Saturday, May 28, 2011

മുടി ഒറിജിനല്‍ ആണ്, അല്ല !

ഇതെന്തു "ഉത്തമ"സമൂഹം !!
എല്ലാ മതത്തിലും ആരാധനകളുണ്ട്. തങ്ങളുടെ ദൈവത്തെ/ദൈവങ്ങളെ പ്രീതി പെടുത്തുവാന്‍ വിത്യസ്തങ്ങലായ ആരാധനാ രീതികള്‍. തങ്ങള്‍ ചെയ്യുന്ന ആരാധനകളില്‍ ദൈവം/ദൈവങ്ങള്‍ പ്രീതിപെടുന്നു എന്നാ വിശ്വാസത്തില്‍ ആണ് എല്ലാ മത വിശ്വാസികളും ആരാധനകള്‍ ചെയ്യുന്നത്.
പക്ഷെ അങ്ങിനോയൊരു വിശാസവും, ആരാധന രീതിയുമാണോ ഇസ്ലാമില്‍ ഉള്ളത്. തന്നെ ആരാധിച്ചാല്‍ മാത്രം തൃപ്തിപെടുന്ന ഒരു ദൈവിക മതമാണോ ഇസ്ലാം. എങ്കില്‍ പ്രവാചകന്മാര്‍ ഓരോ കാലഘട്ടത്തില്‍ വരുമ്പോഴും ആ കാലഘട്ടത്തില്‍ തങ്ങളുടെ ദൈവത്തെ ആരാധിച്ചുകൊണ്ടിരുന്ന ഒരു സമൂഹത്തെ അവരൊക്കെ നേരിട്ട് കണ്ടിരുന്നു. പക്ഷെ അവരുടെ ദൈവത്തെ/ദൈവങ്ങളെ ആരാധിച്ചു തൃപ്തിപെടുന്ന ഒരു ദൈവ സങ്കല്‍പ്പത്തെ അരക്കിട്ടുരപ്പിക്കാനല്ല പ്രവാചകന്മാര്‍ നിലകൊണ്ടത്. ദൈവ വിശ്വാസത്തെ ജീവിതവ്യവഹാരങ്ങളുമായി ബന്ടപെടുതാത്ത രീതിയില്‍ പൌരോഹിത്യം ആരാധനകളെ തങ്ങളുടെ കാര്മികത്വതിലേക്ക് മാറ്റുകയും, സമൂഹത്തില്‍ വിശ്വാസത്തെ ചൂഷണം ചെയ്യുന്നതിനുള്ള മാര്‍ഗമായി കാണുകയും ചെയ്തപ്പോള്‍ സാമൂഹിക ജീവിതത്തില്‍ തങ്ങള്‍ക്കിഷ്ടമുള്ള രീതിയില്‍ തങ്ങള്‍ നിലകൊള്ളുന്ന കാലഘട്ടത്തില്‍ ഉള്ള ഓരോ അവസ്ഥകളെ , സംസ്കാരങ്ങളെ , നിലവിലുള്ള ജീവിത രീതികളെ മനുഷ്യന്‍ വിശ്വാസത്തോടൊപ്പം സീകരിച്ചു പോന്നു.



