Friday, January 22, 2010

സമൂഹ പുന:സൃഷ്ടിക്കൊരു ശാക്തീകരണം


പാശ്ചാത്യ ഫെമിനിസത്തിന്റെ നിര്‍വചനങ്ങള്‍ അപ്പാടെ വിഴുങ്ങി സ്ത്രീ സ്വാതന്ത്ര്യത്തിന്റെ വക്താക്കളായി നമ്മുടെ സമൂഹത്തില്‍ വരുന്നവര്‍ സൃഷ്ടിച്ച 'ഫെമിനിസം' പൊതു സമൂഹത്തില്‍ ദൃശ്യമാണ്. മുതലാളിത്വം ബൂട്ടി പാര്‍ലറില്‍ അണിയിച്ചൊരുക്കിയ ഫെമിനിസം സ്ത്രീ മനസ്സുകളെ ഉല്പന്നങ്ങളുടെ അടിമകളാക്കി തളച്ചിട്ടു. അതിനായി പുതിയ മേച്ചില്‍ പുറങ്ങള്‍ സമൂഹത്തിനു പരിചയപെടുത്തി. കലാലയങ്ങള്‍ വരെ അതിന്റെ വേരുകള്‍ പടര്‍ന്നു. മൂല്യ ശോഷണം സംഭവിച്ച കുടുമ്പ ബന്ധങ്ങളുടെ ഉപോല്പന്നമായി പാശ്ചാത്യ ഫെമിനിസത്തിന്റെ അലയൊലികള്‍ നമ്മുടെ സംസ്കാരത്തിലേക്കും, അത്തരത്തിലുള്ള തകര്‍ച്ചയുടെ അനന്തര ഫലമായി ബോയ്‌ ഫ്രന്റ്‌-ഗേള്‍ ഫ്രന്റ്‌ സംസ്കാരവും കടം കൊണ്ടു. സ്ത്രീ സ്വാതന്ത്ര്യമെന്ന പേരില്‍ എല്ലാ അതിര്‍വരമ്പുകളും ലംഘിക്കപെട്ടു. അതിലെ ചതികുഴികള്‍ വ്യക്തമായീട്ടും മുതലാളിലത്വ ഫെമിനിസം കച്ചവട പരസ്യങ്ങളില്‍ നിന്ന് ചിരിച്ചു.
വിദ്യയിലൂടെ, അറിവിലൂടെ, തിരിച്ചറിവിലൂടെ സ്ത്രീ സ്വതന്ത്രയാകെണ്ടതുണ്ട്. തങ്ങള്‍ക്കു കിട്ടിയ കഴിവുകള്‍ നന്മയുടെ പുനസൃഷ്ടിക്കു വേണ്ടി വിനിയോഗിക്കാനുള്ള ഒരു സാമൂഹിക അവസ്ഥ അവര്‍ സ്വയം സൃഷ്ടിക്കേണ്ടതുണ്ട്. ഉത്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള പരസ്യങ്ങളില്‍ സ്ത്രീ സ്വാതന്ത്ര്യത്തെ ഈ കാലഘട്ടത്തില്‍ എങ്ങിനെ നിര്‍വചിച്ചുവെന്നു എളുപ്പം വായിക്കാന്‍ കഴിയും. ഇതാണ് സ്ത്രീ സ്വാതന്ത്ര്യമെന്ന് തെറ്റിദ്ധരിക്കപ്പെട്ട ഒരു സാമൂഹിക ചുറ്റുപാടിലാണ് 'സ്ത്രീ ശാക്തീകരണം' പുതിയ വെളിച്ചം തേടുന്നത്.
പുരുഷനും സ്ത്രീയും ആരോഗ്യകരമായ ഒരു സമൂഹസൃഷ്ടിയില്‍ പരസ്പരപൂരകമാണ്. അവകാശങ്ങളെ കുറിച്ച്,തങ്ങളുടെ കഴിവുകളെ കുറിച്ച്, തങ്ങള്‍ ജീവിക്കുന്ന സാമൂഹികചുറ്റുപാടിനെ കുറിച്ച് വ്യക്തമായ തിരിച്ചറിവ് ഒരു സ്ത്രീ ആര്‍ജ്ജിക്കേണ്ടതുണ്ട്‌. അതിനുള്ള സാഹചര്യം സമൂഹത്തില്‍
നിര്‍മിക്കപെടെണ്ടത് കാലഘട്ടന്തിന്റെ അവ്വശ്യമാണ്.

