Tuesday, October 26, 2010

ഇസ്ലാമും പ്രകൃതിയും

മനുഷ്യന്‍ പരിസ്ഥിതിക്ക് ഏല്‍പ്പിച്ചുകൊണ്ടിരിക്കുന്ന ആഘാതത്തിന്റെ ഫലമാണ് ഇന്ന് മനുഷ്യന്‍ നേരിട്ട് കൊണ്ടിരിക്കുന്ന കാലാവസ്ഥ വ്യതിയാനവും, ആഗോള താപനവും. ഇസ്ലാമില്‍ പരസ്പര പൂരകമാകേണ്ട പരിസ്ഥിതി - മനുഷ്യ ബന്ധത്തില്‍ സൃഷ്ടാവിന്റെ പ്രധിനിധികളുടെ പ്രായോഗിക ഇടപെടലിന്റെ അഭാവം ഈ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് കാരണമായിട്ടുന്ടെന്നത് വ്യക്തമാണ്. പ്രകൃതിയുമായുള്ള നമ്മുടെ
ബന്ധത്തെ പൂര്‍വസ്ഥിതിയിലാക്കി കൊണ്ടുള്ള പരിഹാരമാണ് പ്രകൃതി നമ്മോടു ആവശ്യപ്പെടുന്നത്.
മനുഷ്യന്റെ കരങ്ങള്‍ പ്രവര്‍ത്തിച്ചത് കൊണ്ടാണ് ഭൂമിയില്‍ നാശമുണ്ടാകുന്നത്‌ (ഖുര്‍ആന്‍).


നമ്മുടെ പരിസ്ഥിതി, വാസ സ്ഥലം, അതുള്‍കൊള്ളുന്ന പ്രദേശം, ഭൂമി, പ്രപഞ്ചം, അതങ്ങിനെ വിശാലമാണ്. പ്രകൃതിയില്‍ നിന്നും ഇസ്ലാമിനെയോ , ഇസ്ലാമില്‍ നിന്ന് പ്രകൃതിയെയോ വേര്‍തിരിച്ചു നിര്‍ത്തുവാന്‍ സാധ്യമല്ല. പക്ഷെ മനുഷ്യന് ഊര്‍ജ്ജം നല്‍കുന്ന ആ പരിസ്ഥിതിയെ നമ്മള്‍ സംരക്ഷിക്കുന്നുണ്ടോ.

ഈ പ്രപഞ്ചവും, അതില്‍ ഉള്പെട്ടിരിക്കുന്ന സകല സൃഷ്ടികളും സൃഷ്ടാവിന്റെ വ്യക്തമായ ഉധേശ്യതിലാണ് സംവിധാനിക്ക പെട്ടീട്ടുള്ളത്. “ആകാശ ഭൂമികളുടെ സൃഷ്ടിപ്പിലും, രാപകലുകളുടെ മാറ്റത്തിലും, മനുഷ്യര്‍ക്ക്‌ ഉപകാരമുള്ള വസ്തുക്കളുമായി കടലിലൂടെ സഞ്ചരിക്കുന്ന കപ്പലിലും, ആകാശത്ത് നിന്ന് സൃഷ്ടാവ് മഴ വര്‍ഷിപ്പിച്ചു തന്നീട്ടു നിര്‍ജ്ജീവ അവസ്തുക്ക് ശേഷം ഭൂമിക്കു അത് മുഖേന ജീവന്‍ നല്ക്യിയത്തിലും, ഭൂമിയില്‍ എല്ലാ തരാം ജന്തു വര്ഗ്ഗനഗലെയും, വ്യാപിപ്പിച്ചതിലും കാറ്റുകളുടെ ഗതി ക്രമത്തിലും ആകാശ ഭൂമികല്‍ക്കിടയിലൂടെ നിയന്ത്രിച്ചു നയിക്കപെടുന്ന മേഘത്തിലും ചിന്തിക്കുന്ന മനുഷ്യര്‍ക്ക്‌ തീര്‍ച്ചയായും ധാരാളം ദൃഷ്ടാന്തങ്ങള്‍ ഉണ്ട് “(അല്‍ ബക്കറ-164)

