Thursday, May 21, 2009

പൂച്ചക്ക് ആര് മണി കൊട്ടും !


അല്ലാഹുവിന്റെ ദീന്‍ മുറുകെ പിടിക്കുക, നിങ്ങള്‍ ഭിന്നിക്കരുത്....(ആല് ഇമ്രാന്‍: 103-105),ഇപ്പോള്‍ ലോകത്ത് "മനുഷ്യരുടെ" മാര്‍ഗ്ഗ ദര്‍ശനത്തിനും സംസ്കരനതിനുമായി രംഗ പ്രവേശം ചെയ്യിക്കപെട്ട ഉത്തമ സമൂഹം നിങ്ങളാകുന്നു. നിങ്ങള്‍ "നന്മ കല്‍പ്പിക്കുന്നു" "തിന്മ" വിരോധിക്കുകയും ചെയ്യുന്നു. (ആലു ഇമ്രാന്‍:110)ഏതൊരു ജനം അല്ലാഹു അവതരിപ്പിച്ച നിയമങ്ങളനുസരിച്ച് വിധി നടത്തുന്നില്ലയോ അവര്‍ തന്നെയാകുന്നു കടുത്ത അധര്‍മകാരികള്‍ (മാ ഇദ:47)


എന്റെ സുഹൃത്ത് ലക്ഷ്മണന്‍ ചേട്ടന്‍ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ സന്ദര്‍ഭോചിതമായി പറഞ്ഞ ഒരു വാചകം നല്‍കിയ ചിന്തയാണ് ഈ പോസ്റ്റിനു പ്രേരകം. അദ്ദേഹം പറഞ്ഞത് :

"വൈക്കം മുഹമ്മദ്‌ ബഷീര്‍ അദ്ദേഹത്തിന്റെ ഒരു പുസ്തകത്തിലെ വരികള്‍ക്കിടയില്‍ ഇങ്ങിനെ പറഞ്ഞത് ഓര്‍മയില്‍ വരുന്നു , "


"മുസ്ലീന്കള്‍ ഒന്നിച്ചു ഒരു കുന്നിന്റെ മുകളിലിരുന്നു മൂത്രമൊഴിച്ചാല്‍ ഒലിച്ചു പോകുന്ന ശത്രുക്കളെ അവര്‍ക്കുള്ളൂ, പക്ഷെ, പക്ഷെ...അവര്‍ ഒന്നിച്ചിരുന്നു...ഒഴിക്കില്ല..."

എന്താണ് നിങ്ങള്ക്ക് ഒരുമിച്ചിരുന്നു മൂത്രമൊഴിക്കാന്‍ ......!?

താങ്കള്‍ പറഞ്ഞതു ശരിയാണ് ...

"..............................."
എന്തുകൊണ്ടാണ് ഇങ്ങിനെ സംഭവിച്ചത് ! ഇങ്ങിനെ സംഭവിക്കുന്നത് !

അതിനു മാത്രം വിഭാഗിയമാകാന്‍ എന്ത് മാത്രം ഗൌരവമേറിയ പ്രശ്നങ്ങളില്‍ ആണ് ഈ ആശയങ്ങള്‍ എത്തി പെട്ടിരിക്കുന്നത്...?

ഒന്നായി മുന്നോട്ട് ഗമിക്കേണ്ട ഇസ്ലാമിക സമൂഹത്തില്‍ ഈ വിഘടന സിദ്ധാന്തങ്ങള്‍ക്ക് കാര്യ മാത്രാ പ്രസക്തി എത്രത്തോളമുണ്ട്. ഒരു വിഘടനം സൃഷ്ടിക്കുന്നതിനു മാത്രം അതിനൊക്കെ ന്യായങ്ങള്‍ കാണാന്‍ കഴിയുമോ ?

എന്നാല്‍ സത്യം വളരെ വ്യക്തമാണ് . ഒരു വിഘടനം സൃഷ്ടിക്കേണ്ട തരത്തിലുള്ള ഗൌരവ തരമായ ഒരു ആദര്‍ശ വ്യതിയാനങ്ങളും ആരിലും ഇല്ല എന്നതാണ് വസ്തുത. പിന്നെ ആരോക്കെയെ ഇതിനെ ഊതി വീര്പിച്ചു, വ്യാഖ്യാനിച്ചു സമൂഹത്തെ ദുര്ഭലപെടുതുന്ന രീതിയില്‍ ചരട് വലികള്‍ നടത്തുന്നു.

ഈ ആദര്‍ശ വൈജാത്യങ്ങളിലേക്ക് ഒന്ന് എത്തി നോക്കാം, എന്നീട്ട് അതെ പറ്റി സ്വയം ഒരു വിശകലത്തിനു തയ്യാറാകാം.

പ്രബലമായ ഒരു അനുയായി വൃന്ടമുള്ള ഒരു സംഘടന, അനുഷ്ടാനങ്ങള്‍ കൊപ്പം പാരമ്പര്യ ആചാരങ്ങളും , പ്രവാചകനെ വര്‍ണിക്കുന്ന മൌലൂടുകളും, രാതീബ്‌, ദിക്ര്‍, സ്വലാത്ത്‌, എന്നിവ സംഘടിത രൂപത്തില്‍ നിര്‍വഹിച്ചു പോരുന്നു. ഖുതുബ അറബിയില്‍ തന്നെ വേണമെന്ന പോലെയുള്ള കാര്യങ്ങളില്‍ പോലും അവര്‍ കണിശത കാണിക്കുന്നു. അല്ലാഹുവിനു പുറമേ , ഔലിയാക്കളോട് ഉദ്ദിഷ്ട കാര്യത്തിനായി ഇടതെടി പ്രാര്തിക്കമെന്നും അനുയായികളോട് പറയുന്നു.

ആ സംഘടന പിന്നീട് പിളര്‍ന്നു രണ്ടു കഷണമായി, അതോടൊപ്പം അണികളും പിളര്‍ന്നു, ഓരോരുത്തര്‍ക്കും ഒരു നേതൃത്വവും, സ്ഥാപനങ്ങളുമായി നിലനിന്നു പോരുന്നു.

രണ്ടു, ഈ മേല്‍ പറഞ്ഞതിനെ പൂര്‍ണ്ണമായി അന്ഗീകരിക്കുന്നില്ലെന്കിലും, സൃഷ്ടാവായ അല്ലാഹുവിനോട് മാത്രമായിരിക്കണം പ്രാര്‍ത്ഥന എന്ന് സമൂഹത്തോട് പറയുന്നു. നമസ്കാരത്തില്‍ കൈ കെട്ടുന്നതും, ചെറിയ ചലനങ്ങളില്‍ വരെ കണിശത പുലര്‍ത്തുന്ന അനുയായി വൃന്ടങ്ങലുള്ള ഈ സംഘടന മരിച്ചവരോട് പ്രാര്തിക്കാന്‍ പാടില്ലെന്നും, മൌലൂദ്‌ പോലുള്ളവ ശിര്‍ക്കാനെന്നും അടിവര ഇട്ടു പറയുന്നു. ഈ സംഘടനയും പിന്നീട് പിളര്‍ന്നു രണ്ടു കഷണമായി, അതോടൊപ്പം അണികളും പിളര്‍ന്നു, ഓരോരുത്തര്‍ക്കും ഒരു നേതൃത്വവും, സ്ഥാപനങ്ങളുമായി നിലനിന്നു പോരുന്നു.

