധാഹരണങ്ങള്‍ ആണ്. ഉമര്‍ (റ) ഭരണ കാലത്ത് സക്കാത്തിലൂടെ രാജ്യത്ത് സക്കാത്തിനര്‍ഹാരായവരെ പിന്നീട് അന്യമാക്കിയ സാമൂഹിക വളര്‍ച്ചയെ മനസ്സിലാക്കുന്നത് ഇന്ന് നമുക്കിടയിലുള്ള സക്കാത്ത് എന്ത് കൊണ്ട് ദാരിദ്ര്യത്തെ നിലനിര്‍ത്തുന്നു എന്ന് തിരിച്ചറിയാന്‍ സഹായിക്കും.
ഒരു മൈക്രോ കാല്‍കുലേഷന്‍ : ഒരു വ്യക്തിയുടെ നിക്ഷേപമായിരിക്കുന്ന ധനത്തിന്റെ രണ്ടര ശതമാനം വര്‍ഷത്തില്‍ സക്കാതിലേക്ക് മാറ്റുന്നതിലൂടെയാണ് ആ വ്യക്തിയുടെ ധനം ശുധീകരിക്കപെടുന്നത്. അപ്രകാരം ചെലവ് കഴിച്ചുള്ള മൂന്നു ലക്ഷം രൂപയുടെ സക്കാത്തിന്റെ വിഹിതം മാത്രം 7500 /- രൂപ വീതം 5 ലക്ഷം പേരില്‍ നിന്ന് മാത്രം ലഭിച്ചാല്‍ 375 കോടി രൂപ ഒരു വര്ഷം മാത്രം സമാഹരിക്കുവാന്‍ കഴിയും. എന്നാല്‍ യഥാര്‍ത്ഥ വിഹിതം ഇതിനേക്കാള്‍ എത്രയോ ഇരട്ടി ആയിരിക്കുമെന്ന് സമൂഹത്തിലെ വരേണ്യ വര്‍ഗ്ഗം വിളിച്ചു പറയുന്നു. അതിന്റെ മൂല്യം സമൂഹത്തില്‍ ഉണ്ടാക്കുന്ന മാറ്റം അല്ഭുതാവഹമായിരിക്കുമെന്നു പറയേണ്ടതില്ല !

സക്കാത്ത് നല്‍കാന്‍ പ്രാപ്തമാക്കുന്ന സാമൂഹിക നിര്‍ദേശം !
"നിങ്ങള്‍ നിങ്ങളുടെ ധനത്തില്‍ നിന്നും സക്കാത്ത് നല്‍കുക" എന്നാണു കുര്‍ആന്‍ ആജ്ഞാപിക്കുന്നത്. കര്‍മശേഷിയുള്ള ഒരു ജനതയെ വാര്‍ത്തെടുക്കുക. സക്കാത്ത് നല്‍കാനുള്ള ക്രിയാശേഷി സ്രഷ്ടാവ് നല്‍കിയ അനുഗ്രഹതിലൂടെ നേടുക എന്നതിന്റെ പരോക്ഷമായ കല്‍പ്പന ! ഇസ്ലാമിക സമൂഹം സക്കാത്ത് നല്കുന്നവരായിരിക്കണം, സാമൂഹിക വളര്‍ച്ചയുടെ താക്കോല്‍ അത്തരമൊരു സമൂഹത്തിന്റെ സജീവമായ ക്രിയ ശേഷിയിലൂടെ സംഭാവിക്കെണ്ടാതായിരുന്നു. പക്ഷെ, ഇന്ന് സമൂഹം എല്ലാ മേഖലയിലും പിന്‍തള്ളപെട്ടുപോയതിന്റെ യഥാര്‍ത്ഥ കാരണം തേടിയാല്‍ അന്വേഷണം അവസാനിക്കുന്നത് സക്കത്തിനു നേരെയുള്ള സമീപനത്തിന്റെയും, യഥാര്‍ത്ഥ സക്കാത്ത് വിതരണത്തിന്റെ അഭാവവും ആയിരിക്കും. ലക്ഷ്യത്തെ കാണാതെ പോയ ഗൌരവമായ ഒരു നിയമത്തെ കൈകാര്യം ചെയ്ത ഇന്നത്തെ സമൂഹത്തിനു ഈ കാലഘട്ടം സാക്ഷിയായിരിക്കും! മറ്റെല്ലാ വിജ്ഞാനത്തിലും വളര്‍ച്ച നേടിയ സമൂഹം സക്കാത്തിന്റെ വിഷയത്തില്‍ വിവേകമുപയോഗിക്കാന്‍ അനുവദിക്കാത്ത പൌരോഹിത്യ ജല്പ്പനങ്ങളെ തിരിച്ചറിയെണ്ടാതുണ്ട്. ഏകനായ സൃഷ്ടാവില്‍ വിശ്വസിക്കുക (തൌഹീദ് )എന്നതിന്റെ മാനദണ്ഡം ജീവിതത്തിന്റെ സമസ്ത മേഖലയിലും സൃഷ്ടാവിന്റെ വവസ്ഥിതിയെ നിലനിര്‍ത്തുന്ന ബാധ്യത ഏറ്റെടുക്കുക എന്നതാണ്. ആ തിരിച്ചറിവ് ഉണ്ടാകുന്നത് വരെ അപ്രധാന തര്‍ക്ക വിഷയങ്ങള്‍ക്കായി സംഘടനകള്‍ തങ്ങളുടെ സമയം ചിലവഴിച്ചു കൊണ്ടിരിക്കും. . പൌരോഹിത്യം തൌഹീദിന്റെ വൃത്തത്തെ തങ്ങളുടെ സൌകര്യത്തിനനുസരിച്ചു ചുരുക്കി പ്രാര്തനകളിലുള്ള വെറും ജല്പ്പനങ്ങളില്‍ മാത്രം ഒതുക്കിയത് കൊണ്ടാണ് ശക്തമായ ഒരു വിശ്വാസത്തിന്റെ പ്രായോഗിക മേഖലകള്‍ ശൂന്യമായത്.

സക്കാത്ത് ഫലപ്രധമാകുന്നത് എങ്ങിനെ
സക്കാത്തിനെ മതങ്ങളുടെ അചാരങ്ങളുടെ നിലവാരത്തില്‍ നിന്ന് കൊണ്ട് കൈകാര്യം ചെയ്യുന്ന സംഘടനകള്‍ സക്കാത്തിന്റെ സാമൂഹിക ലക്ഷ്യത്തിനു തടസ്സമാണ് സൃഷ്ടിക്കുന്നത്. സ്രഷ്ടാവിന്റെ നിയമത്തെ വ്യക്തി നിഷ്ടമാക്കിയതിലൂടെ അതിന്റെ പ്രയോഗവല്‍ക്കരണത്തെ നിസ്സാരവല്‍ക്കരിക്കുകയാണ് തങ്ങള്‍ ചെയ്യുന്നതെന്ന് അത്തരം സംഘടനകള്‍ തിരിച്ചരിയെണ്ടാതുണ്ട്. സാമൂഹിക വളര്‍ച്ചയില്‍ വന്‍ ഗുണഫലങ്ങള്‍ അനുഭാവേധ്യമാക്കുമായിരുന്ന സക്കാത്ത് ഇന്ന് ഗുണഫലങ്ങള്‍ അന്യമാക്കുന്ന രീതിയില്‍ ചിതറി തെറിക്കുകയാണ്/തെറിപ്പിക്കുകയാണ്. സംഘടന വൈജാത്യങ്ങള്‍ മാറ്റിവെച്ചു സക്കാത്തിന്റെ വിഷയത്തില്‍ ഒരു ഏകീകരണം സമൂഹത്തില്‍ വരേണ്ടിയിരിക്കുന്നു. സക്കാത്ത് സീകരിച്ചു ഫണ്ട്‌ ഫലപ്രദമായി കൈകാര്യം ചെയ്യുന്ന ഉദ്യമം സമൂഹത്തില്‍ ഉണ്ടെങ്കിലും അതൊരു പൊതു ഫ്ലാറ്ഫോമായി മാറ്റുന്നതിന് മറ്റു സംഘടനകള്‍ വിശാല കാഴ്ച്ചപാടിലേക്ക് വരേണ്ടിയിരിക്കുന്നു. എല്ലാ സംഘടനകളും യോജിച്ചു സംഘടന താല്പര്യങ്ങള്‍‍ക്കതീതമായി ഒരു "സക്കാത്ത് ബാങ്ക്" സമര്‍പ്പിക്കുകയാനെങ്കില്‍ സമൂഹത്തിനു സക്കാത്ത് അക്കൌണ്ടിംഗ് സുതാര്യമായി കൈകാര്യം ചെയ്യാന്‍ കഴിയും. എല്ലാം ബാന്കിങ്ങിലൂടെ കൈകാര്യം ചെയ്യുന്ന ഈ കാലഘട്ടത്തില്‍ സക്കാത്ത് സീകരിക്കുന്നതിനും, വിതരണത്തിനും അത്തരമൊരു സംരംഭമാണ് സമയം ആവശ്യപെടുന്നത്.
___________
`അല്ലാഹുവിന്റെ മാര്‍ഗത്തില്‍ തങ്ങളുടെ ധനം വ്യയം ചെയ്യുന്നവരുടെ ഉപമ ഒരു ധാന്യമണിയുടേതാണ്‌. അത്‌ ഓരോ കതിരിലും നൂറു മണി വീതമുള്ള ഏഴു കതിര്‍ക്കുലകള്‍ മുളപ്പിച്ചു. അല്ലാഹു ഉദ്ദേശിക്കുന്നവര്‍ക്ക്‌ അവന്‍ ഇരട്ടി പ്രതിഫലം നല്‍കുന്നു. വിശാലനും അഭിജ്ഞനുമത്രെ അല്ലാഹു' (ഖുര്‍ആന്‍ 2:261)



Thursday, August 18, 2011

സക്കാത്തിന്റെ സാമൂഹിക രാഷ്ട്രീയം !

എകോണമിയിലെ നീതിപൂര്‍വകകമായ വിതരണമാണ് സക്കാത്ത്. സമൂഹത്തില്‍ ഉള്ളവന്‍ എന്നും, ഇല്ലാത്തവന്‍ എന്നുമുള്ള അതിര്‍ വരമ്പിന്റെ ബാലന്‍സിംഗ് സൂചികയില്‍ അദൃശ്യ നീതിയുടെ സ്ഥാപനമാണ്‌ ഈ സാമൂഹിക എക്കോണമി നിര്‍വഹിക്കുന്നത്. സമ്പത്തിന്റെ ഉറവിടം ഭൂമിയാണ്‌. സമ്പത്ത് കൈകാര്യം ചെയ്യുന്നത് അല്ലാഹു വിന്റെ പ്രധിനിധിയായി ഭൂമിയിലേക്ക്‌ നിശ്ചയിച്ച മനുഷ്യനും. സമ്പാദനവും, വിനിയോഗവും എങ്ങിനെയെന്ന കൃത്യമായ നിര്‍ദേശം സക്കാത്തിന്റെ ഘടന നിര്‍ണ്ണയിക്കുമ്പോള്‍ നീതിയില്‍ അധിഷ്ടിതമായ ഒരു സാമൂഹിക-രാഷ്രീയ സംവിധാനത്തിന്റെ അടിത്തറ പാകുകയാണ് പ്രായോഗികമായി സക്കാത്ത് ചെയ്യുന്നത്.

വിശ്വാസത്തിന്റെ പ്രായോഗികമായ ഇടപെടല്‍ ആണ് സക്കാത്ത്. അത് കൊണ്ട് തന്നെ വിശ്വാസത്തെ സൃഷ്ടിയുടെ സാമ്പത്തിക മേഖലയുമായി കൃത്യമായി ബാലന്‍സ് ചെയ്യിപ്പിക്കുന്ന വിശ്വാസത്തിന്റെ ഉരകല്ല് കൂടിയാണ് സക്കാത്ത്. സ്രഷ്ടാവ് നിര്‍ണയിച്ച അതിപ്രധാനമായ ഈ എക്കോണമിക്ക് സോഷ്യല്‍ ഡിസ്ട്രിബൂഷന്‍ "പൌരോഹിത്യ നിര്‍വചനങ്ങളില്‍" കുടുങ്ങി പ്രജ്ഞയറ്റ നിലയില്‍ സമൂഹത്തില്‍ നിലകൊള്ളുന്നു. റമദാന്‍ മാസത്തില്‍ സക്കാത്തിനെ കുറിച്ചുള്ള സ്മരണകള്‍ പൊന്തി വരികയും, അത് കഴിഞ്ഞാല്‍ മറന്നു പോകുകയും ചെയ്യുന്ന ഒരു പ്രതിഭാസം. ഫിക്ഹീ നിര്‍വച്ചനങ്ങല്‍ക്കായി ചടങ്ങുകള്‍ എന്നപോലെ ലേഖനങ്ങളും, പൌരോഹിത്യ പ്രസംഗങ്ങളും ഓരോ വര്‍ഷവും നടക്കുന്നു.