മനുഷ്യന്റെയും, മറ്റു ജീവജാലങ്ങളുടെയും നിലനില്‍പ്പിനെ ചോദ്യം ചെയ്തു കൊണ്ട് കാലാവസ്ഥയില്‍ ഉണ്ടായി കൊണ്ടിരിക്കുന്ന വ്യത്യാസങ്ങള്‍ നമ്മുടെ ആവാസ വ്യവസ്ഥയില്‍ പ്രകടമാണ്. പ്രകൃതിയെ മനുഷ്യന്റെ ആഗ്രഹാതിനനുസരിച്ചു രൂപഭേദം വരുത്തിയതിന്റെ പ്രത്യാഘാതമാണ് ഇന്ന് മനുഷ്യന് തന്നെ ഭീഷണിയായി ഉയര്‍ന്നു വരുന്നത്. കാലാവസ്തയും, പ്രകൃതിയും പരസ്പര പൂരകമായി വര്‍ത്തിക്കുന്ന രീതിയിലാണ് അതിന്റെ ഘടന എന്നാ തിരിച്ചറിവ് മനുഷ്യന് നഷ്ടപെട്ടതാണ് ഇത്തരത്തില്‍ ഒരു ദുരന്തം നേരിടാന്‍ കാരണമായത്‌.i‍
പ്രകൃതി സംവിധാനത്തില്‍ അടങ്ങിയിരിക്കുന്ന കാര്യങ്ങളില്‍ അറിയാത്ത പലതിന്റെയും ഗുണഭോക്താക്കളായ മനുഷ്യന്‍ പ്രകൃതിയെ ചൂഷണം ചെയ്യാതെ പ്രകൃതിയുമായി ഇണങ്ങി ജീവിച്ച പൂര്‍വിക സമൂഹത്തെ പഠിക്കുകയാണെങ്കില്‍ ഇന്ന് നേരിടുന്ന വിപത്തിന് ഇന്നത്തെ മനുഷ്യന്‍ തന്നെയാണ് കാരണമെന്ന് കാണാന്‍ കഴിയും.
പ്രകുര്തിയുമായി ഇണങ്ങി ജീവിക്കേണ്ട മനുഷ്യന്‍ ഇന്ന് പ്രകൃതിയുമായി യുദ്ധത്തിലാണ്. ദൈവിക വ്യവസ്ഥയില്‍ നിലകൊള്ളുന്ന പ്രകൃതി നിയമത്തെ അവഗണിച്ചു ചെയ്യുന്ന പ്രവൃത്തികള്‍ ദുര വ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുമെന്ന് പറയേണ്ടതില്ല . മനുഷ്യനും, ജന്തുജാലങ്ങളും പുറത്തു വിടുന്ന കാര്‍ബണ്ടായ് ഒക്സൈട് ശ്വസിക്കേണ്ട പ്രകൃതിയുടെ സമ്പത്തായ വനങ്ങള്‍ വെട്ടി നശിപ്പിക്കപെടുകയാണ്. അന്തരീക്ഷത്തില്‍ കാര്‍ബണിന്റെ അളവ് കൂടുവാന്‍ അത് കാരണമാകുകയും ചെയ്യുന്നു. സസ്യങ്ങള്‍ പുറത്തു വിടുന്ന ഓക്സിജന്റെ അളവിലുള്ള വിത്യാസവും , അന്തരീക്ഷത്തിലുള്ള കാബനിന്റെ ആധിക്ക്യവും പരിസ്ഥിതിക്കും ജീവജാലങ്ങള്‍ക്കും ഭീഷനിയാകുമെന്നത് പ്രത്യേകിച്ച് പറയേണ്ടതില്ല . വേള്‍ഡ് വാച്ച് മാഗസിന്‍ എഡിറ്റര്‍ എഡ് റയസിന്റെ നിരീക്ഷണം ഇതുമായി കൂട്ടി വായിക്കേണ്ടതുണ്ട്.,