കുടുമ്പത്തിന്റെ നിര്‍മിതി സ്ത്രീയില്‍ നിന്നുമാണ്. മാതാവായി, സഹോദരിയായി, മകളായി, ഭാര്യയായി സ്ത്രീയുടെ വ്യക്തിത്വം ബന്ധപെട്ടിരിക്കുമ്പോള്‍ എവിടെയാനവര്‍ അകറ്റി നിര്തപെടുന്നത്. എവിടെയാനവര്‍ ഇരകളാക്കപെടുന്നത്, അവര്‍ ചൂഷണം ചെയ്യപെടുന്നത്.

സ്ത്രീ, അവര്‍ക്ക് നിഷേദിക്കപെട്ട വ്യക്തിത്വം സ്വന്തത്തിലേക്കു തിരിച്ചുപിടിക്കേണ്ടതുണ്ട്.

സുരക്ഷിതമായിരിക്കേണ്ട തങ്ങളുടെ ഭൂമിക ആരൊക്കെയോ മലീമാസമാക്കിയിരിക്കുന്നു. സ്ത്രീക്ക് നേരെയുള്ള അതിക്രമങ്ങള്‍, അവകാശ നിഷേധങ്ങള്‍, തെരുവിലേക്ക് എടുതെറിയപെട്ട ഇരകള്‍ക്ക് ആധുനിക വ്യവസ്ഥിതി പേരിട്ടു നല്‍കിയ പുതിയ 'തൊഴില്‍' മേഖല, ചതി കുഴിയില്‍ പെട്ടവരുടെ വിലാപങ്ങള്‍, അശ്ലീലതകള്‍. സാമാന്യവല്‍ക്കരിപ്പിക്കപെട്ടു കൊണ്ടിരിക്കുന്ന കുറ്റകൃത്യങ്ങള്‍, വാര്‍ത്തകള്‍, സമൂഹം അന്ധത ബാധിച്ചു കിടക്കുമ്പോള്‍ അതിനെതിരെ ശബ്ദങ്ങള്‍ ഉയര്‍ന്നു വരേണ്ടതുണ്ട്. മാതാവിന്റെ, മകളുടെ, സഹോദരിയുടെ, ഭാര്യയുടെ വ്യക്തിത്വം സമൂഹത്തില്‍ സംരക്ഷിക്കപെടെണ്ടതുണ്ട്. എവിടെയോ നഷ്ടപെട്ടുപോയ നന്മയുടെ വെളിച്ചം സമൂഹത്തില്‍ തിരികെ കൊണ്ടുവരുവാന്‍ യഥാര്‍ത്ഥ സ്ത്രീ ശാക്തീകരണം ഉണ്ടായിവരെണ്ടതുണ്ട്. ഈ തിരിച്ചറിവ് സമൂഹത്തിനു നല്‍കുന്നത് പുതിയൊരു സ്ത്രീ സ്വാതന്ത്ര്യമായിരിക്കും.