ചരിത്രത്തില്‍ സാമൂഹിക-സാമ്പത്തിക മേഖലയില്‍ സക്കാത്ത് നിര്‍വഹിച്ച വിപ്ലകരമായ ദൌത്യം വര്‍ത്തമാന കാലഘട്ടത്തില്‍ നിഷ്ക്രിയമായതിന്റെ കാരണങ്ങള്‍ മുസ്ലീം സമൂഹത്തിന്റെ അപചയത്തിന്റെ ആഴത്തിലെക്കാണ് വിരല്‍ ചൂണ്ടുന്നത്. പൌരോഹിത്യം എന്ന മേഖലയില്‍ തങ്ങളുടെ നിര്‍വചനങ്ങളുടെ ചുറ്റുവട്ടത്തില്‍ കറങ്ങുന്ന ഒരു സാധാരണ വിഷയമായി സക്കാത്ത് മാറിയപ്പോള്‍ വിശ്വാസത്തിലെ ഗൌരവമായ ഒരു കര്‍മമേഖല നിഷ്ക്രിയമായി. സമൂഹത്തില്‍ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം അനുദിനം വര്‍ധിച്ചു. ദരിദ്ര വിഭാഗത്തിന്റെ അവകാശം എന്നത് മാറി ധനികന്റെ ഔദാര്യതിനായി കൈനീട്ടി വാങ്ങുന്ന ഒരു തലത്തിലേക്ക് സക്കാത്ത് മാറി. യഥാര്‍ത്ഥത്തില്‍ സക്കാത്ത് നിര്‍വഹിക്കുന്ന ഗൌരവമായ പങ്കിനെ നിസ്സാരവല്‍ക്കരിച്ചു കാണിക്കുക മാത്രമാണ് ഇക്കാലമാത്രയുമുള്ള ഈ സ്മരനകളിലൂടെ നടന്നതെന്ന് സാമൂഹിക അവസ്ഥ നമ്മോടു വിളിച്ചു പറയുന്നു.

സക്കാത്തിന്റെ രാഷ്ട്രീയം. സക്കാതില്‍ രാഷ്ട്രീയമോ ? (ഇസ്ലാമില്‍) രാഷ്ട്രീയം എന്ന് കേട്ടാല്‍ നെറ്റി ചുളിക്കുന്നവരാനു അധികവും. 
മനുഷ്യന്റെ  ആവശ്യങ്ങളെ പൂര്തീകരിക്കുന്നത് സമ്പത്താണ്‌. മനുഷ്യന്റെ അതിജീവനത്തിന്റെ രാഷ്ട്രീയ ഭാഷയും യഥാർത്ഥത്തിൽ അത് തന്നെയാണ്. അത് കൊണ്ടാണ് ഇസ്ലാം മനുഷ്യന്റെ സമ്പത്തിൽ കൈവെച്ചു കൊണ്ട് വിരൽ ചൂണ്ടുന്നത്. ചുരുക്കത്തിൽ സക്കാത്ത് ഇസ്ലാമിന്റെ രാഷ്ട്രീയ ഭാഷയാണ്. ആ രാഷ്ട്രീയമെന്നത് അവകാശങ്ങളും, ജീവിത സാഹചര്യങ്ങളും നിഷേദിക്കപ്പെട്ടവരോടുള്ള സ്രഷ്ടാവിന്റെ സ്നേഹമാണ്.
ഓരോ കാലഘട്ടത്തിലും സമൂഹത്തില്‍ രൂപപ്പെടുന്ന രാഷ്ട്രീയത്തെ സാമൂഹിക പ്രശ്നങ്ങളെ, ആവശ്യങ്ങളെ പരിഹരിക്കുന്നതിന് മനുഷ്യന്‍ ആശ്രയിക്കുന്നു. അപ്രകാരം സാമൂഹിക ജീവിതത്തിന്റെ അനിവാര്യമായ മേഖലയാണ് രാഷ്ട്രീയം. വ്യക്തികള്‍ അടങ്ങുന്ന കുടുമ്പവും, ജനങ്ങള്‍ ഉള്‍കൊള്ളുന്ന രാഷ്ട്രവും ഈയൊരു രാഷ്ട്രീയത്തെ അവലംഭിച്ചാണ് നിലകൊള്ളുന്നത്. കൃഷിയും, ജലവും, തൊഴിലും, പരിസ്ഥിതിയുമൊക്കെ ഈ കുടുമ്പ, രാഷ്ട്ര - രാഷ്ട്രീയ ഘടനയില്‍ ഇടപെടലുകള്‍ക്കായി തുറന്നു കിടക്കുന്നു. "നിങ്ങള്‍ നീതിയോടെ വര്‍ത്തിക്കുക"എന്നാ കുര്‍ആന്റെ ആഹ്വാനം സാമൂഹിക ജീവിതത്തെ ചൂഴ്ന്നു നില്‍ക്കുന്നു. അത്തരമൊരു നീതി വ്യവസ്ഥയിലാണ് സക്കാത്ത് മനുഷ്യന്റെ രാഷ്ട്രീയം സംസാരിക്കുന്നത്, ഉള്ളവനെയും, ഇല്ലാത്തവനെയും വേര്‍തിരിക്കുന്ന അതിര്‍വരമ്പുകള്‍ വെട്ടിമാറ്റുന്നതിനുള്ള സാമൂഹിക വളര്‍ച്ചയുടെ വിത്ത് പാകുന്നത് !

ഹലാല്‍ സമ്പാദ്യം ഓരോരുത്തരുടെയും കഴിവിന്റെയും, യോഗ്യതയുടെയും അടിസ്ഥാനത്തില്‍ ആണ് ധന സമ്പാദനത്തിന് തിരഞ്ഞെടുക്കുന്ന മേഖലകള്‍. ആ സമ്പാദ്യമാണ് കുടുമ്പത്തിന്റെ സാമ്പത്തിക-രാഷ്ട്രീയത്തിന് അടിത്തറ പാകുന്നത്. ധനസമ്പാദനം ഇസ്ലാം നിശ്ചയിച്ച പരിധികളില്‍ നിന്ന് വേണമെന്ന് നിഷ്കര്‍ഷിക്കുന്നത് "ഹലാല്‍" എന്ന ടെര്‍മിനോളജി പരിചയപെടുതീയിട്ടാണ്. ധന സമ്പാദനം സമൂഹത്തിനും, പരിസ്ഥിതിക്കും ഹാനികരമാകാത്ത രീതിയില്‍ ആകണമെന്ന് ഹലാല്‍ നിര്‍ണ്ണയിക്കുന്നു. അത്തരമൊരു സാമ്പത്തിക മേഖലയില്‍ നിന്നാണ് സക്കാത്തിന്റെ സാമൂഹിക ദൌത്യം നിര്‍വഹിക്കപ്പെടുന്നത്.
തുടരും..."സക്കാത്ത് - ഒരു സാമ്പത്തിക ശസ്ത്രക്രിയ !"

Wednesday, July 13, 2011

മദ്രസപഠന രീതി (തുടര്‍ച്ച..)

വ്യക്തിയില്‍ അറിവിന്റെ വികാസത്തിന് വിത്ത് പാകുന്നത് ബാല്യത്തില്‍ നേടുന്ന അറിവും, ഇടപഴുകുന്ന സാഹചര്യവുമാണ്. തങ്ങളുടെ അറിവുകള്‍ കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കുന്നതിനു കഴിവ് അദ്ധ്യാപകന്‍ നേടേണ്ടതുണ്ട്. കുട്ടികള്‍ക്ക് വിരസത അനുഭവപെടാത്ത രീതിയിലും, അറിവ് ആനന്ദകരവുമാകുന്ന രീതിയില്‍ ആയിരിക്കണം വിദ്യാലയ അന്തരീക്ഷം. വിധ്യാര്തികലോടുള്ള അധ്യാപകരുടെ സമീപനം അവര്‍ക്ക് വെറുപ്പിന്റെയും, വിരസതയുടെയും സാഹചര്യം സൃഷ്ടിക്കുന്നത് വിദ്യ കൊണ്ടുണ്ടാകേണ്ട ഫലത്തെ അന്യമാക്കും. കുട്ടികളുടെ കഴിവുകളെ, ചിന്തകളെ പരിപോഷിപ്പിക്കുന്ന രീതിയിലായിരിക്കണം വിഷയങ്ങളും അധ്യാപനവും.

മദ്രസ അധ്യാപനം ഒരു അകാടമിക് തലത്തിലേക്ക് ഉയര്തുകയാനെങ്കില്‍ തലമുറയില്‍ അതിന്റെ ഗുണഫലങ്ങള്‍ ദൃശ്യമാകും. അതിനു വേണ്ടത് ലക്ഷ്യത്തെ കുറിച്ചുള്ള വ്യക്തമായ കാഴ്ച്ചപാടാണ്. "മത വിദ്യാഭ്യാസം" എന്ന ഒരു പാരമ്പര്യ രീതി ഇന്നും മാറ്റമില്ലാതെ തുടരുന്നു. മതത്തെ കുറിച്ചുള്ള "ചില" അറിവുകള്‍ ബാല്യത്തില്‍ നേടുന്നതിനപ്പുരം അവ പ്രായോഗിക ജീവിതത്തിലേക്ക് പ്രവേശിക്കുന്ന സമയം വിസ്മ്രുതിയിലായത്തിന്റെ പ്രത്യാഘാതങ്ങള്‍ ആണ് സമൂഹത്തില്‍ കണ്ടു കൊണ്ടിരിക്കുന്നത്. അത് കൊണ്ട് തന്നെയാണ് ഈ "കരികുലത്തെ" ഉടച്ചു വാര്‍ക്കേണ്ടത്‌ അനിവാര്യമാണെന്ന് കാലം ആവശ്യപെടുന്നതും.

ഒന്ന്. പ്രായത്തിനു ഉള്‍കൊള്ളാന്‍ കഴിയുന്ന വിഷയങ്ങള്‍ അവരുടെ ലളിത ഭാഷയില്‍ തയ്യാറാക്കുക.
രണ്ടു. പ്രായത്തെ അനുസരിച്ച് ക്ലാസ്സുകളിലേക്കുള്ള പ്രവേശനം നല്‍കുക. (സ്കൂള്‍ മാനദണ്ഡം സീകരിക്കാം)
മൂന്നു. അറബിക് ഭാഷ പഠിപ്പിക്കുന്നതിന് മുന്ഗണന നല്‍കുക.കുര്‍ആന്‍ വായിച്ചു സ്വയം അര്‍ഥം മനസ്സിലാകുന്ന തരത്തില്‍ ഗ്രാമരിനു മുന്ഗണന നല്‍കുക.
നാല്. കുട്ടിയുടെ പ്രായത്തില്‍ അറിയേണ്ടതില്ലാത്ത ഫിക്-ഹ് സെന്‍സര്‍ ചെയ്തു ഒഴിവാക്കുക.
അഞ്ചു: പ്രകൃതിയുമായി സംവദിക്കുന്ന തരത്തില്‍ ഒരു ജനറല്‍ സബ്ജെക്റ്റ് വിഷയമാക്കുക.(സസ്യങ്ങള്‍, കൃഷി, ജന്തു ലോകം ഇവയെ അടിസ്ഥാനക്കി തയ്യാറാക്കാം )
ആറ് : കുര്‍ആനില്‍ പ്രധിപാദിചീട്ടുള്ള ശാസ്ത്ര കാര്യങ്ങള്‍ക്ക് മാത്രമായി സബ്ജെക്റ്റ് ഉണ്ടാക്കുക.
എഴു: ആധുനിക സാങ്കേതിക വിദ്യയും, ഇസ്ലാമിന്റെ സമീപനവും എന്ന ടൈറ്റിലില്‍ ഒരു ഐ ടി സബ്ജെക്റ്റ് ഉണ്ടാക്കുക.
എട്ടു: സ്കൂളുകളിലെ വിദ്യാഭ്യാസ വിഷയങ്ങളുടെ ബേസിക് തലം മാത്രം കുട്ടികളുടെ സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ പെര്ഫോര്‍മന്സിനു സഹായകമാകുന്ന രീതിയില്‍ സബ്ജെക്റ്റ് ഉണ്ടാക്കുക.
ഒമ്പത്: കുട്ടികളുടെ കലാപരമായ കഴിവുകള്‍ ഇസ്ലാമികമാനത്തോടെ പ്രോത്സാഹിപ്പിക്കുന്നതിനു സമയവും, മാര്‍ഗവും കണ്ടെത്തുക.മദ്രസയില്‍ ഇസ്ലാമിക ലൈബ്രറിയും, മാസത്തില്‍ ഒരു പുസ്തകത്തെ കുറിച്ചുള്ള നിരൂപണത്തിന് സമയവും നല്‍കുക
പത്തു: അറബി-മലയാളം (മലയരബി !) എന്ന അനാവശ്യ സമയം കൊല്ലി ഭാഷ ഒഴിവാക്കി, ആ സമയം പ്രയോജനപ്രധമായ രീതിയില്‍ മേല്‍ പറഞ്ഞവയ്ക്ക് ഉപയോഗിക്കുക.
പതിനൊന്നു. സ്കൂള്‍ പരീക്ഷ കഴിഞ്ഞതിനു ശേഷം മാത്രം മദ്രസ പരീക്ഷ നടത്തുക.
പന്ത്രണ്ടു : അകാടെമിക് വിദ്യാഭ്യാസയോഗ്യതയില്ലാത്തവരെ അധ്യാപകവൃത്തിയില്‍ നിന്നും ഒഴിവാക്കുക. യോഗ്യരായ (അകാടെമിക്-റിലീജിയസ്) അധ്യാപകരെ നിയോഗിക്കുക.
പതിമൂന്നു. മദ്രസ സമയത്തിന് ശേഷം പ്രദേശത്തെ തൊഴില്‍ രഹിതരായ വിദ്യാസമ്പന്നര്‍ക്ക് ട്യൂഷന്‍ സെന്ടരുകലായി ഉപയോഗിച്ച് മദ്രസക്കും, തൊഴില്‍ രഹിതര്‍ക്ക് വരുമാനവും ലഭിക്കുന്ന രീതിയില്‍ മദ്രസ പ്രയോജന പെടുത്തുക.