" മനുഷ്യന്റെ പ്രവൃത്തി ജൈവ വൈവിധ്യത്തിന്റെ അഭാവതിനും, കാലാവസ്ഥയിലെ അപകടകരമായ മാറ്റത്തിനും എപ്രകാരം കാരണമായിട്ടുണ്ട് എന്നത് മനസ്സിലാക്കുവാന്‍ നമ്മള്‍ പ്രകൃതിയെ ഗൌരവമായി പടിക്കെണ്ടിയിരിക്കുന്നു. പ്രകൃതിയില്‍ നിന്നും നേരിടുന്ന ഭീഷണി എത്ര എന്നതല്ല മറിച്ചു അത് എത്രത്തോളം പ്രത്യാഗാതങ്ങള്‍ ഭൂമിയില്‍ ഉണ്ടാക്കുംമെന്നതാണ് വിഷയമാകേണ്ടത്‌. നമ്മുടെ സമൂഹത്തില്‍ നിന്നുമുള്ള മനുഷ്യര്‍ രുടെ പ്രക്രുതിയിന്മേലുള്ള ഇടപെടലുകള്‍ എത്രത്തോളം നാശം ഭൂമിയില്‍ ഉണ്ടാക്കുന്നു എന്നതിനെ കുറിച്ച് അവരെ ഭോധവല്‍ക്കരിക്കുകയും, സാമൂഹികവല്‍ക്കരിക്കുകയും ചെയ്യുകയാണ് പ്രായോഗികമായിട്ടുള്ളത്. "
പരിസ്ഥിതിക്ക് വേണ്ടി നമുക്ക് എന്ത് ചെയ്യാന്‍ കഴിയുമെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു .
- ഓരോ വ്യക്തിയും കഴിയുന്നത്ര മരങ്ങള്‍ വെച്ച് പിടിപ്പിക്കാന്‍ ശ്രമിക്കുക , ഒഴിവു സമയങ്ങള്‍ വൃഥാ കളയുന്നതിനു പകരം ഇത്തരത്തില്‍ പ്രയോജന കരമായ രീതിയില്‍ ചിലവവഴിക്കുക .
- പുതിയ തലമുറയ്ക്ക് പരിസ്ഥിതിയെ കുറിച്ചുള്ള അവബോധം നല്‍കുക.
- പ്രകൃതി ദത്തമായ കൃഷി രീതിയിലേക്ക് മടങ്ങുക .
- വാഹനങ്ങള്‍ അത്യാവശ്യത്തിനു മാത്രം ഉപയോഗിക്കുമെന്ന് ഉറപ്പു വരുത്തുക . തങ്ങള്‍ അനാവശ്യത്തിന് വാഹനം ഉപയോഗിക്കുന്നതിലൂടെ വാഹനം പുറത്തു വിടുന്ന കാര്‍ബണ്‍ ആരോഗ്യത്തെയും , പരിസ്ഥിതിയെയും ബാധിക്കുന്നുണ്ട് എന്ന് തിരിച്ചറിയുക
- പ്ലാസ്റിക് ഉപയോഗം കുറയ്ക്കുക .
- കടലാസ് ഉപയോഗിക്കുമ്പോള്‍ വനം വെട്ടിയാണ് കടലാസ്സു നിരിമിക്കുന്നതെന്ന് തിരിച്ചറിയുക , പരമാവധി റി സൈകില്‍ കടലാസ് ഉപയോഗിച്ച് വന സമ്പത്തിനെ സംരക്ഷിക്കുക.