ഒരു ഭാഗത്ത്‌ ദൈവ വിശ്വാസവും, ആരാധനകളും, മറുഭാഗത്ത്‌ നിലവുലുള്ള സംസ്കാരവും , ജീവിത രീതികളും, ഇടപാടുകളും തുടര്‍ന്ന് പോകുന്ന സാഹചര്യങ്ങളില്‍ പ്രവാചകന്മാര്‍ ഓരോ ജനതയും അവരറിയാതെ എതിപെട്ടിരിക്കുന്ന ചൂഷണ വ്യവസ്തികളെ അക്കമിട്ടു ചൂണ്ടികാണിച്ചു യഥാര്‍ത്ഥ ദൈവിക വ്യവസ്ഥിതിയെന്തെന്നു തങ്ങളുടെ ജനതയെ പരിച്ചയപെടുതുകയാനുണ്ടായത്. ആരാധന എന്നാല്‍ എന്തെന്നും, അത് എപ്രകാരം മനുഷ്യന്റെ ജീവിത വ്യവഹാരങ്ങളെ ചൂഴ്ന്നു നില്‍ക്കുന്നുവെന്നും, സാമൂഹിക ജീവിതത്തെ സംസ്കരിക്കുന്ന വിശ്വാസവും, അതിനുള്ള ദൈവിക നിര്‍ദേശങ്ങള്‍ ജീവിതത്തെ നയിക്കുന്നതെങ്ങിനെയെന്നും പ്രവാചകന്മാര്‍ ജീവിതത്തില്‍ സമൂഹത്തില്‍ വരച്ചു കാണിച്ചു. ദൈവ വിശ്വാസങ്ങളെയും, ദൈവ പ്രീതി കിട്ടുന്നതിനുള്ള ആരാധനകളെയും തങ്ങള്‍ക്കനുകൂലമായ രീതിയില്‍ അവതരിപ്പിച്ചു പൌരോഹിത്യം സമൂഹത്തെ ചൂഷണം ചെയ്യുന്ന അവസ്ഥകളെ പ്രവാചകന്മാര്‍ ചൂണ്ടി കാണിക്കുകയും, പൌരോഹിത്യതിനെതിരെ സമൂഹത്തെ ബോധവല്‍ക്കരിക്കുകയും ചെയ്തു. വിശ്വാസങ്ങളെ ഉപയോഗിച്ച് ജനങ്ങളുടെ ധനം അവിഹിതമായി ഉപയോഗിക്കുന്ന ദൈവ-പുരോഹിതന്മാരെ ചൂഷണത്തിന്റെ വക്താക്കളായി കുര്‍ആന്‍ ശക്തമായി വരച്ചു കാണിക്കുന്നത് അത്തരമൊരു അവസ്ഥയെ സമൂഹം തിരിച്ചറിയുന്നതിനു വേണ്ടിയാണ്.