കുഞ്ഞു പ്രായത്തില്‍ വിഭാഗീയതകള്‍ക്ക് വിത്ത് പാകുന്ന പാട്യ പദ്ധതി ഒഴിവാക്കി ഇസ്ലാമിക സമൂഹത്തില്‍ ഒരൊറ്റ സിലബസ്സില്‍ മദ്രസപഠന രീതി എകീകരിച്ചാല്‍ ആരോഗ്യകരമായ ഒരു സമൂഹത്തിനു അത് വിത്ത് പാകും. അനാവശ്യ തര്‍ക്ക വിഷയങ്ങള്‍ പാട്യ പദ്ധതിയില്‍ നിന്നു ഒഴിവാക്കിയാല്‍ ഈ ഏകീകരണം സാധ്യമാകും. വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ അവര്‍ സ്വയം തങ്ങള്‍ക്കു കിട്ടിയ അറിവ് വെച്ച് കാര്യങ്ങളെ വ്യവചെദിച്ചു മനസ്സിലാക്കുവാന്‍ പിന്നീട് അവര്‍ക്ക് കഴിയും. അപ്രകാരമുള്ള ഒരു സാഹചര്യത്തെ സൃഷ്ടിക്കുന്നതായിരിക്കണം കുട്ടികളില്‍ വിഭാഗീയത അന്യാമാക്കുന്ന ഇത്തരം മദ്രസകളില്‍ കൂടി വരേണ്ടത്.

Tuesday, June 21, 2011

പൊളിചെഴുതെണ്ട മദ്രസ സിലബസ് !!

ആദ്യ മനുഷ്യന്‍, മനുഷ്യ സമൂഹത്തിന്റെ പിതാവ് , ആദം ! അല്ലാഹു ആദാമിന് വിദ്യ
പകരുന്നു. ശേഷം അതേ കുറിച്ച് ആദമിനോട് ചോദിക്കുന്നു. ആദം, തനിക്കു നല്‍കപെട്ട ജ്ഞാനം സൃഷ്ടാവിന് മുമ്പില്‍ തെളിയിക്കുന്നു. തനിക്കു ലഭിച്ച ജ്ഞാനം
വ്യക്തമാക്കിയതിനാകണം അംഗീകാരമായി ആ മനുഷ്യന് മുമ്പില്‍
പ്രണമിക്കാന്‍ സൃഷ്ടാവ് മാലാഖമാരോട് പറഞ്ഞത് !

ഖുര്‍ആന്‍ ആദാമിന് വിദ്യ നല്‍കപെട്ട ആ സംഭവത്തെ മനോഹരമായി ഇവ്വിധം പറഞ്ഞിരിക്കുന്നു. __________________
ജ്ഞാനം അമൂല്യമായ നിധിയാണ്‌. അത് കണ്ടെത്തുക എന്നത് മനുഷ്യ ജീവിതത്തിന്റെ മുഖ്യമായ ലക്ഷ്യമാണ്‌. ജ്ഞാനം തേടുന്നവന്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ജിഹാദ് ചെയ്യുന്നവന്‍ ആണ്. അല്ലാഹുവിന്റെ സൃഷ്ടി ഘടനയെ കുറിച്ച് ചിന്തിക്കുന്നത് പോലും ആരാധനയാണ് എന്ന് ഇസ്ലാം വ്യക്തമാക്കുന്നു.


അപ്പോള്‍ ജ്ഞാനം എന്താണ്, അറിവ് കണ്ടെത്തുക എന്നതില്‍ ഇസ്ലാം എങ്ങിനെ ഇടപെടുന്നു. ലോകത്തിന്റെ ഗതി വിഗതികളെ മാറ്റി മറിക്കുവാന്‍ കഴിവുള്ള ശക്തമായ ആയുധമാണ് അറിവ് ! എങ്കില്‍ ആ അറിവിന്റെ മേഖലയില്‍ ഉത്തമ സമൂഹമെന്നു അടിവരയിട്ടു വിളിക്കപെട്ട സമൂഹത്തിന്റെ ഇന്നത്തെ അവസ്ഥ എന്താണ്, ആ സമൂഹം എവിടെയാണ് ?
വിഭജിക്കപെട്ട വിജ്ഞാനത്തെ കുറിച്ച് സമൂഹം ഇപ്പോഴും അനിശ്ചിതത്വത്തില്‍ ആണ്.
ആത്മീയ വിജ്ഞാനമെന്നും, ഭൌതിക വിജ്ഞാനമെന്നും തരംതിരിച്ച് രണ്ടു തട്ടില്‍ നിര്‍ത്തി രണ്ടും രണ്ടു വഴിക്ക് പോയ്‌ കൊണ്ടിരിക്കുന്നു. പരലോക വിജയത്തിന് ആത്മീയ വിജ്ഞാനം നേടണമെന്ന് പറഞ്ഞു അതിനായി മദ്രസ സമ്പ്രദായം സമൂഹത്തില്‍ കൊണ്ട് വന്നു. വിശ്വാസ കാര്യങ്ങളും സൃഷ്ടാവിനെയും, പരലോക അവസ്ഥകളെയും കുറിച്ചുള്ള വിവരണങ്ങളുമായി കുട്ടികള്‍ അവയൊക്കെ തല്ലു കിട്ടാതിരിക്കാനായി പഠിച്ചു പോരുന്നു. അതിനു വിരുദ്ധമെന്ന രീതിയില്‍ ഭൌതിക വിജ്ഞാനമെന്ന സ്കൂള്‍ വിദ്യാഭ്യാസം അതര്‍ഹിക്കുന്ന ഗൌരവത്തോടെ അവര്‍ക്ക് വ്യവസ്ഥാപിതമായ രീതിയില്‍ നല്‍കുന്നു.

ഇവിടെ വിശ്വാസ സമൂഹത്തിനു ഈ കാലഘട്ടത്തില്‍ നേരിട്ട ഒരു അബദ്ധത്തെ ചൂണ്ടി കാണിക്കേണ്ടിയിരിക്കുന്നു. അറിവിന്റെ മേഖലയില്‍ യാതൊരു വിഭജനവും ഇസ്ലാം കല്പ്പിക്കാതിരിക്കെ ഈ വിഭജനം എങ്ങിനെ നമുക്കിടയില്‍ സ്ഥലം പിടിച്ചു.
"ആകാശ ഭൂമികളുടെ സൃഷ്ടി ഘടനയിലും , രാപകലുകള്‍ മാറി മാറി വരുന്നതിലും, ആകാശത്ത് നിന്ന് മഴ വര്ഷിക്കുന്നതിലും, വിവിധങ്ങളായ സസ്യ ലധാധികള്‍ ഭൂമിയില്‍ പടരുന്നതിലും ചിന്തിക്കുന്ന മനുഷ്യന് ദൃഷ്ടാങ്ങള്‍ ഏറെ ഉണ്ട് എന്ന് ഖുര്‍ ആന്‍ വ്യക്തമാക്കി മനുഷ്യനോടു പറയുമ്പോള്‍ അത്തരം ചിന്തകള്‍ക്ക് പ്രേരകമാകുന്നത്തില്‍ നമ്മള്‍ സ്ഥാപിച്ച മദ്രസകള്‍ എത്രമാത്രം പങ്കുണ്ട് എന്ന് ചിന്തിക്കുന്നത് നന്നായിരിക്കും !

അസ്ട്രോനമിയും, ഇകോളജിയും, ബോട്ടണിയും, ജിയോഗ്രഫിയും ,അനാടമി തുടങ്ങി എല്ലാം കുര്‍ആന്‍ വചനങ്ങളില്‍ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ ആയി സൂചിപ്പിക്കുമ്പോള്‍ എവിടെയാണ് അറിവിന്റെ വിഭജനം കാണാന്‍ കഴിയുക !ഈ പ്രപഞ്ചത്തിലെ ഓരോ അണുവില്‍ പോലും അല്ലാഹു വിജ്ഞാനം നിറച്ചിരിക്കുന്നു. മുളക്കുന്ന വിത്തിലും, വിടരുന്ന മൊട്ടിലും , കൊഴിയുന്ന ഇലയിലും, പറവയിലും, തെനീച്ചയിലും, ഉറുമ്പിലും, ഈ പ്രപഞ്ചത്തിലെ സകല സൃഷ്ടികളിലും അല്ലാഹുവിന്റെ സൃഷ്ടി ഘടനയെ നിര്‍വചിച്ചിരിക്കുന്നു. അത് വായിചെടുക്കുകയാണ് മനുഷ്യന് നല്‍കപെട്ട ചിന്തയുടെ ലക്‌ഷ്യം എന്നിരിക്കെ സൃഷ്ടിഘടനയെ വിവരിക്കുന്ന ശാസ്ത്ര മേഖലയെ മദ്രസയുടെ പടിക്ക് പുറത്തു നിറുത്തുന്നത് തലമുറയോട് ചെയ്യുന്ന അക്ഷന്തവ്യമായ കുറ്റമാകും. ജീവിതത്തെ നയിക്കുന്നതിന് ഇന്ന് മനുഷ്യന്റെ ചിന്തയിലൂടെ വികസിച്ചു കൊണ്ടിരിക്കുന്ന അറിവുകള്‍ കുട്ടികളുടെ ചിന്തകളുമായി നൈതികമായി സംവദിക്കുന്ന തരത്തില്‍ രൂപപെടുതുന്നതിലൂടെ മാത്രമേ ചിലവഴിക്കുന്ന സമയത്തെ ഫലപ്രധമാക്കുവാന്‍ അവര്‍ക്ക് കഴിയുകയുള്ളൂ.ബൌതികമെന്നും, ആത്മീയമെന്നുമുള്ള ഒരു വിഭജനത്തിനും ഇസ്ലാമില്‍ സ്ഥാനമില്ലെന്ന് സമൂഹം തിരിച്ചറിയേണ്ടിയിരിക്കുന്നു. ഈ പ്രപഞ്ചത്തില്‍ അടങ്ങിയീട്ടുള്ള എല്ലാ വിജ്ഞാനവും അല്ലാഹുവിന്റെ സംവിധാനത്തിന്റെ ഫലം എന്നിരിക്കെ അതിനെതിരെ പുറം തിരിയുന്നത് ആ അറിവ് നിഷേധിക്കുക എന്നതിന് തുല്യമായിരിക്കും. എങ്കില്‍ മദ്രസ എന്നാ അറബി വാക്കില്‍ സ്ഥാപിക്കപെട്ട "മത വിജ്ഞാന" കേന്ദ്രങ്ങളില്‍ നടക്കുന്ന അറിവ് എത്രമാത്രം സമൂഹത്തിനു ഉപകാരപ്രധമാണ് ?ഇന്നത്തെ സാമൂഹിക-സാംസ്കാരിക മേഖലകളില്‍ അതിന്റെ ഇമ്പാക്റ്റ് എത്രമാത്രം അനുബവേധ്യമാണ്. വിജ്ഞാനത്തിന്റെ വിസ്ഫോടനം സംഭവിച്ചു കൊണ്ടിരിക്കുന്ന ഇന്നത്തെ കാലത്ത് മദ്രസയുടെ ഒരു ന്യൂ വേര്‍ഷന്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. അറിവിന്റെ പുതിയ മേഖലകളിലേക്കുള്ള വാതായനങ്ങള്‍ ആയിരിക്കണം ഇത്തരം ഒരു പ്ലാട്ഫോമില്‍ തുറക്കപെടെണ്ടത്.ഒരു രണ്ടാം കിട വിജ്ഞാനമെന്നു കുട്ടികള്‍ക്ക് തോന്നുന്ന മദ്രസാ സമ്പ്രദായത്തെ പുതിയ സിസ്ടതിലെക്ക് പറിച്ചു നടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു..
(തുടരും...)

Tuesday, June 7, 2011

കാഴ്ച നഷ്ടപെട്ട സമൂഹം !

