Tuesday, June 21, 2011

പൊളിചെഴുതെണ്ട മദ്രസ സിലബസ് !!

ആദ്യ മനുഷ്യന്‍, മനുഷ്യ സമൂഹത്തിന്റെ പിതാവ് , ആദം ! അല്ലാഹു ആദാമിന് വിദ്യ
പകരുന്നു. ശേഷം അതേ കുറിച്ച് ആദമിനോട് ചോദിക്കുന്നു. ആദം, തനിക്കു നല്‍കപെട്ട ജ്ഞാനം സൃഷ്ടാവിന് മുമ്പില്‍ തെളിയിക്കുന്നു. തനിക്കു ലഭിച്ച ജ്ഞാനം
വ്യക്തമാക്കിയതിനാകണം അംഗീകാരമായി ആ മനുഷ്യന് മുമ്പില്‍
പ്രണമിക്കാന്‍ സൃഷ്ടാവ് മാലാഖമാരോട് പറഞ്ഞത് !

ഖുര്‍ആന്‍ ആദാമിന് വിദ്യ നല്‍കപെട്ട ആ സംഭവത്തെ മനോഹരമായി ഇവ്വിധം പറഞ്ഞിരിക്കുന്നു. __________________
ജ്ഞാനം അമൂല്യമായ നിധിയാണ്‌. അത് കണ്ടെത്തുക എന്നത് മനുഷ്യ ജീവിതത്തിന്റെ മുഖ്യമായ ലക്ഷ്യമാണ്‌. ജ്ഞാനം തേടുന്നവന്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ജിഹാദ് ചെയ്യുന്നവന്‍ ആണ്. അല്ലാഹുവിന്റെ സൃഷ്ടി ഘടനയെ കുറിച്ച് ചിന്തിക്കുന്നത് പോലും ആരാധനയാണ് എന്ന് ഇസ്ലാം വ്യക്തമാക്കുന്നു.


അപ്പോള്‍ ജ്ഞാനം എന്താണ്, അറിവ് കണ്ടെത്തുക എന്നതില്‍ ഇസ്ലാം എങ്ങിനെ ഇടപെടുന്നു. ലോകത്തിന്റെ ഗതി വിഗതികളെ മാറ്റി മറിക്കുവാന്‍ കഴിവുള്ള ശക്തമായ ആയുധമാണ് അറിവ് ! എങ്കില്‍ ആ അറിവിന്റെ മേഖലയില്‍ ഉത്തമ സമൂഹമെന്നു അടിവരയിട്ടു വിളിക്കപെട്ട സമൂഹത്തിന്റെ ഇന്നത്തെ അവസ്ഥ എന്താണ്, ആ സമൂഹം എവിടെയാണ് ?
വിഭജിക്കപെട്ട വിജ്ഞാനത്തെ കുറിച്ച് സമൂഹം ഇപ്പോഴും അനിശ്ചിതത്വത്തില്‍ ആണ്.
ആത്മീയ വിജ്ഞാനമെന്നും, ഭൌതിക വിജ്ഞാനമെന്നും തരംതിരിച്ച് രണ്ടു തട്ടില്‍ നിര്‍ത്തി രണ്ടും രണ്ടു വഴിക്ക് പോയ്‌ കൊണ്ടിരിക്കുന്നു. പരലോക വിജയത്തിന് ആത്മീയ വിജ്ഞാനം നേടണമെന്ന് പറഞ്ഞു അതിനായി മദ്രസ സമ്പ്രദായം സമൂഹത്തില്‍ കൊണ്ട് വന്നു. വിശ്വാസ കാര്യങ്ങളും സൃഷ്ടാവിനെയും, പരലോക അവസ്ഥകളെയും കുറിച്ചുള്ള വിവരണങ്ങളുമായി കുട്ടികള്‍ അവയൊക്കെ തല്ലു കിട്ടാതിരിക്കാനായി പഠിച്ചു പോരുന്നു. അതിനു വിരുദ്ധമെന്ന രീതിയില്‍ ഭൌതിക വിജ്ഞാനമെന്ന സ്കൂള്‍ വിദ്യാഭ്യാസം അതര്‍ഹിക്കുന്ന ഗൌരവത്തോടെ അവര്‍ക്ക് വ്യവസ്ഥാപിതമായ രീതിയില്‍ നല്‍കുന്നു.