കമ്പോള വല്ക്കരിക്കപെട്ട സമൂഹത്തില്‍ എല്ലാം ഉത്പന്നങ്ങള്‍ മാത്രമാണ്. അപചയം സംഭവിക്കുന്ന പുതിയ തലമുറ, മീഡിയ. ധാരളിത്വത്തിന്റെ, ഉപഭോഗ സംസ്കാരത്തിന്റെ കുത്തിയൊഴുക്കില്‍ ഒലിച്ചുപോകുന്ന സാമൂഹിക-മാനുഷിക നന്മകള്‍. ഇവിടെ, ഫിര്‍ഔനെതിരെ ശബ്ദിച്ച മാതൃകയായ ആസിയായുടെ , സഫയിലും -മര്‍വായിലും ഒരു ജനപതത്തിനു നാന്ദി കുറിച്ച് പാദങ്ങള്‍ ചലിപ്പിച്ച മാതൃകയായ 'ഹാജറയുടെ' ഒരു പിന്‍ തലമുറ‍ ഉയര്‍ന്നു വരേണ്ടതുണ്ട്. സമൂഹത്തെ ഗൌരവമായി വായിക്കുന്ന, കാണുന്ന ഒരു പ്രതിബദ്ധതയുള്ള സമൂഹ കൂട്ടായ്മക്ക് മാത്രമേ ഈ സാഹചര്യത്തില്‍ പുതിയ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയൂ. നന്മയുടെ വാഹകര്‍ക്ക് ബീജാവാപം നല്‍കി ഒരു സ്ത്രീ കൂട്ടായ്മ ജമാഅത്തെ ഇസ്ലാമിയിലെങ്കിലും ഉയര്‍ന്നു വരുന്നത് സമൂഹത്തിനു പ്രതീക്ഷ നല്‍കുന്നു. സംഘടന സങ്കുചിതത്വങ്ങള്‍കുപരി സാമൂഹ്യ നന്മ ലക്ഷ്യമാക്കുന്നുവെങ്കില്‍ നന്മയുടെ ഈ ചേരിയില്‍ സമൂഹത്തിലെ സ്ത്രീകള്‍ അനിചേരുന്നതിലൂടെ ഒരു മാതൃക സമൂഹത്തിന്റെ പ്രായോഗിക നിര്‍മിതി സാധ്യമാകും.
അത്തരമൊരു കൂട്ടായ്മയുടെ അഭാവം സമൂഹത്തില്‍ സൃഷ്ടിക്കുന്ന അപകടം തിരിച്ചറിഞ്ഞു കൊണ്ട് ഈ വൈകിയ വേളയിലെങ്കിലും തങ്ങളുടെ പാദങ്ങള്‍ ഭൂമിയില്‍ ഉറപ്പിച്ചു ചവ്വിട്ടി മുന്നോട്ട് നീങ്ങുന്ന നന്മയുടെ, വെളിച്ചത്തിന്റെ സ്ത്രീ ശാക്തീകരണത്തിന് ' അഭിവാദനങ്ങള്‍ '.

Saturday, January 2, 2010

തൌഹീദിന്റെ പ്രായോഗികത

മനുഷ്യസമൂഹത്തിനു സാക്ഷിയായി നില കൊള്ളേണ്ട സമൂഹം. മാതൃകയാകേണ്ട സമൂഹം! സാമൂഹിക തിന്മ കള്‍ക്കെതിരെ ശബ്ദമുയര്തേണ്ട സമൂഹം !. സകല മേഖലകളിലും മാര്‍ഗ ദര്‍ശകമാകേണ്ട സമൂഹം !
അവര്‍ക്കിടയിലാണ് വാദ പ്രതിവാദങ്ങള്‍ക്കായി വിഷയങ്ങള്‍ ഉണ്ടാക്കി പരസ്പരം തര്‍ക്കിച്ചു 'ഒരു പണ്ഡിത വൃന്ദം' ഊര്‍ജ്ജം ചിലവഴിക്കുന്നത്. ആയത്തും , ഹദീതും തങ്ങളുടെ പെട്ടിക്കു സ്യൂട്ടാകുന്ന രീതിയില്‍ അവിടെ നിന്നും ഇവിടെ നിന്നും കട്ട് ചെയ്തു ഫിറ്റാക്കി ആ പെട്ടികളുമായി വിഷയങ്ങളുടെ സ്പെഷ്യ ലിസ്ടുകലായി വേദികളില്‍ നിന്നും വേദികളിലേക്ക് നീങ്ങുന്നു. അവര്‍ നിര്മിചെടുത്ത അണികലാകട്ടെ ഇതെല്ലം കേട്ട് 'ഹിസ്ടീരിയ' ബാധിച്ച പോലെ അവര്‍ക്ക് പിന്നാലെ ആവേശമായി നിലകൊള്ളുന്നു.

കാലഘട്ടങ്ങളില്‍ മനുഷ്യ സമൂഹം നേരിടുന്ന പ്രശ്നങ്ങളില്‍ ഭാഗമാകേണ്ട മാതൃകഎന്ന് പറയുന്ന സമൂഹത്തിന്റെ ഇന്നത്തെ പണ്ഡിത നേതൃത്വം ഇത്തരം വാദ പ്രതിവാദങ്ങളില്‍ ആനന്ദം കണ്ടെത്തുമ്പോള്‍, അണികള്‍ പരസ്പരം വിജയത്തിന്റെയും, പരാജയത്തിന്റെയും കണക്കുകള്‍ എടുത്തു കോള്‍മയിര്‍ കൊള്ളുന്നു. പിന്നെ പോസ്ടരുകള്‍, സീഡികള്‍ തെരുവുകളില്‍, വീടുകളില്‍ നിറയുന്നു.