ലോകം അതിന്റെ പ്രയാണത്തില്‍ ആണ്.
കഴിഞ്ഞു പോയ കാലഘട്ടങ്ങളില്‍ നിന്നും പുരോഗമിച്ചു ടെക്നോളജി യുഗത്തില്‍ എത്തി നില്‍ക്കുന്നു ലോകം. കാളവണ്ടിയില്‍ നിന്നും മോട്ടോര്‍ വാഹനങ്ങളിലെക്കും, പായ് കപ്പലുകളില്‍ നിന്നും അത്യാധുനിക-ആടംഭര കപ്പലുകളിലെക്കും, ഗ്ലൈടരില്‍ നിന്നും കോണ്‍കോര്‍ഡ് വിമാനത്തിലെക്കും യാത്രാ സൌകര്യങ്ങള്‍ എത്തിയിരിക്കുന്നു.
ടെലെഗ്രാഫില്‍ നിന്നും ടെലഫോണിലേക്കും, പിന്നെ മൊബൈലിലേക്കും, ടെലെഗ്രാമില്‍ നിന്നും ഫാക്സിലെക്കും, പിന്നെ ഇ-മെയിലിലെക്കും-ഇന്റെര്നെട്ടിലെക്കും-ടെലെ കോണ്ഫെരെന്സിങ്ങിലെക്കും കമ്മ്യൂനികേശന്‍ മാറിയിരിക്കുന്നു. നാട്ടു ചികിത്സയില്‍ നിന്നും പുരോഗമിച്ചു എല്ലാ വിധ സൌകര്യങ്ങളുമായി അവയവ ട്രാന്‍സ്പ്ലാന്റെശന്‍ വരെ നടത്തുന്ന മള്‍ട്ടി സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പ്പിട്ടലുകളിലേക്ക് മനുഷ്യന്റെ ചികിത്സാ സൌകര്യങ്ങള്‍ എത്തി നില്‍ക്കുന്നു.
ശബ്ദം മാത്രം നല്‍കി രൂപങ്ങള്‍ സ്വന്തം ഭാവനയില്‍ കണ്ടിരുന്ന
റേഡിയോ സൌകര്യത്തില്‍ നിന്നും ലൈവായി കാണുന്ന ടെലിവിഷനിലേക്ക് മനുഷ്യന്‍
എത്തിയിരിക്കുന്നു....
എഴുത്തില്‍ നിന്നും ടൈപ് രൈട്ടരിലേക്കും പിന്നെ കമ്പ്യൂട്ടറിലേക്കും, അതിന്റെ നാനോ രൂപത്തിലെക്കും എഴുത്തിന്റെ സൌകര്യങ്ങള്‍ മാറിയിരിക്കുന്നു. മനുഷ്യന്‍ തന്റെ നേത്രം കൊണ്ട് കണ്ടിരുന്ന ആകാശ ലോകത്തേക്ക് ഭൂമിയില്‍ നിന്നും നിയന്ത്രിക്കപെടുന്ന രീതിയില്‍ ഉപഗ്രഹങ്ങള്‍ അയച്ചു വിശാലമായ സൌകര്യങ്ങളിലെക്കും, അറിവുകളിലെക്കും തങ്ങള്‍ ആര്‍ജിച്ച ആധുനിക ടെക്നോളജിയില്‍ നിന്ന് കൊണ്ട് നിരന്തരമായ അന്വേഷണത്തിന്റെ പാതയില്‍ ആണ്...
പക്ഷെ...
ലോക ജന സംഖ്യയില്‍ നിന്നും വിരലില്‍ എണ്ണാവുന്ന ചില മനുഷ്യരുടെ ചിന്തയുടെയും അന്വേഷണത്തിന്റെയും ഫലം മാത്രമാണ് അറുന്നൂറു കോടി മനുഷ്യര്‍ തങ്ങളുടെ സൌകര്യങ്ങള്‍ക്കായി പല വിധത്തില്‍ ഉപയോഗപെടുതുന്നത്. ഭൂരിഭാഗം വരുന്ന ഒരു ഉപഭോക്തൃ സമൂഹം മാത്രമായി മനുഷ്യ സമൂഹം ചുരുങ്ങി. അല്ലെങ്കില്‍ ചില സൌകര്യങ്ങളില്‍ അഭിരമിച്ചു, ആ സൌകര്യങ്ങളുടെ അടിമകലായെന്ന പോലെ തങ്ങളുടെ കഴിവിനെയും, ചിന്തയും വിസ്മരിച്ചു. തങ്ങള്‍ക്കു മുമ്പില്‍ അറിവിന്റെ, കണ്ടുപിടുത്തത്തിന്റെ മറ്റൊരു ലോകം ഇല്ലെന്ന പോലെ നിഷ്ക്രിയമായി.അതിനു വ്യക്തമായ പല ഉധാഹരണങ്ങളും നമ്മുടെ മുമ്പില്‍ കാണാം. മൊബൈല്‍ ഫോണ്‍ മലവേള്ളപാച്ചില്‍ പോലെ സമൂഹത്തില്‍ ഉണ്ടാക്കിയ സാമൂഹിക അനിശ്ചിതത്വം. ഒരു തലമുറയുടെ സമയത്തെ, ചിന്തയെ എത്രത്തോളം നിഷ്ക്രിയമാക്കിയിരിക്കുന്നു..


ടെലിവിഷന്‍ സമൂഹത്തിന്റെ ചിന്തയെ എങ്ങിനെ ഹൈജാക്ക് ചെയ്ത്രിക്കുന്നു എന്ന് ഇന്നത്തെ ടെലിവിഷന്‍ പരിപാടികള്‍ കാണുന്ന സമൂഹത്തെ ശ്രദ്ധിച്ചാല്‍ മനസ്സിലാക്കാന്‍ കഴിയുന്നതാണ്. ഒരു ടി വി പ്രോഗ്രാം ലോകത്തിലെ മുഴുവന്‍ മനുഷ്യരുടെയും ചിന്തയെ ഒരേ സമയം തന്റെ നേരെ വലിച്ചു പിടിക്കാന്‍ കഴിയുമെന്ന ചിത്രമാണ് ടി വി നമ്മോടു പറയുന്നത്. വെറും കംമെഴ്സിയാല്‍ പരിപാടികളില്‍ നിറഞ്ഞിരിക്കുന്ന ടി വി, മുഴുവന്‍ മനുഷ്യരുടെയും ചിന്തയെ തങ്ങള്‍ എന്ത് ചിന്തിക്കെണ്ടിയിരുന്നു എന്നറിയാത്ത വിധം പരിപാടികളില്‍ ലയിച്ചു പോകുന്ന ഒരു ഉന്മാദ അവസ്ഥയില്‍ മനുഷ്യ സമൂഹത്തെ എത്തിച്ചിരിക്കുന്നു . ഒരാളുടെ ചിന്തയില്‍ നിന്നും രൂപമെടുത്ത ടെലിവിഷന്‍ ഉപയോഗിക്കപെട്ടത്‌ കംമെഴ്സിയാല്‍ ഉല്പന്നങ്ങളുടെ വിപണന സാധ്യതകല്‍ക്കനുസരിച്ചു രൂപം കൊടുത്ത പരിപാടികള്‍ പ്രക്ഷേപണം ചെയ്യുന്നതിനായിരുന്നു. ഒരാളുടെ കണ്ടുപിടുത്തം മനുഷ്യ സമൂഹത്തിന്റെ ചിന്തയെ മരവിപ്പിച്ചു നിര്‍ത്തുന്ന പരിപാടികളിലൂടെ മാറ്റിയെന്നു പറയാം.അറിവിന്റെയും, ചിന്തയുടെയും വിശാലമായ ഒരു പ്രപഞ്ചത്തില്‍ മനുഷ്യന്‍ തന്റെ ജന്മ സിദ്ധിയെ ഉപയോഗിക്കുന്നതിനപ്പുരം ജീവിതത്തെ ചിലര്‍ സംഭാവന ചെയ്ത കണ്ടുപിടുത്തത്തിന്റെ പ്രയോക്താക്കളായി മാത്രം കാണുന്ന അവസ്ഥയിലാണ് ഇന്നത്തെ സമൂഹം !
ഈ സമൂഹത്തില്‍ നിന്നും ഇന്നത്തെ ഒരു മാതൃക സമൂഹ (ഖൈര്‍ ഉമ്മ)ത്തിലേക്ക് ഒന്നെത്തി നോക്കുന്നു. അവരുടെ സംഭാവനകള്‍ ഈ കാലഘട്ടത്തില്‍ മേല്പറഞ്ഞ പുരോഗമന പാതയില്‍ എവിടെയൊക്കെ ദൃശ്യമാകുന്നു.???
ദൃശ്യമാകുന്നില്ലെങ്കില്‍ എന്ത് കൊണ്ട് ?? അതിനുത്തരം ഓരോരുത്തരും സ്വയം കണ്ടെത്തുക.

ഒരു കാലം !
സിനിമ ഹരാമായിരുന്നു ! അന്നും, ഇന്നും, എന്നും ! പക്ഷെ...
ആരെങ്കിലും സിനിമ കാണാതിരിക്കുന്നുണ്ടോ ! പ്രത്യേകിച്ചും ടെലിവിഷന്‍ പ്രളയമുള്ള ഈ കാലഘട്ടത്തില്‍ ! ഇല്ലെന്നു ഉറപ്പിച്ചു പറയാം.
എല്ലാവരും, സിനിമയോ, അതല്ലെങ്കില്‍ അതിനു സമാനമായ വിഷ്വല്‍ പരിപാടികളോ കാണുന്നവര്‍ ആണ്. ഹലാലിനും, ഹരാമിനും ഇടയില്‍ ഇഴകീറി പരതുമ്പോള്‍ ടി വി പരിപാടികള്‍ തങ്ങളുടെ മേഖലകള്‍ ഉപയോഗപെടുത്തുന്ന തിരക്കിലാണ്. ചാനലില്‍ നിന്നും ചാനലുകളിലേക്ക് ചാടി നടക്കുമ്പോള്‍ ദൃശ്യാ വിരുന്നുകള്‍ കംമെഴ്സിയാല്‍ പരിപാടികളിലൂടെ സമൂഹത്തെ വിഴുങ്ങുന്നു. അശ്ലീലത നിറഞ്ഞ രംഗങ്ങളും, അല്‍പ്പ വസ്ത്ര ധാരിനികള്‍ നിറയുന്ന പരസ്യങ്ങളും ആദ്യമാദ്യം സ്വയം സെന്‍സര്‍ ചെയ്തു കണ്ടിരുന്ന കുടുമ്പങ്ങള്‍ അവയുടെ കുത്തൊഴുക്കിലൂടെ ആ അതിര്‍വരമ്പുകളും അവരറിയാതെ ഒഴുകി പോവുന്ന അവസ്ഥയില്‍ എത്തി. സാമൂഹിക ബന്ദങ്ങളും, കുടുമ്പ ബന്ധങ്ങളും, ധാര്‍മിക, സദാചാര ബോധവും മലീമസമാകുന്ന ഒരു വിഷ്വല്‍ സംസ്കാരത്തിലേക്ക് ടെലിവിഷന്‍ പരിപാടികള്‍ എത്തിയപ്പോഴും ഹറാമും-ഹലാലും ഇഴപിരിക്കുന്ന തിരക്കിലായിരുന്നു പണ്ഡിതര്‍. കാഴ്ച നഷ്ടപെട്ടെന്ന പോലെ നമുക്കൊന്നും കാണാന്‍ പാടില്ല എന്ന് പറയുന്ന വിധം ഒരു അനുവദനീയ പരിപാടികള്‍ നല്‍കുന്ന ഒരു ചാനെലിന്റെ അഭാവം സമൂഹത്തെ എത്തിച്ചത് മറ്റൊരു ദൃശ്യ ലോകത്തായിരുന്നു. ചാനലുകളില്‍ നിന്നും ചാനലുകളിലേക്ക് ചാടി കടക്കുമ്പോള്‍ ഒരു "ഇസ്ലാമി" നെയും എവിടെയും സമൂഹം കാണുന്നില്ല. അനുവടനീയമെന്നു അവര്‍ കാനുന്നതാകട്ടെ കംമെഴ്സിയലിന്റെ അതിപ്രസരത്തില്‍ ചില ചാനലുകളില്‍ കുട്ടികള്‍ പോലും നോക്കിയിരിക്കാത്ത അര മണിക്കൂര്‍ തട്ടു പൊളിപ്പന്‍ അറബി പേരിട്ട പരിപാടികള്‍ !! ഇതാണ് ടെലിവിഷന്‍ രംഗത്ത്‌ "തങ്ങളുടെ ഹലാല്‍" നില ! സമൂഹമാകട്ടെ മറ്റൊരു ലോകത്തും ! പുതിയ തലമുറ തെറ്റേത്, ശരിയേത് എന്നറിയാതെ റിയാലിറ്റി ഷോകളിലും, ഫേഷന്‍ ട്രെണ്ടുകളിലും അഭിരമിച്ചു തങ്ങള്‍ എത്തിപെട്ട അവസ്ഥയുമായി മുന്നോട്ടു പോകുന്നു.