പ്രകൃതി മനുഷ്യന് മാത്രമല്ല മറ്റു ജീവികളുടെ അതി ജീവനതിനും, നില നില്‍പ്പിനും കൂടിയുള്ള സംവിധാനമാണെന്ന് തിരിച്ചരിയെണ്ടാതുണ്ട് . ഇവിടെയാണ് സൃഷ്ടാവിന്റെ സൃഷ്ടികളെ പരിപാലിക്കുന്നത് വിശ്വാസിയുടെ ജീവിതത്തിന്റെ ഭാഗമാകുന്നത്
ഭൂമിയില്‍ സമതുലിതമായി സംവിധാനിപ്പിക്കപെട്ട ഒരു വ്യവസ്ഥിതിയെ ഭൂമിയുടെ അമാനത്തുകള്‍ എല്പിക്കപെട്ട ഒരു സമൂഹമെന്ന നിലയില്‍ മനുഷ്യന്‍ പരിപാളിക്കെണ്ടാതുണ്ട് .

സസ്യങ്ങളും , ഗ്രഹങ്ങളും അവയ്ക്ക് നല്‍കപ്പെട്ട കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിലൂടെ സൃഷ്ടാവിനെ സ്മരിച്ചു കൊണ്ടിരിക്കുന്നുണ്ട്‌ എന്ന് കുറആണ്‍ പറയുന്നു .
ലോക അവസാനം ആഗതമായി എന്നറിഞ്ഞാല്‍ പോലും , തന്‍റെ കയ്യിലുള്ള മരത്തെ വെച്ച് പിടിപ്പിക്കാതെ പോകരുതെന്ന് പ്രാവാചകന്‍ ഓര്‍മിപ്പിക്കുന്നു.
യുദ്ധങ്ങളില്‍ സംരക്ഷിക്കപെടെണ്ട കാര്യങ്ങളില്‍ പ്രകൃതിയെ ഇസ്ലാം എടുത്തു പറഞ്ഞതില്‍ ഇസ്ലാമിന്റെ പരിസ്ഥിതിയോടുള്ള നിലപാട് എത്ര വ്യക്തമാണ് എന്ന് കാണാവുന്നതാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ പാലിക്കേണ്ട കാര്യങ്ങളില്‍ ഇസ്ലാമിന്റെ ഈ നിര്‍ദേശവും ജനീവ കണ്‍ വെന്ഷന്‍ ആര്ടിക്ലിന്റെ ഭാഗമായതില്‍ പ്രകൃതിയും ഇസ്ലാമും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ സൂചിപ്പിക്കുന്നു.ഒരു സസ്യം നടുകയും, ആ സസ്യത്തില്‍ നിന്ന് വരുന്ന ഫലങ്ങള്‍ മറ്റുള്ളവര്‍ ഭുജിക്കുന്ന കാലത്തോളം ആ മനുഷ്യന് അത് പ്രതിഫലാര്‍ഹാമാകുന്ന കര്‍മമായി സൃഷ്ടാവ് പരിഗണിക്കുമെന്ന് ഇസ്ലാം വിശ്വാസികളോട് പറയുമ്പോള്‍, മരം വെട്ടുന്നതും, പ്രകൃതിയില്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നവര്‍ അതുണ്ടാക്കുന്ന അസംതുളിത്വതിനു ശിക്ഷാര്‍ഹാരാകുമെന്നു പറയേണ്ടതില്ല. മനുഷ്യന് വേണ്ടി കൃഷിയിടത്തില്‍ വിളയെടുക്കുന്ന കൃഷിക്കാരന്‍ കൃഷി ഇസ്ലാമില്‍ ഇബാദത്തിന്റെ ഭാഗമായി വരുന്നത് ഇവിടെ വ്യക്തമായി കാണാന്‍ കഴിയും. ഒരു മരം നട്ടതിന്റെ പേരില്‍ ലഭിക്കുന്ന പ്രതിഫലതെക്കാള്‍ എത്ര വലുതായിരിക്കും ധാന്യങ്ങള്‍ കൃഷി ചെയ്യുന്ന കൃഷിക്കാരനുള്ളത് എന്നത് പരിസ്ഥിതി ചിന്തയോട് ചേര്‍ത്ത് വായിക്കേണ്ടതുണ്ട്.മനുഷ്യ സമൂഹത്തോടും, പ്രകൃതിയോടും, മറ്റു ജീവ ജാലങ്ങളോടും നിര്‍വഹിക്കേണ്ട ബാധ്യതകളെ ഏറ്റെടുക്കാന്‍ കെല്പുള്ള ഒരു സൃഷ്ടിയെന്ന നിലയിലാണ് മനുഷ്യനെ ഭൂമിയില്‍ സൃഷ്ടിചീട്ടുള്ളത്.