ഇവിടെ വിശ്വാസ സമൂഹത്തിനു ഈ കാലഘട്ടത്തില്‍ നേരിട്ട ഒരു അബദ്ധത്തെ ചൂണ്ടി കാണിക്കേണ്ടിയിരിക്കുന്നു. അറിവിന്റെ മേഖലയില്‍ യാതൊരു വിഭജനവും ഇസ്ലാം കല്പ്പിക്കാതിരിക്കെ ഈ വിഭജനം എങ്ങിനെ നമുക്കിടയില്‍ സ്ഥലം പിടിച്ചു.
"ആകാശ ഭൂമികളുടെ സൃഷ്ടി ഘടനയിലും , രാപകലുകള്‍ മാറി മാറി വരുന്നതിലും, ആകാശത്ത് നിന്ന് മഴ വര്ഷിക്കുന്നതിലും, വിവിധങ്ങളായ സസ്യ ലധാധികള്‍ ഭൂമിയില്‍ പടരുന്നതിലും ചിന്തിക്കുന്ന മനുഷ്യന് ദൃഷ്ടാങ്ങള്‍ ഏറെ ഉണ്ട് എന്ന് ഖുര്‍ ആന്‍ വ്യക്തമാക്കി മനുഷ്യനോടു പറയുമ്പോള്‍ അത്തരം ചിന്തകള്‍ക്ക് പ്രേരകമാകുന്നത്തില്‍ നമ്മള്‍ സ്ഥാപിച്ച മദ്രസകള്‍ എത്രമാത്രം പങ്കുണ്ട് എന്ന് ചിന്തിക്കുന്നത് നന്നായിരിക്കും !