ഇനി ബാങ്കിംഗ്...
ബാങ്കിങ്ങില്‍ ഹറാം - ഹലാല്‍ മേഖലകള്‍..പക്ഷെ സമൂഹം അവിടെയും കാഴ്ച നഷ്ടപെട്ടവരെ പോലെ തപ്പി തടയുന്നു. തങ്ങള്‍ക്കൊരു ഇല്ലാത്ത ബാങ്കിംഗ് നടത്താന്‍ നിലവിലുള്ള ബാങ്കിംഗ് വെച്ച് ട്രപീസ് കളിയിലാണ് സമൂഹം ... (തുടരും..)

Saturday, May 28, 2011

മുടി ഒറിജിനല്‍ ആണ്, അല്ല !

ഇതെന്തു "ഉത്തമ"സമൂഹം !!
എല്ലാ മതത്തിലും ആരാധനകളുണ്ട്. തങ്ങളുടെ ദൈവത്തെ/ദൈവങ്ങളെ പ്രീതി പെടുത്തുവാന്‍ വിത്യസ്തങ്ങലായ ആരാധനാ രീതികള്‍. തങ്ങള്‍ ചെയ്യുന്ന ആരാധനകളില്‍ ദൈവം/ദൈവങ്ങള്‍ പ്രീതിപെടുന്നു എന്നാ വിശ്വാസത്തില്‍ ആണ് എല്ലാ മത വിശ്വാസികളും ആരാധനകള്‍ ചെയ്യുന്നത്.
പക്ഷെ അങ്ങിനോയൊരു വിശാസവും, ആരാധന രീതിയുമാണോ ഇസ്ലാമില്‍ ഉള്ളത്. തന്നെ ആരാധിച്ചാല്‍ മാത്രം തൃപ്തിപെടുന്ന ഒരു ദൈവിക മതമാണോ ഇസ്ലാം. എങ്കില്‍ പ്രവാചകന്മാര്‍ ഓരോ കാലഘട്ടത്തില്‍ വരുമ്പോഴും ആ കാലഘട്ടത്തില്‍ തങ്ങളുടെ ദൈവത്തെ ആരാധിച്ചുകൊണ്ടിരുന്ന ഒരു സമൂഹത്തെ അവരൊക്കെ നേരിട്ട് കണ്ടിരുന്നു. പക്ഷെ അവരുടെ ദൈവത്തെ/ദൈവങ്ങളെ ആരാധിച്ചു തൃപ്തിപെടുന്ന ഒരു ദൈവ സങ്കല്‍പ്പത്തെ അരക്കിട്ടുരപ്പിക്കാനല്ല പ്രവാചകന്മാര്‍ നിലകൊണ്ടത്. ദൈവ വിശ്വാസത്തെ ജീവിതവ്യവഹാരങ്ങളുമായി ബന്ടപെടുതാത്ത രീതിയില്‍ പൌരോഹിത്യം ആരാധനകളെ തങ്ങളുടെ കാര്മികത്വതിലേക്ക് മാറ്റുകയും, സമൂഹത്തില്‍ വിശ്വാസത്തെ ചൂഷണം ചെയ്യുന്നതിനുള്ള മാര്‍ഗമായി കാണുകയും ചെയ്തപ്പോള്‍ സാമൂഹിക ജീവിതത്തില്‍ തങ്ങള്‍ക്കിഷ്ടമുള്ള രീതിയില്‍ തങ്ങള്‍ നിലകൊള്ളുന്ന കാലഘട്ടത്തില്‍ ഉള്ള ഓരോ അവസ്ഥകളെ , സംസ്കാരങ്ങളെ , നിലവിലുള്ള ജീവിത രീതികളെ മനുഷ്യന്‍ വിശ്വാസത്തോടൊപ്പം സീകരിച്ചു പോന്നു.



ഒരു ഭാഗത്ത്‌ ദൈവ വിശ്വാസവും, ആരാധനകളും, മറുഭാഗത്ത്‌ നിലവുലുള്ള സംസ്കാരവും , ജീവിത രീതികളും, ഇടപാടുകളും തുടര്‍ന്ന് പോകുന്ന സാഹചര്യങ്ങളില്‍ പ്രവാചകന്മാര്‍ ഓരോ ജനതയും അവരറിയാതെ എതിപെട്ടിരിക്കുന്ന ചൂഷണ വ്യവസ്തികളെ അക്കമിട്ടു ചൂണ്ടികാണിച്ചു യഥാര്‍ത്ഥ ദൈവിക വ്യവസ്ഥിതിയെന്തെന്നു തങ്ങളുടെ ജനതയെ പരിച്ചയപെടുതുകയാനുണ്ടായത്. ആരാധന എന്നാല്‍ എന്തെന്നും, അത് എപ്രകാരം മനുഷ്യന്റെ ജീവിത വ്യവഹാരങ്ങളെ ചൂഴ്ന്നു നില്‍ക്കുന്നുവെന്നും, സാമൂഹിക ജീവിതത്തെ സംസ്കരിക്കുന്ന വിശ്വാസവും, അതിനുള്ള ദൈവിക നിര്‍ദേശങ്ങള്‍ ജീവിതത്തെ നയിക്കുന്നതെങ്ങിനെയെന്നും പ്രവാചകന്മാര്‍ ജീവിതത്തില്‍ സമൂഹത്തില്‍ വരച്ചു കാണിച്ചു. ദൈവ വിശ്വാസങ്ങളെയും, ദൈവ പ്രീതി കിട്ടുന്നതിനുള്ള ആരാധനകളെയും തങ്ങള്‍ക്കനുകൂലമായ രീതിയില്‍ അവതരിപ്പിച്ചു പൌരോഹിത്യം സമൂഹത്തെ ചൂഷണം ചെയ്യുന്ന അവസ്ഥകളെ പ്രവാചകന്മാര്‍ ചൂണ്ടി കാണിക്കുകയും, പൌരോഹിത്യതിനെതിരെ സമൂഹത്തെ ബോധവല്‍ക്കരിക്കുകയും ചെയ്തു. വിശ്വാസങ്ങളെ ഉപയോഗിച്ച് ജനങ്ങളുടെ ധനം അവിഹിതമായി ഉപയോഗിക്കുന്ന ദൈവ-പുരോഹിതന്മാരെ ചൂഷണത്തിന്റെ വക്താക്കളായി കുര്‍ആന്‍ ശക്തമായി വരച്ചു കാണിക്കുന്നത് അത്തരമൊരു അവസ്ഥയെ സമൂഹം തിരിച്ചറിയുന്നതിനു വേണ്ടിയാണ്.



സമൂഹത്തിന്റെ അവസ്ഥ !
പക്ഷെ സമൂഹത്തിന്റെ ഇന്നത്തെ അവസ്ഥ എന്താണ്. പ്രവാചകന്മാര്‍ എതിര്‍ത്ത പൌരോഹിത്യം ഏതൊക്കെ രൂപ ഭാവങ്ങളില്‍ ആണ് സമൂഹത്തില്‍ ഉള്ളത് ! അവര്‍ എങ്ങിനെ വിശ്വാസങ്ങളെ തങ്ങള്‍ക്കനുയോജ്യമായ രീതിയില്‍ അവതതരിപ്പിക്കുന്നു. ഇതൊന്നും തിരിച്ചറിയാന്‍ കഴിയാത്ത വണ്ണം സമൂഹം അവയൊക്കെ വിശ്വാസത്തിന്റെ ഭാഗമായി പരിച്ചയിചിരിക്കുന്നു. തങ്ങള്‍ ജനിച്ചു ജീവിക്കുന്ന സാഹചര്യങ്ങളില്‍ കാണുന്ന വിശ്വാസ ആചാരങ്ങളെ കണ്ണുമടച്ചു അനുകരിക്കുന്നതിനപ്പുരം വിശ്വാസം യഥാര്‍ത്ഥ ജീവിതവുമായി എപ്രകാരം യുക്തിസഹമായി സമരസപെടുന്നു എന്നിടതെക്കുള്ള പ്രവേശനം പൌരോഹിത്യം കൊട്ടിയടച്ചിരിക്കുന്നു. വിശ്വാസം അതല്ലേ എല്ലാം എന്നാ രീതിയില്‍ അവതരിപ്പിച്ചു, വിശ്വാസത്തെ അങ്ങിനെ തന്നെ നിലനിര്‍ത്തി തങ്ങളുടെ ഇടം വെട്ടി വെളുപ്പിക്കുകയാണ് പൌരോഹിത്യം. ഇസ്ലാമില്‍ പൌരോഹിത്യമില്ല എന്ന് പൌരോഹിത്യം മറ്റെന്തോ ആണെന്ന രീതിയില്‍ പുരോഹിതരായി നിലകൊള്ളുന്നവര്‍ ബുദ്ധിപൂര്‍വ്വം സമൂഹത്തോട് വിളിച്ചു പറയുമ്പോള്‍ തങ്ങളെ നയിക്കുന്നത് പൌരോഹിത്യമാല്ലെന്ന രീതിയില്‍ ആണ് സമൂഹം അവരെ കാണുന്നത്. വിശ്വാസത്തെ അവതരിപ്പിച്ചും, ദൈവ പ്രീതിക്ക് തങ്ങള്‍ അവതരിപ്പിക്കുന്ന മന്ത്ര, തന്ത്ര വിദ്യകള്‍ പിന്തുടരണമെന്നും, അതിന്റെ സാമ്പത്തിക നേട്ടങ്ങളെ മുന്‍ നിറുത്തി പൌരോഹിത്യം അവതരിപ്പിക്കുന്നു. അത്തരമൊരു വിശ്വാസ ആചാരങ്ങളിലേക്കു ഇസ്ലാമിക സമൂഹം കൂപ്പു കുത്തിയതിന്റെ വര്‍ത്തമാന ചിത്രങ്ങള്‍ ആണ് ചുറ്റും കണ്ടു കൊണ്ടിരിക്കുന്നത്. ശബ്ദ മുഖരിതമായ കൂട്ട ദിക്ര് സദസ്സുകളും, സ്വലാത്ത് സമ്മേളനങ്ങളും ഇന്ന് സര്‍വ സാധരനങ്ങലായ ആചാരങ്ങളായി സമൂഹം പരിച്ചയപെട്ടിരിക്കുന്നു. ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച ശക്തി ഇതൊക്കെ കേട്ട് തൃപ്തിയടയുന്നു എന്നാ ഒരു പൌരോഹിത്യ സങ്കല്‍പ്പ കാഴച്ചപാദ് കണ്ണുമടച്ചു സമൂഹത്തെ അംഗീകരിപ്പിച്ചു എന്നതാണ് അവരുടെ ഇത്തരം വിശ്വാസ മാര്കട്ടുകളുടെ വിജയം. ഒരേ സമയം വിശ്വാസമെന്ന ലേബലും, അതെ സമയം യദാര്‍ത്ഥ ദൈവിക വിശ്വാസത്തെ തങ്ങള്‍ നിരാകരിക്കുന്നു എന്നാ പച്ചയായ സത്യം സമൂഹത്തില്‍ നിന്നും മറച്ചു വെക്കുന്നു എന്നിടത് പൌരോഹിത്യം വിജയിച്ചിരിക്കുന്നു എന്ന് ഇത്തരം അവസ്ഥകള്‍ ചിന്തിക്കുന്നവരോട് വിളിച്ചുപറയുന്നു. അതിനെ അരക്കിട്ടുറപ്പിക്കുന്ന പുതിയൊരു പ്രവണതയിലേക്ക് പൌരോഹിത്യം പ്രവേശിച്ചതിന്റെ വ്യക്തമായ ചിത്രമാണ് പൌരോഹിത്യ ചൂഷനങ്ങല്‍ക്കെതിരെ, സാമൂഹിക അനാചാരങ്ങള്‍ക്കെതിരെ, പൂജ ബിംബ ദൈവ വിശ്വാസങ്ങള്‍ക്കെതിരെ നിലകൊണ്ട പ്രവാചകന്റെ കേശം അവതരിപ്പിച്ചു കൊണ്ട് രംഗ പ്രവേശം ചെയ്തിരിക്കുന്നത്. ഒരു കേശവും, അതിന്റെ മഹത്വവും വിശ്വാസത്തിന്റെ ഭാഗവും, പ്രവാചകനോടുള്ള സ്നേഹവും ഇതൊക്കെ അംഗീകരിക്കലും,ആദരി ക്കലുമാണെന്ന രീതിയില്‍ അവതരിപ്പിക്കുമ്പോള്‍, ഇതൊരു ചൂഷനമാനെന്നും, അത് പ്രവാചകന്‍ അവതരിപ്പിച്ച ദൈവിക ആദര്‍ശത്തിന് എതിരാണെന്നും ചൂണ്ടികാനിക്കുന്നവരെ ശത്രുപക്ഷത് നിറുത്തുന്ന കൌശല പൂര്‍ണമായ സിംപ്ള്‍ ടെക്നിക് സമൂഹത്തിന്ടയില്‍ അതിന്റെ വക്താക്കള്‍ പ്രയോഗിക്കുന്നു.