സമൂഹത്തിന്റെ അവസ്ഥ !
പക്ഷെ സമൂഹത്തിന്റെ ഇന്നത്തെ അവസ്ഥ എന്താണ്. പ്രവാചകന്മാര്‍ എതിര്‍ത്ത പൌരോഹിത്യം ഏതൊക്കെ രൂപ ഭാവങ്ങളില്‍ ആണ് സമൂഹത്തില്‍ ഉള്ളത് ! അവര്‍ എങ്ങിനെ വിശ്വാസങ്ങളെ തങ്ങള്‍ക്കനുയോജ്യമായ രീതിയില്‍ അവതതരിപ്പിക്കുന്നു. ഇതൊന്നും തിരിച്ചറിയാന്‍ കഴിയാത്ത വണ്ണം സമൂഹം അവയൊക്കെ വിശ്വാസത്തിന്റെ ഭാഗമായി പരിച്ചയിചിരിക്കുന്നു. തങ്ങള്‍ ജനിച്ചു ജീവിക്കുന്ന സാഹചര്യങ്ങളില്‍ കാണുന്ന വിശ്വാസ ആചാരങ്ങളെ കണ്ണുമടച്ചു അനുകരിക്കുന്നതിനപ്പുരം വിശ്വാസം യഥാര്‍ത്ഥ ജീവിതവുമായി എപ്രകാരം യുക്തിസഹമായി സമരസപെടുന്നു എന്നിടതെക്കുള്ള പ്രവേശനം പൌരോഹിത്യം കൊട്ടിയടച്ചിരിക്കുന്നു. വിശ്വാസം അതല്ലേ എല്ലാം എന്നാ രീതിയില്‍ അവതരിപ്പിച്ചു, വിശ്വാസത്തെ അങ്ങിനെ തന്നെ നിലനിര്‍ത്തി തങ്ങളുടെ ഇടം വെട്ടി വെളുപ്പിക്കുകയാണ് പൌരോഹിത്യം. ഇസ്ലാമില്‍ പൌരോഹിത്യമില്ല എന്ന് പൌരോഹിത്യം മറ്റെന്തോ ആണെന്ന രീതിയില്‍ പുരോഹിതരായി നിലകൊള്ളുന്നവര്‍ ബുദ്ധിപൂര്‍വ്വം സമൂഹത്തോട് വിളിച്ചു പറയുമ്പോള്‍ തങ്ങളെ നയിക്കുന്നത് പൌരോഹിത്യമാല്ലെന്ന രീതിയില്‍ ആണ് സമൂഹം അവരെ കാണുന്നത്. വിശ്വാസത്തെ അവതരിപ്പിച്ചും, ദൈവ പ്രീതിക്ക് തങ്ങള്‍ അവതരിപ്പിക്കുന്ന മന്ത്ര, തന്ത്ര വിദ്യകള്‍ പിന്തുടരണമെന്നും, അതിന്റെ സാമ്പത്തിക നേട്ടങ്ങളെ മുന്‍ നിറുത്തി പൌരോഹിത്യം അവതരിപ്പിക്കുന്നു. അത്തരമൊരു വിശ്വാസ ആചാരങ്ങളിലേക്കു ഇസ്ലാമിക സമൂഹം കൂപ്പു കുത്തിയതിന്റെ വര്‍ത്തമാന ചിത്രങ്ങള്‍ ആണ് ചുറ്റും കണ്ടു കൊണ്ടിരിക്കുന്നത്. ശബ്ദ മുഖരിതമായ കൂട്ട ദിക്ര് സദസ്സുകളും, സ്വലാത്ത് സമ്മേളനങ്ങളും ഇന്ന് സര്‍വ സാധരനങ്ങലായ ആചാരങ്ങളായി സമൂഹം പരിച്ചയപെട്ടിരിക്കുന്നു. ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച ശക്തി ഇതൊക്കെ കേട്ട് തൃപ്തിയടയുന്നു എന്നാ ഒരു പൌരോഹിത്യ സങ്കല്‍പ്പ കാഴച്ചപാദ് കണ്ണുമടച്ചു സമൂഹത്തെ അംഗീകരിപ്പിച്ചു എന്നതാണ് അവരുടെ ഇത്തരം വിശ്വാസ മാര്കട്ടുകളുടെ വിജയം. ഒരേ സമയം വിശ്വാസമെന്ന ലേബലും, അതെ സമയം യദാര്‍ത്ഥ ദൈവിക വിശ്വാസത്തെ തങ്ങള്‍ നിരാകരിക്കുന്നു എന്നാ പച്ചയായ സത്യം സമൂഹത്തില്‍ നിന്നും മറച്ചു വെക്കുന്നു എന്നിടത് പൌരോഹിത്യം വിജയിച്ചിരിക്കുന്നു എന്ന് ഇത്തരം അവസ്ഥകള്‍ ചിന്തിക്കുന്നവരോട് വിളിച്ചുപറയുന്നു. അതിനെ അരക്കിട്ടുറപ്പിക്കുന്ന പുതിയൊരു പ്രവണതയിലേക്ക് പൌരോഹിത്യം പ്രവേശിച്ചതിന്റെ വ്യക്തമായ ചിത്രമാണ് പൌരോഹിത്യ ചൂഷനങ്ങല്‍ക്കെതിരെ, സാമൂഹിക അനാചാരങ്ങള്‍ക്കെതിരെ, പൂജ ബിംബ ദൈവ വിശ്വാസങ്ങള്‍ക്കെതിരെ നിലകൊണ്ട പ്രവാചകന്റെ കേശം അവതരിപ്പിച്ചു കൊണ്ട് രംഗ പ്രവേശം ചെയ്തിരിക്കുന്നത്. ഒരു കേശവും, അതിന്റെ മഹത്വവും വിശ്വാസത്തിന്റെ ഭാഗവും, പ്രവാചകനോടുള്ള സ്നേഹവും ഇതൊക്കെ അംഗീകരിക്കലും,ആദരി ക്കലുമാണെന്ന രീതിയില്‍ അവതരിപ്പിക്കുമ്പോള്‍, ഇതൊരു ചൂഷനമാനെന്നും, അത് പ്രവാചകന്‍ അവതരിപ്പിച്ച ദൈവിക ആദര്‍ശത്തിന് എതിരാണെന്നും ചൂണ്ടികാനിക്കുന്നവരെ ശത്രുപക്ഷത് നിറുത്തുന്ന കൌശല പൂര്‍ണമായ സിംപ്ള്‍ ടെക്നിക് സമൂഹത്തിന്ടയില്‍ അതിന്റെ വക്താക്കള്‍ പ്രയോഗിക്കുന്നു.