അടുത്ത സംഘടന ,ഇസ്ലാമിന്റെ സംപൂര്‍ണതയെ കുറിച്ച് പറയുമ്പോള്‍ അവ എപ്രകാരം സംപൂര്‍നമാകുന്നു എന്ന് സമൂഹത്തെ ബോധ്യപെടുത്തുന്നു. സാമൂഹികവും, സാമ്പത്തികവും, രാഷ്ട്രീയവുമായ ഇസ്ലാമിന്റെ അധ്യാപനങ്ങളെ കുറിച്ച് അപഗ്രഥിച്ചു പറയുന്ന ഇവര്‍ സമയം ആവശ്യപെടുന്ന, സാമൂഹിക, സാംസ്കാരിക രംഗ ങ്ങളിലും, ഇസ്ലാമിക മൂല്യങ്ങളില്‍ നിന്ന് കൊണ്ടുള്ള രാഷ്ട്രീയ ഇടപെടലുകളും നടത്തികൊണ്ടിരിക്കുന്നു.

ഇവിടെ പ്രസക്തമായ ഒരു വസ്തുത, ഈ സംഘടനയുടെ നേതൃത്വങ്ങളും, അനുയായികളും എല്ലാവരും ഇസ്ലാമിനെ ജീവിത ആദര്‍ഷമായി സീകരിച്ചിരിക്കുന്നു എന്ന് മാത്രമല്ല, എല്ലാവരും, ഏകനായ സൃഷ്ടാവിനെ അംഗീകരിക്കുകയും, അടിസ്ഥാന കര്‍മങ്ങള്‍ ജീവിതത്തില്‍ പാലിക്കുകയും ചെയ്യുന്നു. അതില്‍ യാതൊരു വിധ തര്‍ക്കങ്ങളും ഇല്ല. ഉണ്ടെങ്കില്‍ തന്നെ ഊതി വീര്പിച്ചു തര്‍ക്കിക്കാന്‍ വേണ്ടി സൃഷ്ടിച്ചെടുത്ത നിസ്സാര കാര്യങ്ങള്‍ മാത്രമായിരിക്കും. ഇത്തരം തര്‍ക്കങ്ങള്‍ ഇല്ലെങ്കില്‍ ചില സംഘടനകളുടെ പ്രസക്തി തന്നെ നഷ്ടപ്പെട്ട് പോകുന്ന തരത്തിലാനവ നില കൊള്ളുന്നത്‌. അത് നിലനിര്‍ത്തുക ഒരു അജണ്ട പോലെ തുടരുകയാണെന്ന് തോന്നും. തര്‍ക്കിക്കാന്‍ വേണ്ടി ബിരുടമെടുക്കുകയും, അതിനായി ഗവേഷണങ്ങളിലും, വാചക ങ്ങളുടെയും, ഉപമകളുടെയും ലോകത്ത് വിഹരിച്ചു പൊതു സമൂഹത്തില്‍ വാദ പ്രതിവാടങ്ങളിലും, ഉരുളക്കു ഉപ്പേരിയുമായി പരിപാടികളില്‍ കസറി സ്പെഷ്യ ലിസ്ടുകളായി മാറുന്നവരും സംഘടനകളുടെ പണ്ടിതരില്‍ കാണാം.ഇവര്‍ പറയുന്നത് കേട്ട് ഹരം കൊണ്ട് മറു വിഭാഗത്തെ ആക്ഷേപിച്ചും പരിഹസിച്ചും, നടക്കുന്നതും പതിവ് കാഴ്ചയാണ്. പറയുന്നതിനെ കണ്ണടച്ച് അംഗീകരിച്ചു സംഘടനകളുടെ പിന്നാലെ പോകുന്ന ഒരു അനുയായി വൃന്ടങ്ങലാണ് ഈ വിഘടനങ്ങള്‍ക്ക് ശക്തിയായി നേതൃത്വങ്ങള്‍ കാണുന്നത്. ഓരോ സന്ഘടനക്കും അവര്‍ നേടിയെടുത്ത സാമ്പത്തിക ആസ്തികളും, സ്ഥാപനങ്ങളും ഉണ്ട് എന്നതാണ് യോജിപ്പിന്റെ മേഖലക്ക്‌ തടസ്സമാകുന്നത് എന്ന് അവ തന്നെ തെളിയിക്കുന്നു. പക്ഷെ അതിന്റെ പേരില്‍ ഒരു സമൂഹത്തിനു സംഭവിച്ചു കൊണ്ടിരുക്കുന്ന നഷ്ടങ്ങള്‍ എത്രയാണെന്ന് ഇതിന്റെ നേതൃത്വങ്ങള്‍ മനസ്സിലാക്കുന്നില്ല. ആയത്തുകളും, ഹദീസുകളും പറയുമ്പോഴും വിഘടനത്തെ ന്യായീകരിക്കാനും ഇതിനെയൊക്കെ ഉപയോഗിക്കുകയും ചെയ്യും. തങ്ങളാണ് യഥാര്‍ത്ഥ മെന്നു പറഞ്ഞു അനുയായി വൃന്ടങ്ങലുമായി അവര്‍ കോരി തരിച്ചു നടക്കും.

ആരാണ് ശരി, ആരാണ് തെറ്റ്, ആരാണ് ശിര്‍ക്ക് ചെയ്യുന്നത്, ആരാണ് ശിര്‍ക്ക് ചെയ്യാത്തത്, എന്താണ് ശിര്‍ക്ക്.. എന്തല്ല ശിര്‍ക്ക്..ഇതൊന്നും അറിയാതെ ഓരോ നേതൃത്വവും പറയുന്നത് കേട്ട് എല്ലാ സംഘടനകളിലും ആളുകള്‍ സജീവമാണ്. ആരും നരകത്തില്‍ പോകാന്‍ ഇഷ്ടപെടുന്നവരല്ല എന്നതില്‍ എല്ലാവരും ഏക സ്വരവുമാണ് താനും !

അപ്പോള്‍ എന്താണ് പ്രശ്നം !ഈ സമൂഹത്തെ ഗ്രസിച്ചു കൊണ്ടിരിക്കുന്ന പ്രശ്നങ്ങളില്‍ ഇവര്‍ എന്ത് ചെയ്യുന്നു.പള്ളികളില്‍ നിന്നും ഖുതുബ പ്രസംഗം പതിവ് പല്ലവിയുമായി കേള്‍ക്കാം..