പരിസ്ഥിതിയുമായി എപ്പോഴും സംവധിച്ചു കൊണ്ടിരിക്കുന്ന ജീവിയാണ് മനുഷ്യന്‍. ഗാലക്സികളും, ഗ്രഹങ്ങളും, നക്ഷത്രങ്ങളും, നെബുലകളും, വാല്‍ നക്ഷത്രങ്ങളുമൊക്കെ അവയ്ക്ക് നിശ്ചയിക്കപ്പെട്ട പാതയിലൂടെ പരസ്പരം ബന്ധപെട്ടുകിടക്കുന്ന ഈ പ്രപഞ്ച സംവിധാനത്തില്‍ ഏതെങ്കിലും ഒന്നിന് സംഭവിക്കുന്ന ആഘാതം മറ്റുള്ളവയെ കൂടി ബാധിക്കുംമെന്നു മനുഷ്യന്റെ ബോധം അവനെ ഉണര്തുന്നുണ്ട്. “”തീര്‍ച്ചയായും ആകാശ ഭൂമികളുടെ സൃഷ്ടിപ്പിലും, ദിന രാത്രങ്ങള്‍ ആവര്തിക്കപെടുന്നതിലും ധിഷണാ ശാലികള്‍ക്ക് പല ദൃഷ്ടാന്തങ്ങള്‍ ഉണ്ട്.””( alu imran-131)
ജന്തു ജാലങ്ങളുടെയും, സസ്യ ലതാധികളുടെയും വളര്‍ച്ചയും, എല്ലാം ഉള്‍കൊള്ളുന്ന പരിസ്ഥിതിയുടെ നില നില്‍പ്പും സാദ്യമാകുന്ന രീതിയിലാണ് ദിന രാത്രങ്ങള്‍ സംവിധാനിച്ചിരിക്കുന്നത്‌.പരിസ്ഥിതിക്ക് ഏല്‍പ്പിക്കുന്ന ആഘാതം എത്ര ചെറുതായാലും, അതിന്റെ ആഘാതം പരിസ്ഥിതിയില്‍ ഉണ്ടായിരിക്കും. പ്രകൃതിയില്‍ മനുഷ്യന്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ പ്രത്യഘാതത്തിനു വിധേയമാണ് എന്നത് ഇന്നത്തെ കാലാവസ്ഥ വ്യതിയാനങ്ങളും, പ്രകൃതി ദുരന്തങ്ങളും നമ്മോടു പറയുന്നുണ്ട് . സമ്പത്തിനോടുള്ള അമിതമായ ആര്‍ത്തിയാണ് തങ്ങളെ നിലനിര്‍ത്തുന്ന ആവാസ വ്യവസ്ഥയെ മറന്നു കൊണ്ട് പ്രകൃതി ചൂഷണത്തിന് മനുഷ്യനെ പ്രേരിപ്പിക്കുന്നത്. ഭൂമിയില്‍ തന്റെ പ്രതിനിധിയായി സൃഷ്ടിക്കപെട്ട മനുഷ്യന് അറിവും, ദൃഷ്ടാന്തവും നല്‍കിയാതിലൂടെ സൃഷ്ടാവിന്റെ വ്യവസ്ഥിതി ഉള്‍കൊള്ളുന്ന ഭൂമിയുടെ നിലനില്‍പ്പിന്റെ ഭാഗമായ പരിസ്ഥിതി യെ സംരക്ഷിക്കേണ്ട ബാധ്യതയും മനുഷ്യനില്‍ മാത്രമായിട്ടാണ് നിഷിപ്തമായീട്ടുള്ളത്.

ശാസ്ത്രഞ്ഞമാരുടെ നിരീക്ഷണങ്ങളും, മുന്നറിയിപ്പുകളും, ശ്രവിചാലും, ഇല്ലെങ്കിലും, പരിസ്ഥിതി ദുരന്തങ്ങള്‍ മനുഷ്യനോടു സംവധിക്കുന്നുവെന്ന പോലെ സംഭവിച്ചു കൊണ്ടേയിരിക്കും. ജീവ ജാലങ്ങളുടെ നില നില്‍പ്പിനു ഹേതുവായ പരിസ്ഥിതിയുടെ സംരക്ഷണത്തിന് മനുഷ്യന്‍ ഇനിയും മുന്നിട്ടിരങ്ങിയില്ലെങ്കില്‍ വരാനിരിക്കുന്ന ദുരന്തത്തെ സീകരിക്കാന്‍ നമ്മള്‍ തയ്യാരാകെണ്ടിയിരിക്കുന്നു.
ഇരിക്കുന്ന മരക്കൊമ്പ് മുറിക്കുന്ന വിഡ്ഢിയായ മനുഷ്യന്റെ ദുരന്ത ചിത്രത്തില്‍ നമുക്ക് നമ്മളെ കൂടി കാണാന്‍ കഴിയുന്നുവെങ്കില്‍ ഈ പ്രവര്‍ത്തിക്കു ഉത്തരവാദിയായവരെ പിന്തിരിപ്പിക്കുന്ന ദൌത്യം ഏറ്റെടുക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ ‍ വരാനിരിക്കുന്ന തലമുറയോട് ചെയ്യുന്ന ഏറ്റവും വലിയ അനീതി ആയിരിക്കും അത്.

Sunday, October 10, 2010

അവര്‍ പോലും പറയുമ്പോള്‍ !