ഇന്നെവരെയുഇല്ലാത ഒരു പുതിയ തര്‍ക്കത്തിനും, ചെരിതിരിവിനും വിത്ത് പാകുന്ന രീതിയിലാണ് "ഈ വിശുദ്ധം കേശം" വന്നിരിക്കുന്നത്. വിശുദ്ധ കേശത്തിനു ചേരിതിരിവും, തര്‍ക്കവും ഉണ്ടാക്കാന്‍ കഴിയുമെന്ന "അത്ഭുതത്തെ" നോക്കി കാണുകയാണ് കേരളീയ സമൂഹം. ""ലോകത്തിനു മുഴുവന്‍ അനുഗ്രഹമായിട്ടല്ലാതെ, പ്രവാചകനെ നാം അയചീട്ടില്ല"" എന്ന് കുര്‍ആന്‍ പ്രഖ്യാപിക്കുന്നത് മനുഷ്യ സമൂഹത്തോടാണ് .""കേശം"" ഇപ്പോള്‍ പ്രത്യക്ഷപെട്ടു അനുഗ്രഹം ഒരാളുടെ കയ്യിലേക്ക് ഒഴുകിയെതിയതിന്റെ ""ആത്മീയ-പൌരോഹിത്യ-ദൈവിക""കൂട്ടുകെട്ടിന്റെ രസതന്ത്രം എന്താണെന്ന് വിവാദം തെളിയിച്ചു കൊണ്ടിരിക്കുന്നു. ഒരു കേശവും, അതിന്റെ മഹത്വവും ചിലരിലെക്കും, പിന്നീട് അത് പ്രതിഷ്ടിച്ചു അതിന്റെ അനുഗ്രഹം അത് സന്ദര്‍ശിച്ചു സയൂജ്യമാടയുന്നവരിലെക്കും ലഭിക്കുമെന്ന് പറയുന്നത് ഇസ്ലാമില്‍ എത്രത്തോളം പരിഹാസ്യമായിരിക്കും എന്നത് ചിന്താ ദാരിദ്ര്യം ബാധിക്കാതവര്‍ക്ക് മാത്രമേ തിരിച്ചറിയാന്‍ കഴിയൂ.



തിരുകേശവും, വര്‍ത്തമാന അവസ്ഥകളും !



സമൂഹം സാമൂഹിക പ്രശ്നങ്ങളില്‍ പരിഹാരങ്ങള്‍ക്ക് വേണ്ടി തങ്ങളുടെ സമയം ഉപയോഗപെടുതുംപോള്‍, ""സമൂഹത്തില്‍ എല്ലാ രംഗത്തും മാതൃക സൃഷ്ടിക്കേണ്ട ""ഉത്തമ സമൂഹം"" കേശത്തിന്റെ പിന്നാലെ അത് വിശുധമെന്നും, വ്യാജമെന്നും പറഞ്ഞു സമയം ചിലവഴിക്കുകയാണ്. അത് പ്രവാച്ചകന്റെതായാലും, അല്ലെങ്കിലും ഒരു കേശതിനു ഒന്നും ചെയ്യാനില്ലെന്ന വസ്തുത പ്രവാചകന്റെ സാമൂഹിക ഇടപെടല്‍ നടത്തിയ ജീവിതം ഉധാഹരനമാണ്. ഒരു കാലത്തും, ഒരു പ്രവാചകന്റെയും കേശം സൂക്ഷിച്ചു പ്രതിഷ്ഠ നടത്തിയതായി ഒരു ഉദാഹരണം പോലും കുറ ആണ്‍ പറഞ്ജീട്ടില്ല, പ്രവാചകന്‍ പറഞ്ജീട്ടുമില്ല. അത്തരമൊരു വിശ്വാസത്തെ ഇസ്ലാമിന്റെ ലക്ഷ്യത്തില്‍ നിന്ന് കൊണ്ട് തന്നെ അത് നിരകാരിക്കുന്നു. പക്ഷെ അതെല്ലാം അവഗണിച്ചു കൊണ്ട് വിശുദ്ധ കേശവും, അതുമായി അവതരിപ്പിക്കുന്ന ആരാധനാലയവും അടിത്തറ പാകുന്നത് ആധുനിക ആത്മീയ-റിയാല്‍ എസ്റെടു മേഖലയാണ്. നിലവിലെ ഭൌതിക രാഷ്ട്രീയ സമവാക്ഖ്യങ്ങള്‍ തങ്ങളുടെ നിലനില്‍പ്പിനായി എങ്ങിനെ ഉപയോഗിക്കുന്നു എന്നത് പോലെ മത വിശ്വാസത്തെ വെച്ച് തങ്ങളുടെ നിലനില്‍പ്പിനെ എങ്ങിനെ ഉപയോഗപെടുതാം എന്നാ മറ്റൊരു രാഷ്ട്രീയ മുഖമാണ് ഇന്ന് സമൂഹത്തില്‍ മൊത്തം ഗ്രസിച്ചിരിക്കുന്ന പൌരോഹിത്യ ചൂഷണങ്ങള്‍ വ്യക്തമാക്കുന്നത്. രണ്ടും ഒരേ നാണയത്തിന്റെ വശങ്ങലെന്ന രീതിയിലേക്ക് അതിന്റെ സാമ്പത്തിക ശാസ്ത്രത്തെ നിര്‍ണയിക്കുന്നു.




ഇന്നത്തെ ലോകവും തങ്ങള്‍ എത്തിപെട്ടിരിക്കുന്ന അവസ്ഥയും തിരിച്ചറിഞ്ഞു കൊണ്ട് തങ്ങളില്‍ നിന്ന് അന്യമായിരുന്ന ഭൌതിക മേഖലകളെ തങ്ങളുടെ കീഴിലേക്ക് പതുക്കെ പതുക്കെ കൊണ്ടുവരുന്നതിനും, ഇങ്ങിനെ പോയാല്‍ തങ്ങളുടെ ആധിപത്യം അപ്രസക്തമാകുമെന്ന തിരിച്ചറിവില്‍ നിന്നുകൊണ്ട് പുതിയ മേചില്പുരങ്ങള്‍ തേടുന്നതിന്റെ വ്യക്തമായ ചിത്രങ്ങളാണ് ആത്മീയതയുടെ കോര്പരെട്ടു മുഖങ്ങള്‍. തങ്ങള്‍ക്കു അപ്പ്രപ്യമായിരുന്ന ഭൌതിക മേഖലകളും, ടെക്നോളജിയും അതോടൊപ്പം അതിന്റെ സാമ്പത്തിക ശാസ്ത്രത്തെ നിര്‍ണയിക്കുന്നതിന് തങ്ങള്‍ സൃഷ്ടിച്ചെടുത്ത ആത്മീയതയും സമന്വയിപ്പിച്ച് ഒരേ സമയം ആത്മീയ-ഭൌതിക-കച്ചവടങ്ങള്‍ അവതരിപ്പിക്കുന്നതിന്റെ ചിത്രമാണ് കോര്പരെട്ടുകള്‍ പരിചയപെടുത്തിയ വാക്കായ "ക്നോലെജ് സിറ്റി""കളിലൂടെ കേട്ടുകൊണ്ടിരിക്കുന്നത്. "അറിവിന്റെ നഗരങ്ങള്‍ ഉണ്ടാകുന്നത് സ്വാഗതം ചെയ്യപെടെണ്ടാതെന്നിരിക്കെ ഇവിടെ അതിനു വിരുദ്ധമായ ഒന്നിനെ സ്ഥാപിച്ചു അതിന്റെ പിന്ബലത്തിലാണ് അത് രംഗപ്രവേശം ചെയ്യുന്നത് എന്നത് അതിന്റെ പരിഹാസ്യതയെ വെളിപെടുതുന്നു.




ഇതെന്തു സമൂഹം !



ഒന്നിലും ദിശാബോധം പോലും ഇല്ലാതെ നിലവില്‍ എത്തിപെട്ടിരിക്കുന്ന സാമൂഹിക അപച്ചയത്തിലും, ജീവിതരീതിയിലും ഒന്നും തിരിച്ചറിയാന്‍ കഴിയാത്ത വിധം അതില്‍ ലയിച്ചു പോകുന്ന ഒരു സമൂഹം, അവര്‍ തങ്ങളുടെ ആരാധനകള്‍ നിര്‍വഹിക്കുന്നതില്‍ മാത്രം പൌരോഹിത്യം മത വിശ്വാസത്തെ ചുരുക്കി കെട്ടിയിരിക്കുന്ന സാഹചര്യത്തില്‍, പുതിയ വിശ്വാസ ചൂഷണങ്ങള്‍ പല രീതികളില്‍ സമൂഹത്തില്‍ വന്നു കൊണ്ടിരിക്കും. തങ്ങള്‍ സാമൂഹിക പുരോഗതിയില്‍ , ജീവിതത്തില്‍ ഇടപെടുന്നു എന്ന് കൂടി സാക്ഷ്യപെടുതുന്ന ഇടങ്ങള്‍ ആയി മാറ്റുകയാണ് സമൂഹത്തില്‍ ഈ ആത്മീയതയുടെ കോര്പരെട്ടു മുഖങ്ങള്‍ !



ഇതൊക്കെ തിരിച്ചറിയുന്ന ഒരു സമൂഹത്തിനു സാക്ഷിയാകാന്‍ കാലം ഇനിയും കാത്തിരിക്കെണ്ടിയിരിക്കുന്നു.

Wednesday, May 18, 2011

ഒരു ബാങ്ക് ഇനിയെങ്കിലും !!



സാമ്പത്തിക പ്രതിസന്ധിക്ക് ബദല്‍ നിര്‍ദേശങ്ങള്മായി പലിശ രഹിത സാമ്പത്തിക വ്യവസ്ഥ സമര്‍പ്പിച്ചു സമൂഹത്തില്‍ പല ചര്‍ച്ചകളും നടന്നു കൊണ്ടിരിക്കുന്നു. ഉറങ്ങിയിരുന്ന/ഉറക്കം നടിച്ചിരുന്ന ഒരു സമൂഹം കുറച്ചെങ്കിലും ഉണര്‍ന്നത്തിനു ഈ പ്രതിസന്ധി കാരനമായീട്ടുണ്ട്. പലിശ രഹിത വ്യവസ്ഥ സമര്‍പ്പിക്കുന്നതിണോ, അത്തരമൊരു ബാങ്കിംഗ് പ്രായോഗികമായി സ്വയം ഏറ്റെടുത്തു മാതൃക സൃഷ്ടിക്കുന്നതിനോ എന്താണ് തടസ്സമായിരുന്നത് എന്നത് ഒരു ചോദ്യമായി അവശേഷിക്കുന്നു. പലിശ വ്യവസ്ഥിതി സാര്‍വത്രികമായ സാഹചര്യത്തില്‍ ലജ്ജാകരമായ ഒരു കാര്യമെന്ന രീതിയിലാണ് പലിശ രഹിത വ്യവസ്ഥിതി ചൂണ്ടി കാണിക്കാന്‍ പോലും കഴിയാത്ത വിധം സമൂഹത്തില്‍ ഒരു ബാങ്കിംഗ് ഇല്ലാതെ പോയത്. ദരിദ്ര രാഷ്ട്രമായ ബംഗ്ലാദേശില്‍ പലിശയുടെ നേരിയ ഇടപെടല്‍ ഉണ്ടെങ്കിലും അവിടത്തെ ഗ്രാമീണ്‍ ബാങ്ക് (മൈക്രോ ഫിനാന്‍സ് ബാങ്കിംഗ്) ദരിദ്ര വിഭാഗത്തെ ഉയര്‍ത്തി കൊണ്ട് വരുന്നതിനു കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു. ഈ രംഗത്ത്‌ അതിനേക്കാള്‍ എത്രയോ കാര്യക്ഷമമായി നമ്മുടെ നാട്ടില്‍ പ്രവര്‍ത്തിക്കാന്‍ ഇത്തരം ബാങ്കുകള്‍ക്ക് കഴിയുമെന്നതിനെ കുറിച്ച് പഠിക്കാനും അത് സ്ഥാപിക്കാനും ഒരു "മുഹമ്മദ്‌ യൂനിസ്" ഇല്ലാതെ പോയി എന്നതാണ് നമ്മുടെ ദുര്യോഗം. പലിശ ഹറാം ആണെന്ന് പറയുന്ന അതെ (വിശ്വാസ)കേന്ദ്രങ്ങള്‍ തങ്ങളുടെ ധനം പലിശയെ കൂടുതല്‍ വളര്‍ത്തുന്നതിനു സഹായകമാകുന്ന വ്യവസ്ഥിതിയിലാണ് ഉള്ളത് എന്നത് കാണാതെ പോകുന്നു എന്നത് മേല്‍ പറഞ്ഞ ചിന്താ ദാരിദ്ര്യത്തിന്റെ അടയാളമാണ്.സൃഷ്ടാവിലുള്ള വിശ്വാസം നിര്‍ണയിക്കപെടുന്നത് സാമ്പത്തികത്തെ ആശ്രയിച്ചാണ്. ഉള്ളവനെയും ഇല്ലാത്തവനെയും വേര്‍തിരിക്കപെടുന്നതിനു ഈ ചൂഷണ വ്യവസ്ഥിതിക്കുള്ള പങ്കു നിസ്തുലമായത് കൊണ്ടാണ് പലിശ രഹിതവും, അത്തരമൊരു സംവിധാനത്തില്‍ നിന്നും ദരിദ്രന്റെ അവകാശവും നിര്‍ണയിക്കപെട്ടത്. തങ്ങളുടെ സമ്പത്ത് സൃഷ്ടാവിന്റെ വാക്കുകളേക്കാള്‍ തങ്ങളുടെ മേല്‍ ആധിപത്യം സ്ഥാപിക്കുമ്പോള്‍ അതിജീവനത്തിന്റെ രക്ഷകന്‍ സമ്പത്തായി മാറുന്നു.