പലിശ ഹറാം....., വാങ്ങരുത്, കൊടുക്കരുത്‌, സാക്ഷി നില്‍ക്കരുത്...

മദ്യം ഹറാം.. വാങ്ങരുത്, കുടിക്കരുത്, അതിനായി കൃഷി ചെയ്യരുത്,

സ്ത്രീ ധനം കൊടുക്കരുത്‌.. സ്ത്രീക്ക് മഹര്‍ കൊടുക്കുക...വിവാഹം ലളിതമാക്കുക..ധൂര്‍ത്ത് അരുത്..

സിനിമ ഹറാം.. സീരിയല്‍ ഹറാം..

ഇങ്ങിനെ "ഹരാമുകള്‍ "കഥ കേള്‍ക്കുന്ന പോലെയായി സമൂഹം.

കുടുമ്പത്തിന്റെ, സമൂഹത്തിന്റെ അടിത്തറ നിലകൊള്ളുന്നത് സാമ്പത്തിക ത്തിലാണ്. സമ്പത്തിന്റെ വിനിമയവും, ഘടനയുമാണ് കുടുമ്പത്തിന്റെ ശരിയായ മൂല്യങ്ങള്‍ക്ക് അടിത്തറ പാകുന്നത്. അവിടെയാണ് ഇസ്ലാം ശക്തിയായി സമ്പത്തിനെ പലിശ മുക്തമാക്കി ശുദ്ധീകരിച്ചു ഒരു മൂല്യ, ധാര്‍മിക സമൂഹത്തെ വാര്‍ത്തെടുക്കുന്നത്. പക്ഷെ, എവിടെയാണ് ഇസ്ലാമിക സമൂഹം !


മസ്ജിധുകളുടെ, ഇസ്ലാമിക ധര്‍മ സ്ഥാപനങ്ങളുടെ , സംഘടനകളുടെ ബാങ്ക് അക്കൌണ്ടുകള്‍ വരെ പലിശ കേന്ദ്രീകൃത സ്ഥാപനങ്ങളില്‍ ആണ് എന്നത് മേല്‍ പറഞ്ഞ കുതുബ പ്രസംഗ ങ്ങളിലെ വിഷയങ്ങള്‍ ക്ക് എന്ത് മാത്രം പ്രസക്തി സമൂഹത്തില്‍ ഉണ്ടെന്നു കാണിക്കുന്നു. പലിശ വാങ്ങിക്കുന്നില്ല എന്നാ ന്യായീകരണം പറയുമ്പോഴും ആ പലിശയെന്ന "ഫ്രൂട്ട്" നല്‍കുന്ന ആ മരത്തെ നനച്ചു കൊടുത്തു വളര്‍ത്തി വലുതാക്കാന്‍ എന്ത് മാത്രം സഹായമാണ് ഈ സമൂഹം ചെയ്തു കൊടുക്കുന്നത്. വാങ്ങാത്ത പലിശ യെന്ന ഫ്രൂട്ട് മറ്റുള്ളവരെ കൊണ്ട് തീറ്റിച്ചു സ്വയം കൈ കഴുകുമ്പോഴും, അതിനു ഇരകളായി കൊണ്ടിരിക്കുന്ന ദരിദ്ര സമൂഹത്തെ കണ്ടില്ലെന്നു നടിക്കുന്ന ദ്രോഹവും അതെ സമയം ചെയ്യുന്നുണ്ട്. ഇവിടെ സംഘടനകള്‍ സമൂഹത്തിനു യാതൊരു ദിശാ ബോധമോ, ഒരു പലിശ രഹിത മാതൃക സ്ഥാപനമോ സമര്‍പ്പിക്കാന്‍ പോലും കെല്‍പ്പില്ലാതെ മേല്‍ പറഞ്ഞ നിസ്സാര കാര്യങ്ങളില്‍ ഉഴറി കൊണ്ടിരിക്കുകയാണ്. സമൂഹം പലിശയിലും, അവ ഉള്‍കൊള്ളുന്ന ഇന്ശൂരന്‍സ്‌ നിക്ഷേപങ്ങളിലും , സ്വകാര്യ കുറികംപനികളിലും യഥേഷ്ടം വിഹരിക്കുകയാനു. ഇതിനെതിരെ സംഘടനകളുടെ പണ്ഡിതര്‍ വെറുതെ ഗീര്‍ വാനങ്ങള്‍ വിടുമ്പോഴും ആ നഗ്ന യധാര്ത്യത്തെ വിസ്മരിക്കാന്‍ ആര്‍ക്കും കഴിയില്ല.!

എന്നാല്‍ ചില സംഘടനകള്‍ അണികളുമായി നിസ്സാരമായ കാര്യങ്ങളുടെ പിറകെയാണ്. അണികലാകട്ടെ അവരുടെ സാമ്പത്തികം ഇസ്ലാം നിരോധിച്ച വ്യവസ്തിയില്‍ നിക്ഷേപിച്ചു "ഈ വിഘടന കാര്യങ്ങളുമായി" നേതൃത്വത്തിന്റെ പിന്നാലെയുമാണ്.


ഈ സംഘടനകള്‍ ഒന്നിക്കെണ്ടിയിരിക്കുന്നു. പ്രധാനമായതിനെ വിട്ടു നിസ്സാരമായ പ്രശ്നങ്ങളുടെ പിന്നാലെ പോകുന്നതിന്റെ ഔചിത്യം പുനര്ചിന്തക്ക് വിധേയമാക്കെണ്ടിയിരിക്കുന്നു.ആശയ വൈജാത്യങ്ങള്‍ നിലനിര്‍ത്തി തന്നെ, പരസ്പരം അംഗീകരിച്ചു ഒരു ഐക്ക്യം സാധ്യമാക്കുവാന്‍ ശ്രമിക്കേണ്ടിയിരിക്കുന്നു. എല്ലാവരും ഒരേ വേദിയില്‍ നില കൊള്ളൂ ന്നുവേന്കില്‍ ഒരു സമൂഹം എന്ന നിലയില്‍ പലതും മാതൃകയായി പൊതു സമൂഹത്തിനു സമര്‍പ്പിക്കാന്‍ കഴിയും. അവിടെ ഇസ്ലാമിന്റെ ആദര്‍ശങ്ങള്‍ പൊതു സമൂഹത്തിനു വ്യക്തമാകുകയും ചെയ്യും.

വാല്‍ മുറി: ലക്ഷ്മണന്‍ ചേട്ടന്‍ മുസ്ലീമല്ല. അദ്ദേഹം ചുട്ടു പൊള്ളുന്ന മരുഭൂമിയില്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ലേബര്‍ ആയി പണിയെടുക്കുന്നു. വിയര്‍പ്പു വറ്റുമ്പോള്‍ സമൂഹത്തെ നിരീക്ഷിച്ചു ചില സത്യങ്ങള്‍ ശ്രദ്ധയില്‍ പെടുത്തും.നേത്രുത്വങ്ങല്‍ക്കില്ലാതെ പോയ പ്രധാനപെട്ട എന്തോ ഒന്ന് അദ്ധേഹത്തിനു ഉണ്ട് എന്ന് ഒരുപക്ഷെ എന്നെപോലെ ബഹുമാന്യരായ സന്ദര്‍ശകരും സമ്മതിക്കും..!