അസ്ട്രോനമിയും, ഇകോളജിയും, ബോട്ടണിയും, ജിയോഗ്രഫിയും ,അനാടമി തുടങ്ങി എല്ലാം കുര്‍ആന്‍ വചനങ്ങളില്‍ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ ആയി സൂചിപ്പിക്കുമ്പോള്‍ എവിടെയാണ് അറിവിന്റെ വിഭജനം കാണാന്‍ കഴിയുക !ഈ പ്രപഞ്ചത്തിലെ ഓരോ അണുവില്‍ പോലും അല്ലാഹു വിജ്ഞാനം നിറച്ചിരിക്കുന്നു. മുളക്കുന്ന വിത്തിലും, വിടരുന്ന മൊട്ടിലും , കൊഴിയുന്ന ഇലയിലും, പറവയിലും, തെനീച്ചയിലും, ഉറുമ്പിലും, ഈ പ്രപഞ്ചത്തിലെ സകല സൃഷ്ടികളിലും അല്ലാഹുവിന്റെ സൃഷ്ടി ഘടനയെ നിര്‍വചിച്ചിരിക്കുന്നു. അത് വായിചെടുക്കുകയാണ് മനുഷ്യന് നല്‍കപെട്ട ചിന്തയുടെ ലക്‌ഷ്യം എന്നിരിക്കെ സൃഷ്ടിഘടനയെ വിവരിക്കുന്ന ശാസ്ത്ര മേഖലയെ മദ്രസയുടെ പടിക്ക് പുറത്തു നിറുത്തുന്നത് തലമുറയോട് ചെയ്യുന്ന അക്ഷന്തവ്യമായ കുറ്റമാകും. ജീവിതത്തെ നയിക്കുന്നതിന് ഇന്ന് മനുഷ്യന്റെ ചിന്തയിലൂടെ വികസിച്ചു കൊണ്ടിരിക്കുന്ന അറിവുകള്‍ കുട്ടികളുടെ ചിന്തകളുമായി നൈതികമായി സംവദിക്കുന്ന തരത്തില്‍ രൂപപെടുതുന്നതിലൂടെ മാത്രമേ ചിലവഴിക്കുന്ന സമയത്തെ ഫലപ്രധമാക്കുവാന്‍ അവര്‍ക്ക് കഴിയുകയുള്ളൂ.ബൌതികമെന്നും, ആത്മീയമെന്നുമുള്ള ഒരു വിഭജനത്തിനും ഇസ്ലാമില്‍ സ്ഥാനമില്ലെന്ന് സമൂഹം തിരിച്ചറിയേണ്ടിയിരിക്കുന്നു. ഈ പ്രപഞ്ചത്തില്‍ അടങ്ങിയീട്ടുള്ള എല്ലാ വിജ്ഞാനവും അല്ലാഹുവിന്റെ സംവിധാനത്തിന്റെ ഫലം എന്നിരിക്കെ അതിനെതിരെ പുറം തിരിയുന്നത് ആ അറിവ് നിഷേധിക്കുക എന്നതിന് തുല്യമായിരിക്കും. എങ്കില്‍ മദ്രസ എന്നാ അറബി വാക്കില്‍ സ്ഥാപിക്കപെട്ട "മത വിജ്ഞാന" കേന്ദ്രങ്ങളില്‍ നടക്കുന്ന അറിവ് എത്രമാത്രം സമൂഹത്തിനു ഉപകാരപ്രധമാണ് ?ഇന്നത്തെ സാമൂഹിക-സാംസ്കാരിക മേഖലകളില്‍ അതിന്റെ ഇമ്പാക്റ്റ് എത്രമാത്രം അനുബവേധ്യമാണ്. വിജ്ഞാനത്തിന്റെ വിസ്ഫോടനം സംഭവിച്ചു കൊണ്ടിരിക്കുന്ന ഇന്നത്തെ കാലത്ത് മദ്രസയുടെ ഒരു ന്യൂ വേര്‍ഷന്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. അറിവിന്റെ പുതിയ മേഖലകളിലേക്കുള്ള വാതായനങ്ങള്‍ ആയിരിക്കണം ഇത്തരം ഒരു പ്ലാട്ഫോമില്‍ തുറക്കപെടെണ്ടത്.ഒരു രണ്ടാം കിട വിജ്ഞാനമെന്നു കുട്ടികള്‍ക്ക് തോന്നുന്ന മദ്രസാ സമ്പ്രദായത്തെ പുതിയ സിസ്ടതിലെക്ക് പറിച്ചു നടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു..
(തുടരും...)

Tuesday, June 7, 2011

കാഴ്ച നഷ്ടപെട്ട സമൂഹം !