ജനങ്ങള്‍ക്ക്‌ വേണ്ടി സാക്ഷിയാകുക എന്നാ ദൌത്യം ഏറ്റെടുത്തു കൊണ്ട് സാമൂഹിക മേഖലകളിലേക്കുള്ള ചുവടുവെപ്പ്‌ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ കാലം ആവശ്യപെടുന്നുണ്ട്. ജനപക്ഷ രാക്ഷ്ട്രീയത്തെ സമര്‍പ്പിക്കുന്ന ജമാഅതെ ഇസ്ലാമിയെ സാമുദായിക രാഷ്ട്രീയം ഹലാലാക്കി കൊടുക്കുന്ന മതസന്ഘടനകള്‍ സങ്കുചിതത്വം വെടിഞ്ഞു മാനുഷികമായി മനസ്സിലാക്കേണ്ട സമയാമാനിത് . മത സംഘടനകള്‍ തങ്ങളിലേക്ക് മാത്രം ഒതുക്കിയ ഇസ്ലാമിന്റെ മാനവിക സമഗ്രത വിശാലാര്‍ത്ഥത്തില്‍ സമൂഹത്തിനു മുമ്പില്‍ സമര്‍പ്പികുംപോള്‍ ആ പ്രവര്‍ത്തനത്തെ സ്വാഗതം ചെയ്യാതെ പുറം തിരിഞ്ഞു വിമര്‍ശിക്കുന്നതില്‍ കൂടി തങ്ങള്‍ അറിയാതെ സാമൂഹിക നന്മക്കു എതിരെ ശബ്ടിക്കുന്നുണ്ടോ എന്ന് സ്വയം ചിന്തിക്കേണ്ടതുണ്ട്. മത സംഘടനകള്‍ തങ്ങളുടെ കര്‍മ ശാസ്ത്ര, ആചാരങ്ങളില്‍ കെട്ടു പിണഞ്ഞു തര്‍ക്കത്തില്‍ എര്പെട്ടു സമയം കളയുമ്പോള്‍ ഇസ്ലാമിന്റെ സമഗ്രത സമൂഹത്തിനു അന്യമാക്കപെടുകയാണ്. മത സംഘടനകള്‍ ജമാ അതെ ഇസ്ലാമിയെ അന്ധമായി വിമര്‍ശിച്ചു കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലും, ജമാഅത്ത് മുമ്പോട്ടുവെച്ച ജനപക്ഷ രാഷ്ട്രീയ പശ്ചാത്തലത്തിലും കെ പി സുകുമാരന്റെ താഴെ പറയുന്ന അഭിപ്രായങ്ങള്‍ തങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ മുന്നില്‍ വെച്ച് ഒരു തിരിച്ചറിവിന് മത സംഘടനകള്‍ വായിക്കേണ്ടതുണ്ട്.
കെ പി സുകുമാരന്റെ ലേഖനം വളരെ പ്രസക്തമായത് കൊണ്ട് ലേഖനത്തില്‍ നിന്നുള്ള താഴെ വായിക്കാം. ((കൂടുതല്‍ വായനക്ക് പ്രബോധനം ഒക്ടോബര്‍ ലക്കം)


....................മുസ്ലീം തീവ്രവാദം മൌദൂദിയുടെ സംഭാവനയാണെന്ന് ചിലര്‍ പറയുന്നുണ്ട്. അങ്ങനെയെങ്കില്‍ ജമാ‌അത്തേ ഇസ്ലാമിയല്ലേ ലക്ഷണമൊത്ത തീവ്രവാദസംഘടനയാകേണ്ടത്? മൌദൂദി മതേതരത്വത്തെയും ജനാധിപത്യത്തെയും അംഗീകരിക്കുന്നില്ല എന്നാണ് മറ്റൊരു വാദം. ജമാ‌അത്തേ ഇസ്ലാമിയുടെ അഭിപ്രായങ്ങള്‍ ജമാ‌അത്തേ ഇസ്ലാമിയല്ലേ പറയേണ്ടത്? ജനാധിപത്യത്തെയും മതേതരത്വത്തെയും പറ്റിയുള്ള ജമാ‌അത്തേ ഇസ്ലാമിയുടെ അഭിപ്രായം അവര്‍ തുറന്ന് പറയുന്നുണ്ട്. അതില്‍ യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. അതല്ലാതെ അതൊക്കെ മുഖം മൂടിയാണ് എന്ന് പറയുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെയുള്ള സര്‍ക്കാരും, കോടതിയും, ഭരണഘടനയും , ജനാധിപത്യവും എല്ലാം ബൂര്‍ഷ്വ സമ്പ്രദായമാണ്. ഞങ്ങള്‍ വിപ്ലവം നടത്തിയിട്ട് യഥാര്‍ത്ഥ ജനാധിപത്യം സ്ഥാപിക്കും എന്നാണ് അവര്‍ പരസ്യമായി പറയുന്നത്. അപ്പോള്‍ ആ പാര്‍ട്ടികള്‍ ഇപ്പോള്‍ ഇവിടെ നിലവിലുള്ള ജനാധിപത്യത്തിനും മതേതരത്വത്തിനും എതിരല്ലേ. എന്നിട്ടും നമ്മള്‍ ആരെങ്കിലും ഇവിടെ വിപ്ലവം വന്നു കളയും എന്ന് പേടിക്കുന്നുണ്ടോ? ഇത്രക്കും ഞങ്ങള്‍ക്ക് ഇവിടെ ഒരു ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കാനുള്ള ഒരു പരിപാടിയും ഇല്ലെന്ന് ജമാ‌അത്തേ ഇസ്ലാമി പറയുന്നുമുണ്ട്. അപ്പോഴും പറയുന്നു അത് മുഖം മൂടിയാണെന്ന്.