Saturday, May 16, 2009

വൈരുദ്ധ്യാത്മക ഭൌതിക വാതം !


രാഷ്ട്രീയം ശിര്‍ക്കാണെന്ന് പറഞ്ഞു ഇരുന്നാല്‍ ശരിയാവൂല.
മദ്രസയില്‍ പഠിച്ചത് വേറെ. !
"ജ മ " ഇസ്ലാം സംപൂര്‍നമാനെന്നു പറഞ്ഞു പറഞ്ഞു, ദേ രാഷ്ട്രീയത്തില്‍ കയറാന്‍ പോണു..
രാഷ്ട്രീയമുണ്ടെന്നു പറഞ്ഞാല്‍ "ജ മ "യെ അനുകൂലിച്ച പോലെയാകും കാര്യങ്ങള്‍ , എങ്കില്‍ കട്ട പൊക !.
ഇത് ഇങ്ങനെ വിട്ടാല്‍ ശരിയാവൂല.. എങ്ങിനെ കയറി പറ്റും എന്ന്

ആലോചിച്ചു ഇരിക്കുമ്പോഴാണ് വണ്ടി വന്നത് ..
പിടിച്ചു കയറുക തന്നെ..

രാഷ്ട്രീയം ഹലാല്‍..!!!
അണികളോട് എന്തെങ്കിലും പറയാം.
ആദര്‍ശത്തിന്റെ കടക്കല്‍ കോടാലി വേണോ. ഉം, വേണ്ട,
അതങ്ങിനെ നിക്കട്ടെ..."ജ മ യുടെ രാഷ്ട്രീയം ശിര്‍ക്ക് തന്നെ"
ഇത് , ചുവപ്പ് രാഷ്ട്രീയം ഹലാല്‍. .. വിപ്ലവം ജയിക്കട്ടെ ..
വണ്ടി രണ്ടത്താണിയില്‍ കൈകാണിച്ചു നിറുത്തി,
ഉസ്താദിന്റെ ശിഷ്യന്‍ വണ്ടിയില്‍ കയറി.
കമ്മൂണിസ്റ്റ്‌ എങ്കി കമ്മൂണിസ്റ്റ്‌. നോ പ്രോബ്ലം. "
ഇത് കണ്ടു രോമാഞ്ചം വന്നവര്‍ കൈ മുകളിലേക്ക് ഉയര്‍ത്തി ആവേശം കൊണ്ട് തുള്ളിച്ചാടി തങ്ങളുടെ സ്ഥാനര്തിക്ക് ജയ് വിളിച്ചു..
"ജ മ " ഇതു കണ്ടു തൂണും ചാരി നോക്കി നിന്ന് ചിരിച്ചു...
ഇലക്ഷനെ ലക്ഷ്യമാക്കി പുതിയ സുന്നത്ത്‌ വിപ്ലവം മുഴക്കി വണ്ടി ചീറി പാഞ്ഞു................
" ട് ര്‍ണിം ......."
"ടികറ്റെടുത്ത ഒരാള്‍ ഇറങ്ങാനുണ്ടല്ലോ "
ദേ, ആളെ വിളിക്കൂ....

Sunday, May 10, 2009

ട്വെന്റി ട്വെന്റി


മൈതാനത്തില്‍ ജനങ്ങള്‍ തിങ്ങി നിറഞ്ഞു,കാര്യമറിയാതെ അതുവഴി പോകുന്നവര്‍ ചോദിച്ചു, "എന്താ ഇവിടെ ട്വെന്റി ട്വെന്റി ഉണ്ടോ ? "

"ട്വെന്റി ട്വെന്റി യല്ല, ഇവിടെ മുഖാ മുഖം നടക്കാന്‍ പോകുകയാ.. "
മറ്റുള്ളവര്‍ക്കു കാര്യം മനസ്സിലായില്ല. സംശയ നിവര്‍ത്തി വരുത്തി, അവര്‍ ചിരിച്ചു നടന്നു പോയി.
നമ്മടെ സ്പിരിറ്റ്‌ അവര്‍ക്ക് എങ്ങിനെ അറിയാന്‍.
മുഖാ മുഖത്തിനുള്ള ടീമുകള്‍ എത്തി സ്റ്റേജില്‍ അണി നിരന്നു.
തലയില്‍ കെട്ടുല്ലവരും, ഇല്ലാത്തവരും, താടി നീളമുല്ലവരും, ഇല്ലാത്തവരും..
അനൌന്‍സ്മെന്റിനു ശേഷം വിസില്‍ ഇല്ലാതെ പരിപാടി ആരംഭിച്ചു.
കാണികളായ ജനങ്ങള്‍ നിശബ്ദരായി..ഈ മത്സരത്തില്‍ ആര് ജയിക്കും ?
സ്റ്റേജില്‍ അട്ടിയിട്ട ഗ്രന്ഥങ്ങള്‍..
പരിപാടി നടക്കുകയാണ്.മരിച്ചവര്‍ കേള്‍ക്കുമോ ????
ആളുകള്‍ പരസ്പരം മുഖത്തോട് മുഖം നോക്കി..
കേള്‍ക്കോ ? കേട്ടാല്‍ !ചിലര്‍ ആത്മഗതം പോലെ പറഞ്ഞു,
"പിന്നെ, ജീവനുള്ളവര്‍ തന്നെ പലവട്ടം പറഞ്ഞീട്ട് കേള്‍ക്കുന്നില്ല,
പിന്നല്ലേ...മറ്റു ചിലര്‍ ചിന്തയിലാണ്ടു പോയി..
തങ്ങള്‍ മരിചീട്ടു ആളുകള്‍ പറയുന്നത് കേള്‍ക്കുന്നതായീട്ടും, ചിരിക്കുന്നതായീട്ടും ഭാവനയില്‍ കണ്ടു..
മരിച്ചാലും സൈര്യം തരില്ലെന്ന ഭയവും ചിലരില്‍ ഉണ്ടാകാതിരുന്നില്ല.
ചോദ്യം മരുപക്ഷതിനോട് വീണ്ടും ആവര്‍ത്തിച്ചു , ചോദ്യം മനസ്സിലായില്ലെന്ന മട്ടില്‍,....
"മരിച്ചവര്‍ കേള്‍ക്കുമോ" ?
മറുപടി വന്നു, "കേള്‍ക്കില്ല ""
"കേള്‍ക്കും""
സിക്സര്‍ അടിച്ചപോലെ അത് മൈതാനതിനപ്പുരതെക്ക് പറന്നു.
ടീമിനെ അനുകൂലിക്കുന്നവര്‍ ആരവം മുഴക്കി, വിസിലടിച്ചു,
ആരവത്തിനിടയില്‍ വീണ്ടും അതുയര്‍ന്നു പൊങ്ങി
"കേള്‍ക്കില്ല "
""കേള്‍ക്കും""!!
തെളിവുണ്ടോ ?തെളിവുണ്ട്,
ഒരു ഗ്രന്ഥം തുറന്നു മരിച്ചവരെ കുറിച്ച് എഴുതിവെച്ചത് അറബിയില്‍ വായിച്ചു...
ആളുകള്‍ക്ക് അറബി മലയാളത്തില്‍ മാത്രം ബിരുധമുള്ളത് കൊണ്ട് ഒന്നും മനസ്സിലായില്ല..
മദര്‍ ടങ്ങില്‍ അതിന്റെ തര്‍ജ്ജമാക്കായി ചെവിയോര്‍ത്തു..
അപ്പൊ മരിച്ചവര്‍ കേള്‍ക്കോ..