ലോകം അതിന്റെ പ്രയാണത്തില്‍ ആണ്.
കഴിഞ്ഞു പോയ കാലഘട്ടങ്ങളില്‍ നിന്നും പുരോഗമിച്ചു ടെക്നോളജി യുഗത്തില്‍ എത്തി നില്‍ക്കുന്നു ലോകം. കാളവണ്ടിയില്‍ നിന്നും മോട്ടോര്‍ വാഹനങ്ങളിലെക്കും, പായ് കപ്പലുകളില്‍ നിന്നും അത്യാധുനിക-ആടംഭര കപ്പലുകളിലെക്കും, ഗ്ലൈടരില്‍ നിന്നും കോണ്‍കോര്‍ഡ് വിമാനത്തിലെക്കും യാത്രാ സൌകര്യങ്ങള്‍ എത്തിയിരിക്കുന്നു.
ടെലെഗ്രാഫില്‍ നിന്നും ടെലഫോണിലേക്കും, പിന്നെ മൊബൈലിലേക്കും, ടെലെഗ്രാമില്‍ നിന്നും ഫാക്സിലെക്കും, പിന്നെ ഇ-മെയിലിലെക്കും-ഇന്റെര്നെട്ടിലെക്കും-ടെലെ കോണ്ഫെരെന്സിങ്ങിലെക്കും കമ്മ്യൂനികേശന്‍ മാറിയിരിക്കുന്നു. നാട്ടു ചികിത്സയില്‍ നിന്നും പുരോഗമിച്ചു എല്ലാ വിധ സൌകര്യങ്ങളുമായി അവയവ ട്രാന്‍സ്പ്ലാന്റെശന്‍ വരെ നടത്തുന്ന മള്‍ട്ടി സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പ്പിട്ടലുകളിലേക്ക് മനുഷ്യന്റെ ചികിത്സാ സൌകര്യങ്ങള്‍ എത്തി നില്‍ക്കുന്നു.
ശബ്ദം മാത്രം നല്‍കി രൂപങ്ങള്‍ സ്വന്തം ഭാവനയില്‍ കണ്ടിരുന്ന
റേഡിയോ സൌകര്യത്തില്‍ നിന്നും ലൈവായി കാണുന്ന ടെലിവിഷനിലേക്ക് മനുഷ്യന്‍
എത്തിയിരിക്കുന്നു....
എഴുത്തില്‍ നിന്നും ടൈപ് രൈട്ടരിലേക്കും പിന്നെ കമ്പ്യൂട്ടറിലേക്കും, അതിന്റെ നാനോ രൂപത്തിലെക്കും എഴുത്തിന്റെ സൌകര്യങ്ങള്‍ മാറിയിരിക്കുന്നു. മനുഷ്യന്‍ തന്റെ നേത്രം കൊണ്ട് കണ്ടിരുന്ന ആകാശ ലോകത്തേക്ക് ഭൂമിയില്‍ നിന്നും നിയന്ത്രിക്കപെടുന്ന രീതിയില്‍ ഉപഗ്രഹങ്ങള്‍ അയച്ചു വിശാലമായ സൌകര്യങ്ങളിലെക്കും, അറിവുകളിലെക്കും തങ്ങള്‍ ആര്‍ജിച്ച ആധുനിക ടെക്നോളജിയില്‍ നിന്ന് കൊണ്ട് നിരന്തരമായ അന്വേഷണത്തിന്റെ പാതയില്‍ ആണ്...
പക്ഷെ...
ലോക ജന സംഖ്യയില്‍ നിന്നും വിരലില്‍ എണ്ണാവുന്ന ചില മനുഷ്യരുടെ ചിന്തയുടെയും അന്വേഷണത്തിന്റെയും ഫലം മാത്രമാണ് അറുന്നൂറു കോടി മനുഷ്യര്‍ തങ്ങളുടെ സൌകര്യങ്ങള്‍ക്കായി പല വിധത്തില്‍ ഉപയോഗപെടുതുന്നത്. ഭൂരിഭാഗം വരുന്ന ഒരു ഉപഭോക്തൃ സമൂഹം മാത്രമായി മനുഷ്യ സമൂഹം ചുരുങ്ങി. അല്ലെങ്കില്‍ ചില സൌകര്യങ്ങളില്‍ അഭിരമിച്ചു, ആ സൌകര്യങ്ങളുടെ അടിമകലായെന്ന പോലെ തങ്ങളുടെ കഴിവിനെയും, ചിന്തയും വിസ്മരിച്ചു. തങ്ങള്‍ക്കു മുമ്പില്‍ അറിവിന്റെ, കണ്ടുപിടുത്തത്തിന്റെ മറ്റൊരു ലോകം ഇല്ലെന്ന പോലെ നിഷ്ക്രിയമായി.അതിനു വ്യക്തമായ പല ഉധാഹരണങ്ങളും നമ്മുടെ മുമ്പില്‍ കാണാം. മൊബൈല്‍ ഫോണ്‍ മലവേള്ളപാച്ചില്‍ പോലെ സമൂഹത്തില്‍ ഉണ്ടാക്കിയ സാമൂഹിക അനിശ്ചിതത്വം. ഒരു തലമുറയുടെ സമയത്തെ, ചിന്തയെ എത്രത്തോളം നിഷ്ക്രിയമാക്കിയിരിക്കുന്നു..