ഇവര്‍ പറയുന്ന ആയത്തും , ഹദീതും എന്താണെന്നോ അതില്‍ തങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമെന്തെന്നോ അറിയാതെ ഒരു സമൂഹം രൂപപെടുമ്പോള്‍ അവര്‍ക്ക് വേണ്ടി ശബ്ദിക്കാന്‍ 'ഇവരുടെ കണ്ണില്‍ തൌഹീദില്ലെന്നു പറയുന്നവര്‍' തികച്ചും മനുഷ്യ സ്നേഹത്തിന്റെ പേരില്‍ തങ്ങളുടെ ആരോഗ്യവും, യൌവ്വനവും ചൂഷണത്തിനെതിരെ ആ സമൂഹത്തിനു പരിഹാരമായി, ഊര്‍ജ്ജമായി നിലകൊള്ളുന്നു. ഇത്തരം പ്രശ്നങ്ങളില്‍ തങ്ങളുടെ വിശ്വാസത്തിനു യാതൊരു പങ്കു വഹിക്കാനില്ലെന്ന മട്ടിലാണ് വാദ പ്രതിവാധങ്ങളുടെ നേതൃത്വങ്ങള്‍.

ഒരു ബഹുസ്വര സമൂഹത്തില്‍ ഇസ്ലാമിന്റെ പരിപൂര്‍ണത സമര്‍പ്പിക്കേണ്ട വിഭാഗത്തിന്റെ അവസ്ഥ ഇങ്ങനെയൊക്കെ അനുഭവേദ്യമാകുംപോള്‍ ആ പരിപൂര്ന്നതയെ സകലതും ഉള്‍കൊള്ളുന്ന തൌഹീദിന്റെ അടിസ്ഥാനത്തില്‍ സമര്‍പ്പിക്കുന്ന വിഭാഗത്തിനെ അനുകൂലിക്കുന്നതിന് പകരം 'പൊതു ശത്രുവെന്ന'പോലെ പല പേരുകള്‍ വിളിച്ചു തങ്ങളുടെ അണികളെ പിന്നില്‍ നിര്‍ത്തുന്നത്തിനാണ് നേതൃത്വങ്ങള്‍ ഊര്‍ജ്ജം ചിലവഴിക്കുന്നത്.

സാമൂഹിക പ്രശ്നങ്ങളില്‍ അവശ വിഭാഗത്തിനും, പാര്ശ്വവല്‍ക്കരിക്കപെട്ടവര്‍ക്കും വേണ്ടി നിലയുരപ്പിക്കേണ്ട യുവ ഊര്‍ജ്ജത്തെ ശണ്ടീകരിച്ചു മന്ത്രോചാരനങ്ങളിലും, തങ്ങളുടെ ധ്യാന-പ്രാര്‍ത്ഥന സദസ്സുകളിലും ആവാഹിച്ചു നിര്തുന്നവര്‍ പ്രവാചകര്‍ ഓരോ കാലഘട്ടങ്ങളിലും എതിര്‍ത്ത പുരോഹിതവര്‍ഗ്ഗത്തിന്റെ പിന്തുടര്ച്ചകാര്‍ മാത്രമായി മാറുകയാണെന്ന് സ്വയം തിരിച്ചറിയേണ്ടതുണ്ട്.

ചിന്തകളില്‍, കാഴ്ചകളില്‍ എവിടെയാണ് ഇവര്‍ക്ക് സൃഷ്ടാവിനെ, അവന്റെ വ്യവസ്ഥിതിയെ മാറ്റി നിര്‍ത്തുവാന്‍ കഴിയുന്നത്‌.
അധര വ്യായാമമായി മാത്രം മാറുന്ന 'തൌഹീദ്' വെറും മുണ്ട് കേറ്റി ഉടുക്കുന്നതിലും, പല്ല് വൃത്തിയാക്കുന്നതിലും, പ്രാര്‍ഥനകളിലും മാത്രമായി ഒതുങ്ങി പോയത് എന്തുകൊണ്ടാണ്.