കേട്ടാല്‍ തന്നെ മനസ്സിലാവോ, അങ്ങിനെയെങ്കില്‍ "ജമ" കള്‍ പറയുന്നതു ജീവിച്ചിരിക്കുന്ന ഇവര്ക്ക് മനസ്സിലാകേണ്ടതല്ലേ . പിന്നയല്ലേ !
കട്ടിയുള്ള ഭാഷ പറഞ്ഞാല്‍ ആര്‍ക്കായാലും മനസ്സിലാകില്ല.


"അപ്പൊ മരിച്ചവര്‍ കേള്‍ക്കും ! "ദേ അറബിയില്‍ അതിന്റെ അര്‍ഥം അങ്ങിനെയെന്ന് !
ആരവം ഒതുങ്ങി ഇല്ലാതാവുംപോഴും ജനങ്ങളില്‍ ചിലര്‍ പരസ്പരം പറഞ്ഞു..
"കാറ്റ് പോയില്ലെങ്കില്‍ കേള്‍ക്കുമായിരിക്കും. "
എതിര്‍ ഭാഗം വിടാന്‍ തയ്യാറല്ല "ഞങ്ങള്‍ പറയുന്നു അവര്‍ കേള്‍ക്കില്ല"
കേള്‍ക്കും"
കേള്‍ക്കില്ല...""
ടപ്""!എന്താ ഒരു ശബ്ദം കേട്ടത്.
പടക്കമല്ല , വിഷു അല്ലല്ലോ..

""ടപ്""! ഓ അവിടെ ദേ അടി നടക്കുന്നു..
ദേ പോലിസ്‌ ജീപ്പ്‌...
ഇപ്പൊ രംഗം ശാന്തം....
മരിക്കാത്തവര്‍ ജീവനുണ്ടോ എന്ന് സ്വയം ഉറപ്പു വരുത്തി നടക്കാന്‍ ശ്രമിച്ചു.

**...... **

പരിപാടികള്‍ ക്കെല്ലാം ഇപ്പോള്‍ ഒരു കോര്പരെറ്റ്‌ ടച്ച് വേണം,,
എങ്കില്‍ ഇസ്ലാമിനോടൊപ്പം , സമ്മേളനം വേണ്ട, "കൊണ്ഫരന്‍സ്‌" ,
"എന്‍ ഉമ്മിയം " എന്നൊക്കെ യാണ് കേള്‍ക്കാന്‍ രസം..
നല്ലൊരു റിയാലിറ്റി സ്റ്റേജും വേണം ..
അവിടെ ഇങ്ങ്ലീഷ്‌ പേരുള്ളവരും, അല്ലാത്തവരും വേണം...
രതീബും വേണം, മൌലൂടും വേണം,
അതിനൊരു ഇന്റര്‍ നാഷണല്‍ സ്മല്ല് വേണം
ഇപ്പോള്‍ എല്ലാവരും സ്റെജ്ജില്‍ നോക്കിയിരിപ്പാണ്സ്വലതും, ധിക്ക്രും,
രാതീബും, ശബ്ദ മുഘരിതമായ അന്തരീക്ഷം,
ഭക്തി നിറഞ്ഞൊഴുകുകയാണ്."
"ദേ കുലുങ്ങനു"ആളുകള്‍ കുലുക്കം ശ്രദ്ധിച്ചു ,
ഭൂമിയല്ല കുലുങ്ങുന്നത്ആരോ ഒരാള്‍ വിളിച്ചു
പറഞ്ഞു""സാമ്പത്തിക പ്രതിസന്ധി."".
ലോകത്ത് പടര്ന്നതിന്റെ കുലുക്കമാണ്..
എല്ലാവരും ഭക്തിയില്‍ നിന്നും കണ്ണ് തുറന്നു പുറത്തേക്കു നോക്കി..
ശരിയാണ്..ദേ ആളുകള്‍ പെട്ടിയുമായി ജോലിയില്ലാതെ തല കറങ്ങി വരുന്നു.
ബോധം വന്നവര്‍ പറഞ്ഞു, ഇങ്ങനെ ഇരുന്നാല്‍ ശരിയാവില്ല.
എന്തെങ്കിലും ചെയ്യണം, അല്ലെങ്കില്‍ പ്രധിസന്ധി മൊത്തം ബാധിക്കും,"
"പരിഹാരം,""രാതീബ്‌ നിറുത്തി പരിഹാരം പറയാന്‍ തുടങ്ങി.
.പരിഹാരം ദേ..
എല്ലാവരും നോക്കി..
"ഇസ്ലാമിക സാമ്പത്തികം"..എ !

പുതിയ അമര്‍ത്യ സെന്‍ മാരെ കണ്ടീട്ടു ആര്‍ക്കും വിശ്വസിക്കാനായില്ല.അവര്‍ പറയുന്നതും. എന്തൊരു വേഷ പകര്‍ച്ച !

അപ്പൊ ഇസ്ലാമില്‍ ഇതൊക്കെയുണ്ടോ, ഇതൊന്നും ഇത്ര നാളും ആരോടും പറഞ്ജീലല്ലോ.
അപ്പൊ ഇസ്ലാമില്‍ അങ്ങിനെ പരിഹാരമുണ്ടോ ?
ദേ വിളിച്ചു പറയ ണ് ..
ഇസ്ലാമില്‍ എല്ലാത്തിനും പരിഹാരം ഉണ്ടെന്നെ..
അപ്പൊ ഈ "ജ മ "കള് പറയണത് നെരാണ, ഇവന്മാര് പുലിയാണ് കെട്ടാ!...........