ടെലിവിഷന്‍ സമൂഹത്തിന്റെ ചിന്തയെ എങ്ങിനെ ഹൈജാക്ക് ചെയ്ത്രിക്കുന്നു എന്ന് ഇന്നത്തെ ടെലിവിഷന്‍ പരിപാടികള്‍ കാണുന്ന സമൂഹത്തെ ശ്രദ്ധിച്ചാല്‍ മനസ്സിലാക്കാന്‍ കഴിയുന്നതാണ്. ഒരു ടി വി പ്രോഗ്രാം ലോകത്തിലെ മുഴുവന്‍ മനുഷ്യരുടെയും ചിന്തയെ ഒരേ സമയം തന്റെ നേരെ വലിച്ചു പിടിക്കാന്‍ കഴിയുമെന്ന ചിത്രമാണ് ടി വി നമ്മോടു പറയുന്നത്. വെറും കംമെഴ്സിയാല്‍ പരിപാടികളില്‍ നിറഞ്ഞിരിക്കുന്ന ടി വി, മുഴുവന്‍ മനുഷ്യരുടെയും ചിന്തയെ തങ്ങള്‍ എന്ത് ചിന്തിക്കെണ്ടിയിരുന്നു എന്നറിയാത്ത വിധം പരിപാടികളില്‍ ലയിച്ചു പോകുന്ന ഒരു ഉന്മാദ അവസ്ഥയില്‍ മനുഷ്യ സമൂഹത്തെ എത്തിച്ചിരിക്കുന്നു . ഒരാളുടെ ചിന്തയില്‍ നിന്നും രൂപമെടുത്ത ടെലിവിഷന്‍ ഉപയോഗിക്കപെട്ടത്‌ കംമെഴ്സിയാല്‍ ഉല്പന്നങ്ങളുടെ വിപണന സാധ്യതകല്‍ക്കനുസരിച്ചു രൂപം കൊടുത്ത പരിപാടികള്‍ പ്രക്ഷേപണം ചെയ്യുന്നതിനായിരുന്നു. ഒരാളുടെ കണ്ടുപിടുത്തം മനുഷ്യ സമൂഹത്തിന്റെ ചിന്തയെ മരവിപ്പിച്ചു നിര്‍ത്തുന്ന പരിപാടികളിലൂടെ മാറ്റിയെന്നു പറയാം.അറിവിന്റെയും, ചിന്തയുടെയും വിശാലമായ ഒരു പ്രപഞ്ചത്തില്‍ മനുഷ്യന്‍ തന്റെ ജന്മ സിദ്ധിയെ ഉപയോഗിക്കുന്നതിനപ്പുരം ജീവിതത്തെ ചിലര്‍ സംഭാവന ചെയ്ത കണ്ടുപിടുത്തത്തിന്റെ പ്രയോക്താക്കളായി മാത്രം കാണുന്ന അവസ്ഥയിലാണ് ഇന്നത്തെ സമൂഹം !
ഈ സമൂഹത്തില്‍ നിന്നും ഇന്നത്തെ ഒരു മാതൃക സമൂഹ (ഖൈര്‍ ഉമ്മ)ത്തിലേക്ക് ഒന്നെത്തി നോക്കുന്നു. അവരുടെ സംഭാവനകള്‍ ഈ കാലഘട്ടത്തില്‍ മേല്പറഞ്ഞ പുരോഗമന പാതയില്‍ എവിടെയൊക്കെ ദൃശ്യമാകുന്നു.???
ദൃശ്യമാകുന്നില്ലെങ്കില്‍ എന്ത് കൊണ്ട് ?? അതിനുത്തരം ഓരോരുത്തരും സ്വയം കണ്ടെത്തുക.