ഒരു സമൂഹത്തിന്റെ സാമ്പത്തിക മേഖലയിലെ അനിശ്ചിതത്വം വിശ്വാസപരമായി ഏറ്റുമുട്ടുമ്പോള്‍ വിശ്വാസികളില്‍ പലരും പലിശയെ വെറുക്കുന്നതോടൊപ്പം അതിന്റെ ഭാഗമായി മാറുകയാണ്. ആരാധനാലയങ്ങളും, സ്ഥാപനങ്ങളും ഇതില്‍ നിന്നും ഒഴിവല്ല. എല്ലാവിധ നിക്ഷേപ പദ്ധതികളിലും ഇടപെടേണ്ടി വരുന്ന സാഹചര്യത്തില്‍ പലിശയെ ഒഴിവാക്കുന്നതിനുള്ള വഴി ഒന്നില്‍ മാത്രം അവസാനിക്കുന്നു. അതാകട്ടെ പലിശയെ ഉപയോഗിക്കാന്‍ ഒരു വിഭാഗത്തെ/മേഖലയെ സൃഷ്ടിചെടുക്കുകയാണ് ചെയ്യുന്നത്. ഇത്തരമൊരു ധിഷണാ അപചയത്തില്‍ അത് അനിവാര്യമായ ഘടകമായി സമൂഹത്തില്‍ ഒരു യധാര്ത്യമായി നിലനില്‍ക്കുന്നു. വിശ്വാസി സമൂഹത്തിലെ ബാങ്കിംഗ് ഇങ്ങിനെയൊക്കെ ആണെങ്കിലും, പലിശയെ ഗൌരവമായി കാണുന്നവര്‍ തങ്ങളുടെ വിശ്വാസവുമായി ഏറ്റുമുട്ടുന്ന ബാങ്കിങ്ങിനെ ജീവിതത്തില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ നിര്‍ബന്ധിതരാവുന്നുണ്ട്. അവരില്‍ ചിലര്‍ പലിശയെ ഉപേക്ഷിക്കുകയോ, തങ്ങളുടെ ധനം ബാങ്കിങ്ങില്‍ ഉപയോഗിക്കാതിരിക്കുകയോ ചെയ്യുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ എങ്ങിനെ കണ്‍വെന്‍ശനല്‍ ബാങ്കിംഗ് മേഖലയില്‍ വ്യ്വവസ്ഥാപിതമായി മൂല്യങ്ങളില്‍ നിന്ന് സമൂഹത്തിന്റെ ആവശ്യങ്ങളെ മുന്‍നിര്‍ത്തി സമൂഹത്തിന്റെ നിക്ഷേപങ്ങളെ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്ന ബാങ്കിംഗ് സമര്‍പ്പിക്കാം എന്നതിനെ കുറിച്ച് പഠനം നടക്കേണ്ടിയിരിക്കുന്നു.

നമസ്കാരത്തിന് വന്ന വിശ്വാസി സമൂഹത്തോട് ചോദിച്ചു, പലിശയുമായി ബന്ധപെടാത്തവര്‍ ഉണ്ടെങ്കില്‍ കൈ ഉയര്‍ത്തുക.
ആരും കൈ ഉയര്‍ത്തിയില്ല !( ബാങ്കില്‍ നിന്നും പലിശ ലഭിക്കുന്ന അവസ്ഥയിലോ, കൊടുക്കുന്ന അവസ്ഥയിലോ ആയിരുന്നു തങ്ങളുടെ ധന ഇടപാടുകള്‍ എന്നതാണ് കാരണം. ബാങ്ക് ഇല്ലാതെ തങ്ങളുടെ ദൈനം ദിന ഇടപാടുകള്‍ അസാദ്ധ്യമെന്നത്‌ യധാര്ത്യമാണ്. പക്ഷെ ഇസ്ലാമില്‍ പലിശയുടെ അടിസ്ഥാനത്തിലുള്ള ബാങ്കിങ് നിരോധിക്കപെട്ടതുമാണ്. പക്ഷെ ഈ യാധാര്ത്യതിനെതിരെ എത്ര നാള്‍ മൌനം പാലിച്ചു പലിശയെ വെറുക്കും. പിന്നെ എന്ത് പരിഹാരം. സമൂഹത്തിനു ഒരു ബദല്‍ എങ്ങിനെ സാധ്യമാകും !
പലിശ കേന്ദ്രീകൃത സാമ്പത്തിക വ്യവസ്ഥയും, പലിശ രഹിത സാമ്പത്തിക വ്യവസ്ഥയും ഒരേ സമയം നിലനില്‍ക്കുക സാധ്യമല്ല. പലിശ, പലിശ രഹിത സാമ്പതികത്തിനു നേരെ അതിന്റെ ചൂഷണ സ്വഭാവത്തില്‍ വിജയിച്ചു നില്‍ക്കും. പലിശ രഹിത ബാങ്കിങ്ങിന്റെ വിജയം സമൂഹത്തെ പൂര്‍ണമായ ചൂഷണത്തില്‍ നിന്നും സംസ്കരിച്ചു, അത്തരമൊരു മാനസിക അവസ്ഥയില്‍ എത്തിച്ചാല്‍ മാത്രമേ സാധ്യമാകൂ.