വാല്‍ മുറി :ഇപ്പോള്‍ പല സംഘടനകളും പലതും തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നു.ഇസ്ലാമില്‍ സാമൂഹികവും, സാമ്പത്തികവും, രാഷ്ട്രീയവും എല്ലാം ഉണ്ടെന്നു..ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാണ് കുര്‍ ആന്‍ എന്ന് പൂര്‍ണാര്‍ഥത്തില്‍ മനസ്സിലാക്കുന്നതിന്റെസൂചനകള്‍ പുറത്തു വരുന്നു. സാമൂഹിക പ്രശ്നങ്ങളില്‍ തൌഹീദ് ഇല്ലെന്നു പറഞ്ഞവര്‍ക്കും ബോധ്യം വന്നു തുടങ്ങിയിരിക്കുന്നു. ഇതൊക്കെ മനസ്സിലാക്കി കൊടുത്തു എന്തിനാണ് "ജ മ" കള്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്‌. അവര്‍ ആ "മുഖാ മുഖവും, "മുന്കയ്യും കഴുകി "രതീബും നടത്തി ഇരിക്കുന്നത് കൊണ്ട് ഇവര്‍ക്കെന്താണ് പ്രശ്നം എന്ന് മനസ്സിലാകുന്നില്ല.

Sunday, May 3, 2009

സമൂഹവും, സംഘടനകളും

സൃഷ്ടാവിന്റെ പ്രാപഞ്ചിക വ്യവസ്ഥിതിയായ ഇസ്ലാം ഇന്ന് തങ്ങള്‍ വ്യക്യനിച്ചു പറയുന്ന ഒരു തലത്തിലേക്ക് ചുരുങ്ങി പല സന്ഘടനകളായി മാറിയിരിക്കുന്നു. എല്ലാ സംഘടനകളും അടിസ്ഥാന വിശ്വാസ കാര്യങ്ങളില്‍ ഏകീ ഭാവം പുലര്തുന്നുന്ടെന്കിലും പൊതു സമൂഹത്തില്‍ പരസ്പരം വാഗ്വാധതിലെക്കും, തര്‍ക്ക-കുതര്‍ക്കങ്ങളില്‍ നിന്നും കയ്യാന്കളിയിലെക്കും എത്തിചു സ്വയം നിര്‍വൃതി അടയുകയാണ്.

ആദര്‍ശം ഇസ്ലാം എന്ന് പറയുമെങ്കിലും വ്യക്തി താല്‍പ്പര്യങ്ങളും നേതൃത്വ വടം വലികളും വ്യക്തി അധിഷ്ടിതമായ പിളര്‍പ്പിലേക്ക് ഈ "ഇസ്ലാമിക" സംഘടനകളെ നയിക്കുന്നത് കാണാം. ആയതും, ഹദീസും പിളര്‍പ്പിനെ ന്യായീകരിക്കാന്‍ വരെ ഉപയോഗിക്കുമ്പോള്‍ ഒരു മാതൃകാ സമൂഹമാകേണ്ട ജനത പിളര്‍ന്നു ഈ വ്യക്തി അധിഷ്ടിത സന്ഘടനകളിലേക്ക് ആനയിക്ക പെടുന്നു. തങ്ങളുടെ ജീവിത ലക്‌ഷ്യം എന്തെന്ന് അറിയാത്ത ഈ "ജനത" പണ്ഡിതരുടെ കരിസ്മാറ്റിക് പ്രസംഗങ്ങള്‍ കേള്‍ക്കുന്ന ആള്‍ക്കൂട്ടമായി അവരുടെ അനുയായി വൃന്ദമായി മാറുന്നു.

ഒരു വിഭാഗം ഇസ്ലാമിനെ അനുഷ്ഠാന, ആചാരങ്ങളില്‍ ഒതുക്കുകയും, സുന്നത്ത് എന്നതിനെ അതിലേക്കു മാത്രം ചുരുക്കുകയും ചെയ്തു. അത്തരം സുന്നത്തുകളെയും, അതിനെ കുറിച്ചുള്ള വാഗ്വധങ്ങളിലെക്കും അനുയായികളുടെ ബുദ്ധിയെ തളച്ചിട്ടു . മനുഷ്യന്റെ സാമൂഹിക പ്രതിബധത ആവശ്യമുള്ള മേഖലകളില്‍ സമൂഹത്തിനു അനുഭവേധ്യമാകേണ്ട ഗുണങ്ങള്‍ അന്യമാക്കി. സമൂഹത്തിന്റെ പ്രശ്നങ്ങള്‍കുപരി, നെരിയാണിക്ക് താഴെ ഇറങ്ങി കിടക്കുന്ന വസ്ത്രവും, നമസ്കാരത്തില്‍ കൈകള്‍ ശരീരത്തില്‍ എവിടെ വെക്കനമെന്നതും, കുതുബ മിംബറില്‍ മലയാളത്തില്‍ പറഞ്ഞാല്‍ സംഭവിക്കുന്ന അത്യാഹിതങ്ങളും, അത്താഴം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ സുബഹി ബാങ്ക് കേട്ടാല്‍വായിലുള്ള ഭക്ഷണം ഇറക്കണോ, വേണ്ടയോ എന്നുമൊക്കെയുള്ള കാര്യങ്ങള്‍ വലിയ പ്രശ്നങ്ങളായി. പ്രസംഗങ്ങളും, ബുക്കുകളും, കാസറ്റുകളും ചൂടപ്പ മാക്കി സമൂഹത്തില്‍ ഇറക്കി. ഇത്തരം ഗവേഷക പ്രസങ്ങകരുടെ പോസ്ടരുകളും, പരസ്യങ്ങളും പൊതു സാമൂ ഹ ത്തിലെ മതിലുകള്‍ കയ്യടക്കി. അല്ലാഹുവിനെ സ്മരിക്കുന്നതിന് ധിക്രു ഹല്‍ക്കകള്‍ ഉദ്ഘാടനം ചെയ്തു, ചിലര്‍ പ്രവാചക സ്നേഹം പ്രകടിപ്പിക്കാന്‍ സ്വലാത്ത് ഹല്‍ക്കകള്‍ സ്ഥാപിച്ചു. കമാനങ്ങള്‍ സ്ഥാപിച്ചു, കൂറ്റന്‍ വേദികളില്‍ ഉപവിഷ്ടരായി മൌലൂടുകളും , രാതീബുകളും നടത്തി സമൂഹത്തില്‍ തങ്ങളുടെ ആധിപത്യം കാണിച്ചു.