ഒരു കാലം !
സിനിമ ഹരാമായിരുന്നു ! അന്നും, ഇന്നും, എന്നും ! പക്ഷെ...
ആരെങ്കിലും സിനിമ കാണാതിരിക്കുന്നുണ്ടോ ! പ്രത്യേകിച്ചും ടെലിവിഷന്‍ പ്രളയമുള്ള ഈ കാലഘട്ടത്തില്‍ ! ഇല്ലെന്നു ഉറപ്പിച്ചു പറയാം.
എല്ലാവരും, സിനിമയോ, അതല്ലെങ്കില്‍ അതിനു സമാനമായ വിഷ്വല്‍ പരിപാടികളോ കാണുന്നവര്‍ ആണ്. ഹലാലിനും, ഹരാമിനും ഇടയില്‍ ഇഴകീറി പരതുമ്പോള്‍ ടി വി പരിപാടികള്‍ തങ്ങളുടെ മേഖലകള്‍ ഉപയോഗപെടുത്തുന്ന തിരക്കിലാണ്. ചാനലില്‍ നിന്നും ചാനലുകളിലേക്ക് ചാടി നടക്കുമ്പോള്‍ ദൃശ്യാ വിരുന്നുകള്‍ കംമെഴ്സിയാല്‍ പരിപാടികളിലൂടെ സമൂഹത്തെ വിഴുങ്ങുന്നു. അശ്ലീലത നിറഞ്ഞ രംഗങ്ങളും, അല്‍പ്പ വസ്ത്ര ധാരിനികള്‍ നിറയുന്ന പരസ്യങ്ങളും ആദ്യമാദ്യം സ്വയം സെന്‍സര്‍ ചെയ്തു കണ്ടിരുന്ന കുടുമ്പങ്ങള്‍ അവയുടെ കുത്തൊഴുക്കിലൂടെ ആ അതിര്‍വരമ്പുകളും അവരറിയാതെ ഒഴുകി പോവുന്ന അവസ്ഥയില്‍ എത്തി. സാമൂഹിക ബന്ദങ്ങളും, കുടുമ്പ ബന്ധങ്ങളും, ധാര്‍മിക, സദാചാര ബോധവും മലീമസമാകുന്ന ഒരു വിഷ്വല്‍ സംസ്കാരത്തിലേക്ക് ടെലിവിഷന്‍ പരിപാടികള്‍ എത്തിയപ്പോഴും ഹറാമും-ഹലാലും ഇഴപിരിക്കുന്ന തിരക്കിലായിരുന്നു പണ്ഡിതര്‍. കാഴ്ച നഷ്ടപെട്ടെന്ന പോലെ നമുക്കൊന്നും കാണാന്‍ പാടില്ല എന്ന് പറയുന്ന വിധം ഒരു അനുവദനീയ പരിപാടികള്‍ നല്‍കുന്ന ഒരു ചാനെലിന്റെ അഭാവം സമൂഹത്തെ എത്തിച്ചത് മറ്റൊരു ദൃശ്യ ലോകത്തായിരുന്നു. ചാനലുകളില്‍ നിന്നും ചാനലുകളിലേക്ക് ചാടി കടക്കുമ്പോള്‍ ഒരു "ഇസ്ലാമി" നെയും എവിടെയും സമൂഹം കാണുന്നില്ല. അനുവടനീയമെന്നു അവര്‍ കാനുന്നതാകട്ടെ കംമെഴ്സിയലിന്റെ അതിപ്രസരത്തില്‍ ചില ചാനലുകളില്‍ കുട്ടികള്‍ പോലും നോക്കിയിരിക്കാത്ത അര മണിക്കൂര്‍ തട്ടു പൊളിപ്പന്‍ അറബി പേരിട്ട പരിപാടികള്‍ !! ഇതാണ് ടെലിവിഷന്‍ രംഗത്ത്‌ "തങ്ങളുടെ ഹലാല്‍" നില ! സമൂഹമാകട്ടെ മറ്റൊരു ലോകത്തും ! പുതിയ തലമുറ തെറ്റേത്, ശരിയേത് എന്നറിയാതെ റിയാലിറ്റി ഷോകളിലും, ഫേഷന്‍ ട്രെണ്ടുകളിലും അഭിരമിച്ചു തങ്ങള്‍ എത്തിപെട്ട അവസ്ഥയുമായി മുന്നോട്ടു പോകുന്നു.


ഇനി ബാങ്കിംഗ്...
ബാങ്കിങ്ങില്‍ ഹറാം - ഹലാല്‍ മേഖലകള്‍..പക്ഷെ സമൂഹം അവിടെയും കാഴ്ച നഷ്ടപെട്ടവരെ പോലെ തപ്പി തടയുന്നു. തങ്ങള്‍ക്കൊരു ഇല്ലാത്ത ബാങ്കിംഗ് നടത്താന്‍ നിലവിലുള്ള ബാങ്കിംഗ് വെച്ച് ട്രപീസ് കളിയിലാണ് സമൂഹം ... (തുടരും..)