കമ്യൂണിസ്റ്റുകാര്‍ ജനങ്ങളോടൊപ്പം നിന്ന് പൊരുതുന്നവരാണെന്ന ഒരു ധാരണയുണ്ടായിരുന്നു. ആ ധാരണ ഇന്നാര്‍ക്കുമില്ല. ആ വിടവിലാണ് ജമാ‌അത്തേ ഇസ്ലാമിയുടെ പ്രവര്‍ത്തകര്‍ വിശിഷ്യാ സോളിഡാരിറ്റിക്കാര്‍ കടന്നുവരുന്നത്. അതാണ് വര്‍ത്തമാനകാല സാമൂഹ്യരംഗത്തെ അവരുടെ പ്രസക്തിയും. മൂലമ്പള്ളിയിലും , കിനാലൂരിലും മറ്റും കണ്ടത് അതാണ്. കേരളത്തിന്റെ പൊതുമന:സാക്ഷിയുടെ അനുഭാവം പിടിച്ചുപറ്റാ‍ന്‍ സോളിഡാരിറ്റിക്ക് കഴിയുന്നുണ്ട്. സി.ആറിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: മൂലംപള്ളിയിലെ ആളുകളെ അടിച്ചിറക്കിക്കഴിഞ്ഞപ്പോള്‍ അവര്‍ക്ക് കിടക്കാന്‍ സ്ഥലമില്ല. രാത്രി സോളിഡാരിറ്റിക്കാരാണ് ഷെഡ് കെട്ടുന്നത്. പത്രം വായിക്കുന്ന ഓരോ മലയാളിയുടെയും മനസ്സില്‍ ഈ സത്യം പതിഞ്ഞു കിടപ്പുണ്ട്.

സമൂഹത്തെ സേവിക്കാന്‍ ഒരു ചിലര്‍ എക്കാലത്തും മുന്നോട്ട് വരാറുണ്ട്. പണ്ടൊക്കെ വഴിവക്കില്‍ തണല്‍ വൃക്ഷങ്ങള്‍ നട്ടും , ചുമട് താങ്ങികളും വഴിവിളക്കുകളും സ്ഥാപിച്ചും ധര്‍മ്മക്കിണറുകളും വഴിയമ്പലങ്ങളും പണിതും ഒക്കെയായിരുന്നു അവര്‍ തങ്ങളുടെ സാമൂഹ്യസേവന സന്നദ്ധത നിറവേറ്റിയിരുന്നത്. ഇക്കാലത്തും ചിലര്‍ക്കെങ്കിലും സാമൂഹ്യപ്രവര്‍ത്തനത്തില്‍ താല്പര്യമുണ്ടാവുകയാണെങ്കില്‍ അവരുടെ മുന്നില്‍ ഏതെല്ലാം സംഘടനകളാണുള്ളത്. തീര്‍ച്ചയായും ജമാ‌അത്തേ ഇസ്ലാമിയെയും സോളിഡാരിറ്റിയെയും ആര്‍ക്കും അവഗണിക്കാന്‍ കഴിയില്ല. ഇങ്ങനെ ധൈര്യപൂര്‍വ്വം ചൂണ്ടിക്കാണിക്കാ‍ന്‍ ചുരുക്കം സംഘടനകളേ ഉള്ളൂ എന്ന് പറയേണ്ടി വരും. രാഷ്ട്രീയപാര്‍ട്ടികള്‍ വെറും അധികാരരാഷ്ട്രീയം കൈയ്യാളുന്നതും രാഷ്ട്രീയപ്രവര്‍ത്തകര്‍ വെറും അധികാരദല്ല്ലാള്‍‌മാരും ആയി മാറി കഴിഞ്ഞു. ജമാ‌അത്തേ ഇസ്ലാമി രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കിയാല്‍ അവര്‍ രാഷ്ട്രീയപ്രവര്‍ത്തനത്തിന് പുതിയ ജനകീയ വ്യാകരണം എഴുതുമോ എന്ന് പറയാന്‍ ഞാന്‍ ആളല്ല. പക്ഷെ """അങ്ങനെയൊരു ആവശ്യകത കാലം""" മുന്നോട്ട് വെക്കുന്നുണ്ട്.