സാമൂഹിക പ്രശ്നങ്ങളില്‍ വിവേചനമില്ലാതെ അല്ലാഹുവിന്റെ സൃഷ്ടികള്‍ക്ക് വേണ്ടി നിലകൊള്ളുന്നതില്‍ നിന്നും ഇവരുടെ ചിന്തകള്‍ കുര്‍ആനില്‍ നിന്നും അകന്നു വെറും അറബി ഉചാരണങ്ങളില്‍ ഒതുങ്ങിയത് എന്താണ്!
' ' നിങ്ങള്‍ എനിക്ക് വിധേയമായികൊണ്ടോ , അല്ലാതെയോ ഉണ്ടായി വരുവിന്‍'' എന്ന് പ്രപഞ്ചത്തോട്‌ അവയുടെ സൃഷ്ടി ആരംഭത്തില്‍ സൃഷ്ട്ടാവ് പറഞ്ഞപ്പോള്‍ , അവ പറഞ്ഞു..'ഞങ്ങള്‍ ഇതാ നിനക്ക് വിധേയമായി {മുസ്ലീമായി} വന്നിരിക്കുന്നു.'
അല്ലാഹു പറയുന്നു ' 'ഇബ്രാഹിം, ഇസ്ഹാക്ക്, സാലിഹ്, മൂസ, ഈസ,.....അവര്‍ 'മുസ്ലീങ്ങളില്‍' പെട്ടവര്‍ ആയിരുന്നു''.
അവര്‍ നമ്മെളെ പോലെ പാരമ്പര്യമായി മുസ്ലീങ്ങള്‍ എന്നല്ല കുര്‍ ആന്‍ വിശേഷിപ്പിച്ചത്‌. അവര്‍ ആല്ലാഹുവിന്റെ വ്യ്വസ്ഥിതിയായ ഇസ്ലാം എന്നതില്‍ ഉള്‍പെടുന്ന പ്രവര്‍ത്തനത്തില്‍ എര്പെട്ടത്തില്‍ കൂടിയാണ് ആ വിശേഷണം അല്ലാഹു 'മുസ്ലീങ്ങളില്‍ പെട്ടവര്‍' എന്ന് വിശേഷിപ്പിച്ചത്‌.


അപ്പോള്‍ ആ വിശേഷണത്തിന് അര്ഹമാകുന്ന പ്രവര്‍ത്തനത്തില്‍ കൂടിയാണ് 'ആ ഖൈര്‍ ഉമ്മയില്‍ ' ഒരു സമൂഹം ഉള്പെടുന്നത്. അതല്ലാതെ മന്ത്രങ്ങളില്‍ സംതൃപ്തിയടയുന്ന ഒരു ഏക സൃഷ്ടാവ് സങ്കല്പതിലൂടെയല്ല എന്ന് കുര്‍ ആന്‍ അടിവരയിട്ടു പ്രവാചക കാലഘട്ടത്തിലെ സമൂഹങ്ങളുടെ ചരിത്രം ഓര്‍മിപ്പിച്ചു പറയുന്നു.
പക്ഷെ, സൃഷ്ട്ടാവിനെ , സൃഷ്ടാവിന്റെ ചിന്തയെ മനുഷ്യനേക്കാളും താഴ്ന്ന രീതിയില്‍ (വിശുദ്ധ ഖുര്‍ആന്‍: 48 - 6) വ്യാക്ക്യാനിച്ചു അവതരിപ്പിച്ചു നിലകൊള്ളുന്ന നേതൃത്വം , സമൂഹം, അതിന്റെ പാരായണത്തില്‍
മാത്രം മുഴുകിയിരിക്കുന്ന അവസ്ഥക്ക് കാരണമായത്തിനു ആരാണ് ഉത്തരവാദിയെന്ന് സ്വയം തിരിച്ചറിയുന്നത്‌ വരെ ചില്ലുകള്‍ എറിഞ്ഞു ഉടക്കലും, ഒട്ടിക്കലും തുടര്‍ന്ന് കൊണ്ടേയിരിക്കും.