ഇങ്ങിനെയൊരു സാഹചര്യത്തില്‍ ബാങ്കിംഗ് നിന്നും ഒഴിവായി വിശ്വാസി സമൂഹത്തിനു നിലനില്‍ക്കാന്‍ സാധ്യമല്ല. വിശ്വാസികള്‍ എന്നാ രീതിയില്‍ ഇത്തരം ബാങ്കിങ്ങില്‍ ഇടപെടുകള്‍ നടത്തുകയും, അതില്‍ നിന്നുള്ള പലിശയെ ബാങ്കില്‍ തന്നെ ഉപേക്ഷിക്കുകയോ, അതല്ലെങ്കില്‍ പലിശ വാങ്ങി തങ്ങള്‍ ഉപയോഗിക്കാതെ മറ്റുള്ള രീതിയില്‍ അതിനെ ഉപയോഗിക്കാനുള്ള വഴി തിരഞ്ഞെടുക്കുകയോ ആണ് ചെയ്യാവുന്നത്. ഇവിടെ രണ്ടും ഒരുതരത്തിലും പലിശയെ തങ്ങള്‍ ഉപയോഗിക്കുന്നില്ല എന്നാ ന്യയീകരണത്തില്‍ ഒതുക്കുന്നില്ല. പലിശ produce ചെയ്യുന്ന അവസ്ഥ സൃഷ്ടിക്കപെടുമ്പോള്‍ തന്നെ അത് ഉപയോഗിക്കുന്ന അവസ്ഥ സ്വയമോ അല്ലാതെയോ സൃഷ്ടിക്കപെടുന്നു. സമൂഹത്തില്‍ അത് ഉപയോഗിക്കപെട്ടെ മതിയാകൂ എന്നതാണ് അതിന്റെ വ്യവസ്ഥ. അത്തരമൊരു സാമ്പത്തിക ബാലന്‍സിംഗ് അത് നിര്‍ണയിച്ചിരിക്കുന്നു. അപ്പോള്‍ പലിശയെ സമൂഹത്തില്‍ നിന്നും ഉന്മൂലനം ചെയ്യുക എന്നതിന് പകരം നിലനിര്‍ത്തുക എന്നാ കര്‍ത്തവ്യമാണ് വിശ്വാസി സമൂഹം തങ്ങളുടെ ബാന്കിങ്ങിലൂടെ ചെയ്യുന്നത്.
തൃപ്തികരമായ ഒരു ബാങ്കിങ്ങില്‍ ഇടപെടാന്‍ വിശ്വാസികള്‍ക്ക് കഴിയുന്നില്ല എന്നത് തങ്ങള്‍ നിലകൊള്ളുന്ന സാമ്പത്തിക വ്യവസ്ഥിതിക്കു ചെറിയ തരത്തില്‍ ആഘാതം ഏല്‍പ്പിക്കുന്നു. പലിശ ഉണ്ട് എന്നാ തിരിച്ചറിവില്‍ ബാങ്കിങ്ങിന് വിധേയമാകാതെ തങ്ങളുടെ സമ്പത്ത് സ്വകാര്യമായി വിനിമയം ചെയ്യുന്നവരും സമൂഹത്തില്‍ ഉണ്ട്. ഈ അവസ്ഥ മാറുന്ന ഒരു ബാങ്കിംഗ് കൂടി സമൂഹത്തില്‍ ഉണ്ടാകുന്നപക്ഷം സമൂഹത്തിനു ഗുണകരമാകുന്ന രീതിയില്‍ വിശ്വാസി സമൂഹത്തിന്റെ ധന വിനിമയം
പൂര്‍ണമായും contribute ചെയ്യപെടും. അതാകട്ടെ സാമ്പത്തിക വളര്‍ച്ചയെ സഹായിക്കുമെന്നതില്‍ സംശയമില്ല .
രണ്ടു അവസ്ഥയാണ് സമൂഹത്തില്‍ ഉള്ളത്,
ഒന്ന്: പലിശയെ സാമൂഹിക ജീവിതത്തിന്റെ ഭാഗമായി പരിചയപെട്ട സമൂഹം.
രണ്ടു: പലിശയെ തങ്ങളുടെ വിശ്വാസത്തില്‍ നിന്ന് കൊണ്ട് വെറുക്കുന്ന സമൂഹം.
അതില്‍ രണ്ടാമത്തെ വിഭാഗം ഒന്നാമാതെതിനോട് സമരസപെട്ടു പോകാന്‍ നിര്‍ബന്ധിതമാകുന്നു.
എങ്കില്‍ വിശ്വാസി സമൂഹത്തിനു കുറച്ചു കൂടി തൃപ്തികരമായി ഇടപെടാന്‍ കഴിയുന്ന ഒരു ബാങ്കിംഗ് എങ്ങിനെ സാധ്യമാകും ??ഈ ചോദ്യത്തിന് മറുപടിയായി സുഹൃത്തുക്കളുടെ ബാന്കിങ്ങിലേക്ക് ശ്രദ്ധ തിരിച്ചു. ഇത് റസാക്ക്. ബിസിനസ്‌ തുടങ്ങുന്നതിനായി ഒരു ബാങ്ക് ലോണിനുള്ള ശ്രമമാണ്.അതിനു വേണ്ടി സ്റ്റേടു ബാങ്കിനെ വസ്തു ഈടിന്മേല്‍ ലോണിനായി സമീപിക്കുന്നു. ഡോകുമെന്റ്റ് സ്ക്രൂടിനിക്കു ശേഷം താന്‍ പ്രതീക്ഷിച്ച ലോണ്‍ ലഭിക്കാന്‍ സാധ്യതയില്ലെന്ന് അറിഞ്ഞപ്പോള്‍, പിന്നീട് കാത്തലിക് സിറിയന്‍ ബാങ്കിനെ മതിയായ രേഖകളുമായി സമീപിച്ചു പലിശയുടെ നിബന്ധനകള്‍ അംഗീകരിച്ചു ലോണ്‍ പാസ്സാക്കി എടുത്തു തന്റെ ലക്ഷ്യത്തിനു ഉത്തരം കാണുന്നു. ഇത് റഷീദ്. തന്റെ താമസ സ്ഥലത്തിന് സമീപമുള്ള ലോര്‍ഡ്‌ കൃഷ്ണ ബാങ്കിനെ സമീപിച്ചു പലിശയുടെ നിബന്ധനകള്‍ അംഗീകരിച്ചു ലോണ്‍ എടുത്തു, തന്റെ ലക്‌ഷ്യം പൂര്‍ത്തീകരിക്കുന്നു
മനുഷ്യന്റെ സാമ്പത്തിക ഇടപാടുകള്‍ക്ക് ബാങ്കിംഗ് അനിവാര്യമാണ്. പലിശയടക്കമുള്ള നിബന്ധനകള്‍ അംഗീകരിച്ചു ഇടപാടുകള്‍ നടത്തുവാന്‍ മറ്റൊരു ബദല്‍ ഇല്ലാതിരിക്കെ തങ്ങളുടെ ആവശ്യങ്ങള്‍ക്ക് ആരാണോ സേവനം നല്‍കുന്നത് അവരെ സമൂഹം ആശ്രയിക്കുന്നു. പലിശ വ്യക്തമാണ്, നിലവിലെ സാമൂഹിക അവസ്ഥയുടെ അനിവാര്യതയാണ്. തങ്ങളുടെ പ്രവര്‍ത്തിയിലൂടെ അത് അംഗീകരിക്കുവാന്‍ നിര്‍ബന്ധിതമാകുകായാണ്. ഇത് എത്ര കാലം. ഒരു സമൂഹം "തങ്ങളുടെ അവസ്ഥ" മാറ്റാന്‍ തയാറാകാ ത്തിടത്തോളം അവരുടെ അവസ്ഥ സൃഷ്ടാവ് മാറ്റുകയില്ല. എന്നാ ഖുര്‍ആന്‍ വാക്യം നിലവിലെ സാമൂഹിക അവസ്ഥയുമായി കൂട്ടി വായിക്കേണ്ടതാണ്.എങ്കില്‍ നിലവിലെ ബാങ്കിംഗ് വ്യവസ്ഥകള്‍ അംഗീകരിച്ചു ഒരു കണ്‍വെന്ഷനല്‍ ബാങ്കിംഗ് സമൂഹത്തിനു സമര്‍പ്പിക്കുന്നതിനും, അതില്‍ കഴിയുന്ന മേഖലകളില്‍ സമൂഹത്തിനു ഗുണകരമാകുന്ന രീതിയില്‍ ഇസ്ലാമിക ശരീഅ: അഡോപ്റ്റ് ചെയ്തു സമൂഹത്തിന്റെ പൂര്‍ണമായ സാമ്പത്തിക ഇടപെടല്‍ ബാങ്കിങ്ങില്‍ കൊണ്ടുവരുന്നതിനും ശ്രമങ്ങള്‍ നടക്കേണ്ടിയിരിക്കുന്നു. പലിശ കേന്ദ്രീകൃത വ്യവസ്ഥിതിയില്‍ നിന്നും പലിശ രഹിത ബാന്കിങ്ങിലെക്കുള്ള മാറ്റം ഒരു ഫാസ്റ്റ് പ്രോസെസ്സ് ആയിരിക്കില്ല. ഒരു സ്ലോ ട്രന്സോഫോര്‍മെഷനിലൂടെ മാത്രമേ അതിനെ ലയിപ്പിക്കാന്‍ സാധിക്കൂ എന്നതാണ് ഏതൊരു സാമൂഹിക വ്യവസ്ഥിതിയുടെയും മാറ്റത്തിന്റെ ചരിത്രം.ഇവിടെ പ്രത്യക്ഷത്തില്‍ പലിശയെ അംഗീകരിക്കേണ്ടി വരുന്ന സമൂഹത്തെ, പലിശയെ ഉപയോഗിക്കാതെ ബാങ്കിങ്ങില്‍ ഒരു പോര്‍ട്ട്‌ ഫോളിയോ അക്കൌന്റിങ്ങിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയും, പോര്‍ട്ട്‌ ഫോളിയോ മാനേജ്മെന്റിന്റെ കീഴില്‍ കാര്യക്ഷമമായ ബിസിനെസ്സ് സംരഭങ്ങളില്‍ അവയെ നിക്ഷേപിക്കുകയും ചെയ്‌താല്‍ ബിസിനെസ്സ് രംഗത്ത്‌ സജീവത ഉണ്ടാകുവാന്‍ അത് സഹായിക്കും. പലിശയെ മാത്രം ഫോകസ് ചെയ്യുന്ന നിക്ഷേപങ്ങളെ പോര്‍ട്ട്‌ ഫോളിയോ മാനെജ്മെന്റ് രീതിയെ ഇന്ട്രോടുസ് ചെയ്യുകയും, നിക്ഷേപകന്റെ താല്‍പര്യങ്ങളെ മുന്‍ നിര്‍ത്തി അവയെ ഉപയോഗിക്കുവാനും കഴിയും. കറന്റ് / സേവിങ്ങ്സ് ബാങ്ക് അക്കൌണ്ടുകള്‍ അടക്കമുള്ള സാധാരണ ബാങ്ക് അക്ടിവിട്ടികള്‍ ഉള്‍പെടുത്തി ഒരു പൂര്‍ണ ബാങ്കിംഗ് സമൂഹത്തില്‍ ഉണ്ടാകേണ്ടതുണ്ട്. ഉപേക്ഷിക്കപെടുന്ന നിഷിദ്ധമായ പലിശയെ ഒരു അക്കൌണ്ടിലൂടെ പലിശ രഹിത വായ്പ്പകള്‍ക്ക് ഉപയോഗിക്കുന്ന സംവിധാനം ബാങ്കിങ്ങില്‍ ഉണ്ടാകുകയാണെങ്കില്‍ അതിനു സമൂഹത്തില്‍ സീകാര്യതയും, അത് അടിസ്ഥാന വര്‍ഗ്ഗത്തിന് സഹായകവും, മാറ്റതിലെക്കുള്ള കാല്‍വെപ്പുമായിരിക്കും.
വിശ്വാസി സമൂഹത്തിന്റെ സാമ്പത്തിക സംസ്കരണത്തിന്റെ ഭാഗമായി നിര്ധേഷിക്കപെട്ട സക്കാത്ത് തങ്ങളുടെ സാമ്പത്തിക നിക്ഷേപത്തില്‍ നിന്ന് അതാതു സമയങ്ങളില്‍ സക്കാത്ത് ഫണ്ട്‌ എന്നാ സംവിധാനത്തില്‍ ട്രാന്‍സ്ഫര്‍ ചെയ്യപെടുകയും, അത് പലിശ രഹിത വായ്പയിലും, ദരിദ്ര വിഭാഗത്തിന്റെ ഉന്നമനത്തിനും കാര്യക്ഷമമായി ഉപയോഗിക്കാന്‍ കഴിയുന്ന ഒരു പ്ലാറ്റ് ഫോം ഇത്തരം ബാങ്കിങ്ങില്‍ ഉണ്ടായി വരേണ്ടതുണ്ട്.
തങ്ങളുടെ സാമ്പത്തിക പരിഹാരങ്ങള്‍ക്ക് ബാന്കിങ്ങിനെ സമീപിക്കേണ്ടി വരുന്ന അവസ്ഥയില്‍ പലിശ നിഷിധമോ, സീകര്യമോ എന്നതിനല്ല, തങ്ങളുടെ സാമ്പത്തിക ഇടപാടുകള്‍/ പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ ബാങ്കുകള്‍ എപ്രകാരം സഹായകമാകുന്നു എന്നത് മാത്രമാണ് സമൂഹം നോക്കുന്നത്. അപ്രകാരം സമൂഹം ഇടപെടുന്ന ബാന്കിങ്ങിനെ വിശ്വാസി സമൂഹവും അമ്ഗീകരിക്കെണ്ടിവരുന്നു. മത സംഘടനകളുടെ കീഴിലുള്ള പ്രോജെക്ടുകളുടെ സാക്ഷാല്‍ക്കാരാതിനായി വരെ പലിശ ബാങ്കുകളെ മത നേതൃത്വങ്ങള്‍ സമീപിച്ച ചിത്രങ്ങള്‍ വ്യക്തമാണ്. പച്ചയായ യാടാര്ത്യത്തെ അമ്ഗീകരികരിച്ചു കൊണ്ട് തന്നെ നിലവിലെ ബാങ്കിംഗ് നിയമങ്ങള്ക്കനുസൃതമായി സുതാര്യതയോട് കൂടി ഒരു കമ്മേര്സിയാല്‍ ബാങ്കിംഗ് വരേണ്ടിയിരിക്കുന്നു. പല scheduled ബാങ്കുകളും സജീവമായിരിക്കെ വിശ്വാസി സമൂഹത്തിന്റെ സാമ്പത്തിക പരിഹാരങ്ങള്‍ക്ക്, ഇടപെടലുകള്‍ക്ക് സമൂഹത്തിലുള്ള സാമ്പത്തിക വിദഗ്ദ്ധരുടെയും, വ്യവസായികളുടെയും, യോഗ്യരായ ശരീഅ: പണ്ഡിതരുടെയും മേല്‍ നോട്ടത്തില്‍ ഒരു ബാങ്ക് ഉദയം ചെയ്യേണ്ടതുണ്ട്. പല കാരണങ്ങള്‍ കൊണ്ട് ബാന്കിങ്ങിനെ അവഗനിക്കെണ്ടിവരുന്ന വിഭാഗത്തെ ബാങ്കിങ്ങില്‍ സജീവമാക്കുവാനും, സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളെ ജീവിതത്തില്‍ നിന്നും അകറ്റി നിരുതാനും അവരുടെ ചൂഷണത്തില്‍ നിന്നും സമൂഹത്തെ രക്ഷിക്കാനും ഇങ്ങിനെയൊരു ബാങ്കിന് കഴിയും. നാളിതു വരെ "പലിശ ഹറാം" ഏന് പറയുന്നവര്‍ അതെ സ്ഥാപനങ്ങളുടെ സേവനങ്ങളിലാണ് മുന്നോട്ടു പോയതെങ്കില്‍, പിന്നെ അതിനെതിരെ പറഞ്ഞു പുറം തിരിഞ്ഞു നില്‍ക്കുന്നത് ഇരട്ടതാപ്പാണ്, അവസരവാധമാണ്. അത് കൊണ്ട് യാധര്ത്യത്തെ മനസ്സിലാക്കി, ഒരു കംമെഴ്സിയാല്‍ ബാങ്ക് രൂപീകരിക്കുവാന്‍ വ്യവസായ പ്രമുഖര്‍ അടക്കമുള്ളവര്‍ മുന്നോട്ടു വരട്ടെ. ഗള്‍ഫ്‌ മേഖലയിലുള്ള വരുടെ സാമ്പത്തിക നിക്ഷേപങ്ങളെ ഫലപ്രദമായി ഉപയോഗിക്കുവാനും, അവര്‍ക്ക് സാമ്പത്തിക സുരക്ഷ്ടിതത്വം പരിച്ചയപെടുതുന്ന പ്ലാനുകള്‍ സമര്‍പ്പിക്കുകയും ചെയ്യാന്‍ കഴിയുന്ന മേഖലകള്‍ ഈ ബാങ്കിങ്ങില്‍ വരേണ്ടതുണ്ട്. പലിശ ബാങ്കിംഗ് പ്ലാട്ഫോമില്‍ നിന്ന് കൊണ്ട് തന്നെ വിശ്വാസി സമൂഹത്തിനു പലിശയെ ഒഴിവാക്കുന്നതിനു പ്രായോഗികമായ സാമ്പത്തിക രീതികള്‍ പരിച്ചയപെടുതുവാനും, നിക്ഷേപങ്ങള്‍ക്ക് ലാഭ വിഹിതം നല്‍കുന്ന investment പ്ലാനുകള്‍ പരിചയപെടുവാനും വിശ്വാസി സമൂഹത്തിനു സുതാര്യമായി സാമ്പത്തിക മേഖലയില്‍ ഇടപെടാനും, കഴിയുന്ന രീതിയില്‍ ഒരു ബാങ്ക് ഇനിയെങ്കിലും സ്ഥാപിതമാകെണ്ടിയിരിക്കുന്നു.പലിശ രഹിത സാമ്പത്തിക വ്യവസ്ഥിതിയിലെക്കുള്ള ഒരു മാറ്റത്തിലേക്ക് സഹായകമാകുന്ന ഒരു ബാങ്കിങ്ങ് സമൂഹത്തില്‍ സമര്‍പ്പിക്കുന്നതിനെ കുറിച്ച് സാമ്പത്തിക വിദഗ്ദ്ധരുടെ പഠനം നടക്കേണ്ടിയിരിക്കുന്നു.
___________________________
re-cap: നമസ്കാരം കഴിഞ്ഞു പുറത്തേക്കിറങ്ങിയപ്പോള്‍ കൂട്ടുകാരനൊരു മെയില്‍. കത്തീഡ്രല്‍ കുറി കമ്പനിയില്‍ നിന്നാണ്. കുറിക്കാരന്‍ പൊട്ടിച്ചു വായിച്ചു. ഒരു ലക്ഷത്തിന്റെ കുറി. വിളിചെടുത്തതാന്. രണ്ടു മാസ അടവ് തെറ്റിയിരിക്കുന്നു. പലിശ കൂട്ടി അടക്കണം."ഇത് ഹറാമല്ലെ" ? കണ്ടു നിന്ന മറ്റൊരാള്‍ ചോദിച്ചു. ചോദ്യത്തിന് മറുചോദ്യം " താങ്കള്‍ക്കു ബാങ്ക് അക്കൌന്ടില്ലേ ?"
"ഉണ്ട്"'
അതില്‍ പലിശയില്ലേ' ?
'ഉണ്ട്' ,പക്ഷെ ഞാന്‍ വാങ്ങിക്കാറില്ല. "പിന്നെന്തു ചെയ്യും.
"മറ്റാരെങ്കിലും ഉപയോഗിക്കും""അപ്പൊ ആരെങ്കിലും ഉപയോഗിക്കാനായി വേണം അല്ലെ ? അത് തെറ്റല്ലേ..മറ്റുള്ളവരെ അത് ഉപയോഗിപിക്കുന്നതിന്റെ പേരില്‍ കുറ്റം ആരെറ്റെടുക്കും !
" " !________________