ജമാ‌അത്തേ ഇസ്ലാമിക്ക് എന്തൊക്കെ പറഞ്ഞാലും ഒരു പരിമിതിയുണ്ട്. അതൊരു കുറ്റമല്ല താനും. അടിസ്ഥാനപരമായി മുസ്ലീം സംഘടനയാണ് ജമാ‌അത്തേ ഇസ്ലാമി. ഇസ്ലാം എന്നത് ""മാനവരാശിക്ക് ' സമാധാന' പൂര്‍ണ്ണമായി ജീവിക്കാനുള്ള"" മനുഷ്യമഹത്വത്തില്‍ ഊന്നിയ ഒരു ദര്‍ശനമാണെന്ന് അവര്‍ വിശ്വസിക്കുന്നു. ആ ദര്‍ശനത്തിന്റെ ശരിയായ പ്രയോഗത്തില്‍ ""മുസ്ലീം സമുദാ‍യത്തെ എത്തിക്കുക"" എന്നതാണ് ജമാ‌അത്തേ ഇസ്ലാമി പ്രഥമ ദൌത്യമായി കാണുന്നത്. ഒരു മുസ്ലീം ഇസ്ലാം സംഹിതയില്‍ കഴിയുന്നതും അനുസരിച്ച് ജീവിയ്ക്കേണ്ടതുണ്ട്. വ്യതിയാനങ്ങള്‍ ഇല്ലാതാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. അത് ആര്‍ക്കെതിരായിട്ടും അല്ല. ലോകം ബഹുസ്വരമാണ്, ഏകശിലാരൂപത്തില്‍ അതിനെ മാറ്റാന്‍ കഴിയില്ലെന്ന് മാറ്റാരെ പോലെയും ജമാ‌അത്തേ ഇസ്ലാമിക്കും അറിയാം. വിശ്വാസങ്ങളുടെ സംഘട്ടനമല്ല സമന്വയമാണ് ജമാ‌അത്തേ ഇസ്ലാമി ഉന്നം വയ്ക്കുന്നത്. ഏറിയാല്‍ ""അവര്‍ മറ്റ് വിശ്വാസികളോട് പറയുക ഞങ്ങള്‍ സ്വീകരിച്ച ഈ ദര്‍ശനം നിങ്ങള്‍ക്ക് സ്വീകരിക്കാനാവാത്തതില്‍ സങ്കടപ്പെടുന്നു എന്ന് മാത്രമായിരിക്കും"". ഇസ്ലാം ദര്‍ശനത്തെ മഹത്തായത് എന്നല്ലാതെ മറിച്ചൊരഭിപ്രായം ആര്‍ക്കുമുണ്ടാവില്ല. എന്നാല്‍ ഇന്ന് വളരെ പരീക്ഷണങ്ങളിലൂടെയാണ് ഇസ്ലാം മതം കടന്നു പോകുന്നത്. ഇസ്ലാ‍മിന്റെ ""യഥാര്‍ത്ഥ ശത്രുക്കള്‍ ഇന്ന് ഇസ്ലാമില്‍"" തന്നെയാണ് ഉള്ളത് എന്നാണ് പുറത്ത് നില്‍ക്കുന്ന ഒരഭ്യുദയകാംക്ഷി എന്ന നിലയില്‍ എനിക്ക് തോന്നുന്നത്.

സ്വന്തം സമുദായത്തിന് വേണ്ടി മാത്രം പ്രവര്‍ത്തിക്കുക എന്ന ചുരുങ്ങിയ ലക്ഷ്യത്തില്‍ നിന്ന് പുറത്ത് കടന്ന് പൊതുസമൂഹത്തിന്റെ നീറുന്ന പ്രശ്നങ്ങളിലും സക്രിയമായി ഇടപെടുന്നു എന്നതാണ് ജമാ‌അത്തേ ഇസ്ലാമിയെയും സോളിഡാരിറ്റിയെയും വ്യത്യസ്തമാക്കുന്നത്. അത്തരം സംഘടനകളുടെ അപര്യാപ്തതയാണ് അവരെ വലുതാക്കുന്നതും. വിമര്‍ശകര്‍ അവരുടെ വിമര്‍ശനം തുടരട്ടെ, അത് ജമാ‌അത്തേ ഇസ്ലാമിക്ക് ഊര്‍ജ്ജം പ്രദാനം ചെയ്യുകയേയുള്ളൂ.