യുവത്വത്തിലേ ചിന്തകള്‍ക്ക് വാര്‍ദ്ധക്യം ബാധിച്ച , അങ്ങിനെ പരിചയിച്ച പണ്ഡിതര്‍ എങ്ങിനെയാണ് സമൂഹിക പ്രശ്നങ്ങള്‍ ഏറ്റെടുക്കുന്നത് ! എങ്ങിനെയാണ് അതൊക്കെ ഇസ്ലാമികമെന്നു ബുദ്ധി ഉപയോഗിച്ച് മനസ്സിലാക്കി കണ്ടെത്തുന്നത്.
ഒരു വിഭാഗം പ്രാര്‍ത്ഥന അല്ലാഹുവിനോട് മാത്രം , ശിര്‍ക്കെന്നു പറഞ്ഞു എന്ന് മറ്റുള്ളതിനെയെല്ലാം നിരാകരിച്ചു, എന്തൊക്കെയായാലും തൌഹീധില്‍ അടിയുറച്ചു വിശ്വസിക്കുന്നവര്‍ അത്തരം ആചാരങ്ങളെ എതിര്‍ത്ത്, നേര്ച്ച-ചന്ദനകുടങ്ങളെ, അത്തരം ശിര്‍ക്കീ- ബിട്ത്‌ അതുകളെ പറഞ്ഞു സമൂഹത്തിനെ ബോധവല്‍ക്കരിക്കുംപോള്‍ അത് ചെയ്യുന്ന വിഭാഗം ഈ വിഭാഗത്തെ എതിര്‍ത്ത് തങ്ങളുടെ പ്രവര്‍ത്തികളെ ന്യായീകരിക്കുവാന്‍ അനുയായികളെ നില നിര്‍ത്താന്‍ വേദികള്‍ സൃഷ്ട്ടിക്കുകയും ചെയ്യും.എല്ലാ പരീക്ഷണ ഘട്ടങ്ങളിലും പ്രവാചകന്മാരുടെ പ്രാര്‍ഥനകള്‍ അല്ലാഹുവിനോട് മാത്രമായിരുന്നുവെന്നും, അതാണ്‌ ഖുര്‍ ആന്‍ വരച്ചു കാണിക്കുന്നതെന്നും പറയുമ്പോള്‍ മറുവിഭാഗം അതിനെ എതിര്‍ത്ത്, മരിച്ച പുന്ന്യാത്മാക്കളോട് പ്രാര്‍ഥിക്കാം എന്നും, അള്ളാഹു അല്ലെന്നു മനസ്സില്‍ "കരുതിയാല്‍" മതിയെന്നും, അപ്രകാരം ഏത്‌ മുള്ള് മുരുക്ക്, മൂര്‍ക്കന്പാമ്പിനോട് വരെ പ്രാര്തിക്കമെന്നും "അതിലെ പണ്ഡിതര്‍" അഭിമാന പൂര്‍വ്വം സമൂഹത്തെ പഠിപ്പിക്കുന്നു. ഇവിടെയും തൌഹീദ് എന്നത് ആരാധന, അനുഷ്ട്ടാന മേഘലകളില്‍ മാത്രം ഒതുങ്ങി. ഈ പ്രാപഞ്ചിക സൃഷ്ടികള്‍ക്ക് അനുഗ്രഹമായ ഇസ്ലാം -സമ്പൂര്‍ണ വ്യവസ്ഥിതി എന്നത് ഈ വിഭാഗത്തിന്റെ തവ്‌ ഹീധില്‍ മേല്‍പറഞ്ഞത്‌ മാത്രമായി ചുരുങ്ങി. വസ്ത്രം കയറ്റി ഉടുക്കലും, മിസ്‌ വാക്ക് ചെയ്യലും താടി വളര്‍ത്തലും മാത്രമായി അതിന്റെ ധിഷണാ മേഘല കറങ്ങി.
ഇനി സമൂഹത്തില്‍ ഇടപെടുന്ന ഒരു വിഭാഗം, അവര്‍ ഇസ്ലാമിനെ പൂര്‍ണമായി, സമ്പൂര്‍ണ വ്യവസ്ഥിയായി, സമൂഹത്തിന്റെ പ്രശ്നങ്ങള്‍ക്ക് പരിഹാരമായി സമര്‍പ്പിക്കുകയും, തങ്ങളുടെ ഊര്‍ജ്ജവും, പ്രവര്‍ത്തന മേഖലയും അതിനു വേണ്ടി സമര്‍പ്പിക്കുകയും ചെയ്യുന്നു. പ്രവാചകന്മാര്‍ ഏറ്റെടുത്ത സാമൂഹിക ദൌത്യത്തെ, പ്രശ്നങ്ങളെ, നന്മക്കു വേണ്ടി നിലകൊള്ളുക , നല്ല പ്രവര്‍ത്തനങ്ങള്‍ (ത അമരൂന ബില്‍ മ അരൂഫ്‌ ) എന്നാ ലക്ഷ്യത്തിനു വേണ്ടി ഇന്നത്തെ സമൂഹത്തില്‍ ഏറ്റെടുത്ത് , തിന്മകള്‍ ക്കെതിരെ (തന്‍ ഹൌന അനില്‍ മുന്കര്‍) ശബ്ദിക്കുകയും, സമൂഹത്തെ ബോധ്യപെടുത്തി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഒരു സാമൂഹിക ജീവിയായി സൃഷ്ടിക്കപെട്ട മനുഷ്യന്‍ നേരിടുന്ന പ്രശനങ്ങളെ നന്മയുടെ വീക്ഷണ കോണില്‍ നിന്ന് കൊണ്ട് ശരിയായ ദിശാ ബോധം നല്‍കുക എന്നതാണ് ഇസ്ലാം എന്നത് കൊണ്ട്, തൌഹീദിന്റെ പൂര്‍ണമായ, ഗഹനമായ, അര്‍ത്ഥ തലത്തെ ഈ വിഭാഗം കാണുന്നത്. വെറും ആരാധനയോ, അനുഷ്ടാനങ്ങലോ അല്ല ഇസ്ലാം എന്നും, സൃഷ്ടാവിനുള്ള ആരാധനകള്‍ ഉള്‍കൊള്ളുന്ന നല്ല പ്രവര്‍ത്തനങ്ങള്‍ എല്ലാം അതിന്റെ ഭാഗമാണെന്നും പ്രവാചകന്മാരുടെ മാതൃക ഖുര്‍ ആന്‍ വരച്ചു കാണിക്കുന്നത് സമൂഹത്തിനു പ്രവര്‍ത്തനത്തിലൂടെ ഈ വിഭാഗം അനുഭവേധ്യമാക്കുന്നു. അടിച്ചമര്‍ത്ത പെട്ടവരുടേയും, ചൂഷണത്തിന് വിധേയമാകുന്നവരുടെയും, ഭാഗത്ത് നിന്നുകൊണ്ട്‌, അവര്‍ക്ക് വേണ്ടി ശബ്ദിക്കുകയും, സാമ്രാജ്യത്ത ഇടപെടലുകളേയും, ജല-ചൂഷണത്തെയും, ഭൂമി കയ്യെട്ടങ്ങല്‍ക്കെതിരെയും, പ്രകൃതി ചൂഷണത്തെയും, സമൂഹത്തെ ബോധ്യപെടുത്തി, അതിനെതിരെ കര്മോല്സുകമായ യുവ ജനതയെ യൂം ഇസ്ലാമികമായി ചിന്തിപ്പിക്കുകയും, സമൂഹത്തിനു ഗുണകരമാകുന്ന മാതൃകാപരമായ പ്രവര്‍ത്തനങ്ങളില്‍ അവരെ വ്യാപ്രുതരാക്കുകയും ചെയ്യുന്നു.

ഈ വിഭാഗം നടത്തുന്ന സാമൂഹിക ഇടപെടലുകളും, അതിനു നിധാനമെന്നു പറയുന്ന ഇസ്ലാമിക സാമൂഹിക രാഷ്ട്രീയ ദര്‍ശനത്തെ അനിസ്ലാമികമെന്നു പറഞ്ഞു ഇതര സംഘടനകള്‍ എതിര്‍ക്കുന്നതും, അതും ഷിരക്കനെന്ന് പറയുന്നതും കാണാം.


സംഘടനകള്‍ ചെയ്യുന്ന ഗുണപരമായ പ്രവര്‍ത്തനങ്ങള്‍ കണ്ണടച്ച് എതിര്‍ക്കുകയും, അതിനെ ബിദ് അത്തെന്നും, അവര്‍ നരകത്തില്‍ ആണെന്നും ഇപ്പോഴേ തന്നെ "അല്ലാഹുവിന്റെ" സ്ഥാനം ഏറ്റെടുത്ത് കൊണ്ട് പണ്ഡിത പുന്കവര്‍ അങ്ങോട്ടും ഇങ്ങോട്ടും പരസ്യമായി വിധി പ്രസ്താവിക്കുന്നു. അതെ സമയം മാതൃകയാകേണ്ട ജനത എവിടെ എത്തി നില്‍ക്കുന്നു, അവരുടെ ജീവിതത്തിന്റെ അടിസ്ഥാനമായ സാമ്പത്തിക ഇടപാടുകള്‍ എങ്ങിനെ, വൈവാഹിക ധൂര്തുകള്‍, ബാങ്കിംഗ് , ഇനശൂരന്‍സ്, ബിസ്സിനെസ്സ്, ഇതൊക്കെ ഏത്‌ വ്യവസ്ഥിതി അനുസരിച്ച്, അശ്ലീലത പരത്തുന്ന മീഡിയകള്‍ എന്തൊക്കെ, അവ ഇപ്രകാരം കുടുമ്പത്തിലെ സാംസ്കാരിക അപച്ചയങ്ങള്‍ക്ക് കാരണമാകുന്നു, അതിനു ബദല്‍ എന്തൊക്കെ സാധ്യമാകും, ഇതൊന്നും ഈ പണ്ഡിത-വരേണ്യ വിഭാഗത്തിന് വിഷയമേ അല്ല. ഞങ്ങള്‍ പ്രവാചകന്റെ അനുയായികള്‍ എന്ന് എല്ലാവരും പറയുന്നു.

അവര്‍ പറയുന്നു, ഇവര്‍ ബിദ് അതുകാരനെന്നു.. നരകത്തില്‍ ആണെന്നും.

ഇവര്‍ പറയുന്നു അവര്‍ ബിദ് അതുകാരനെന്നു.. നരകത്തില്‍ ആണെന്നും.

പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും ബിദ് അതും, നരകവും ആരോപിച്ചു, അതില്‍ പിടിച്ചിടുമ്പോള്‍ സ്വര്‍ഗത്തില്‍ ഇപ്പോള്‍ ആരെയുംകാണുന്നില്ല.

എന്നാണ് സംഘടന നേതൃത്വങ്ങള്‍ തങ്ങളുടെ ആസ്ഥാന ആസ്തികല്‍ക്കുപരിയായി ഇസ്ലാമിനെ കണ്ടു അല്ലാഹുവിന്റെ ദീന്‍ മുറുകെ പിടിച്ചു ഒരൊറ്റ പാശത്തില്‍ ഈ സമൂഹത്തെ നിര്‍ത്തുന്നത്. അതോ തങ്ങള്‍ കെട്ടിയുയര്‍ത്തിയ ആത്മീയ സാമ്രാജ്യങ്ങളുടെ സാമ്പത്തിക മസ്മരികതയിലും, ആത്മീയ പ്രഭാവത്തിലും തന്നെ നിലകൊണ്ടു സമൂഹത്തെ വിഭാഗികമായി നില നിര്തുന്നതാണോ ഇവരുടെ ഇസ്ലാമിക സേവനം.

സമൂഹം ധിശാബോധമില്ലാതെ സഞ്ചരിക്കുകയാണ്. ഒരു ഭാഗത്തെ മത പ്രഭാഷണങ്ങളുടെ പെരു മഴ.. ഡിസ്ക്ക് കള്‍, വിടിയോകള്‍, ക്ളിപ്പിങ്ങുളുടെ അകമ്പടിയോടെയുള്ള വാദങ്ങള്‍.... തകര്‍ക്കുന്നു.മറു വശത്ത്.. സാംസ്കാരിക അപചയം ബാധിച്ച.സമൂഹം, . യുവ തലമുറകള്‍..
ഒരു യഥാര്‍ത്ഥ സാമൂഹിക നിരീക്ഷണത്തില്‍ നിന്നുമാണ് ഈ പോസ്റ്റ്‌ വരുന്നത്. അതല്ലാതെ ആരെയും പേരെടുത്തു വിമര്ഷിക്കുന്നതിനല്ല. ഇതില്‍ എന്തെങ്കിലും ശരിയുന്ടെകില്‍ അംഗീകരിക്കുക. തങ്ങളുടെ പ്രവര്‍ത്തിയെ ന്യായീകരിക്കാന്‍ ഒരു വിഭാഗത്തിനും അവര്‍ മനസ്സിലാക്കിയ ആയതിന്റെയും, ഹദീസിന്റെയും അകമ്പടിയുണ്ടാകും. എന്നാലും നമുക്ക് മുമ്പിലുള്ള ഒരു വര്‍ത്തമാന കാല സമൂഹത്തെ, അതിന്റെ അപചയത്തെ കണ്ടില്ലെന്നു നടിക്കാന്‍ ഒരു സന്ഘടനക്കും കഴിയില്ല. എന്താണ് ശരി ! അതിനാണ് അള്ളാഹു മനുഷ്യന് ബുദ്ധിയും, ചിന്തയും, വിജ്ഞാനവും നല്‍കിയിരിക്കുന്നത്.സമൂഹത്തെ വായിക്കുക, പ്രപഞ്ചത്തെ വായിക്കുക, പ്രകൃതിയെ വായിക്കുക, എങ്കില്‍ എന്താണ് ഇസ്ലാം എന്ന് മനുഷ്യന്റെ ബുദ്ധി അവനെ ബോധ്യപെടുതും, അവന്‍ അല്ലാഹുവിനെ അറിയും, ആ സൃഷ്ടാവിന്റെ ഗ്രന്ഥമായ ഖുര്‍ അനിനെയും.

നിങ്ങളുടെ അഭിപ്രായം സത്യസന്ധാമായി രേഖപ്പെടുത്തുക.സര്‍വശക്തന്‍ അനുഗ്രഹിക്കട്ടെ.(ആമീന്‍)