ഇന്നെവരെയുഇല്ലാത ഒരു പുതിയ തര്‍ക്കത്തിനും, ചെരിതിരിവിനും വിത്ത് പാകുന്ന രീതിയിലാണ് "ഈ വിശുദ്ധം കേശം" വന്നിരിക്കുന്നത്. വിശുദ്ധ കേശത്തിനു ചേരിതിരിവും, തര്‍ക്കവും ഉണ്ടാക്കാന്‍ കഴിയുമെന്ന "അത്ഭുതത്തെ" നോക്കി കാണുകയാണ് കേരളീയ സമൂഹം. ""ലോകത്തിനു മുഴുവന്‍ അനുഗ്രഹമായിട്ടല്ലാതെ, പ്രവാചകനെ നാം അയചീട്ടില്ല"" എന്ന് കുര്‍ആന്‍ പ്രഖ്യാപിക്കുന്നത് മനുഷ്യ സമൂഹത്തോടാണ് .""കേശം"" ഇപ്പോള്‍ പ്രത്യക്ഷപെട്ടു അനുഗ്രഹം ഒരാളുടെ കയ്യിലേക്ക് ഒഴുകിയെതിയതിന്റെ ""ആത്മീയ-പൌരോഹിത്യ-ദൈവിക""കൂട്ടുകെട്ടിന്റെ രസതന്ത്രം എന്താണെന്ന് വിവാദം തെളിയിച്ചു കൊണ്ടിരിക്കുന്നു. ഒരു കേശവും, അതിന്റെ മഹത്വവും ചിലരിലെക്കും, പിന്നീട് അത് പ്രതിഷ്ടിച്ചു അതിന്റെ അനുഗ്രഹം അത് സന്ദര്‍ശിച്ചു സയൂജ്യമാടയുന്നവരിലെക്കും ലഭിക്കുമെന്ന് പറയുന്നത് ഇസ്ലാമില്‍ എത്രത്തോളം പരിഹാസ്യമായിരിക്കും എന്നത് ചിന്താ ദാരിദ്ര്യം ബാധിക്കാതവര്‍ക്ക് മാത്രമേ തിരിച്ചറിയാന്‍ കഴിയൂ.



തിരുകേശവും, വര്‍ത്തമാന അവസ്ഥകളും !



സമൂഹം സാമൂഹിക പ്രശ്നങ്ങളില്‍ പരിഹാരങ്ങള്‍ക്ക് വേണ്ടി തങ്ങളുടെ സമയം ഉപയോഗപെടുതുംപോള്‍, ""സമൂഹത്തില്‍ എല്ലാ രംഗത്തും മാതൃക സൃഷ്ടിക്കേണ്ട ""ഉത്തമ സമൂഹം"" കേശത്തിന്റെ പിന്നാലെ അത് വിശുധമെന്നും, വ്യാജമെന്നും പറഞ്ഞു സമയം ചിലവഴിക്കുകയാണ്. അത് പ്രവാച്ചകന്റെതായാലും, അല്ലെങ്കിലും ഒരു കേശതിനു ഒന്നും ചെയ്യാനില്ലെന്ന വസ്തുത പ്രവാചകന്റെ സാമൂഹിക ഇടപെടല്‍ നടത്തിയ ജീവിതം ഉധാഹരനമാണ്. ഒരു കാലത്തും, ഒരു പ്രവാചകന്റെയും കേശം സൂക്ഷിച്ചു പ്രതിഷ്ഠ നടത്തിയതായി ഒരു ഉദാഹരണം പോലും കുറ ആണ്‍ പറഞ്ജീട്ടില്ല, പ്രവാചകന്‍ പറഞ്ജീട്ടുമില്ല. അത്തരമൊരു വിശ്വാസത്തെ ഇസ്ലാമിന്റെ ലക്ഷ്യത്തില്‍ നിന്ന് കൊണ്ട് തന്നെ അത് നിരകാരിക്കുന്നു. പക്ഷെ അതെല്ലാം അവഗണിച്ചു കൊണ്ട് വിശുദ്ധ കേശവും, അതുമായി അവതരിപ്പിക്കുന്ന ആരാധനാലയവും അടിത്തറ പാകുന്നത് ആധുനിക ആത്മീയ-റിയാല്‍ എസ്റെടു മേഖലയാണ്. നിലവിലെ ഭൌതിക രാഷ്ട്രീയ സമവാക്ഖ്യങ്ങള്‍ തങ്ങളുടെ നിലനില്‍പ്പിനായി എങ്ങിനെ ഉപയോഗിക്കുന്നു എന്നത് പോലെ മത വിശ്വാസത്തെ വെച്ച് തങ്ങളുടെ നിലനില്‍പ്പിനെ എങ്ങിനെ ഉപയോഗപെടുതാം എന്നാ മറ്റൊരു രാഷ്ട്രീയ മുഖമാണ് ഇന്ന് സമൂഹത്തില്‍ മൊത്തം ഗ്രസിച്ചിരിക്കുന്ന പൌരോഹിത്യ ചൂഷണങ്ങള്‍ വ്യക്തമാക്കുന്നത്. രണ്ടും ഒരേ നാണയത്തിന്റെ വശങ്ങലെന്ന രീതിയിലേക്ക് അതിന്റെ സാമ്പത്തിക ശാസ്ത്രത്തെ നിര്‍ണയിക്കുന്നു.




ഇന്നത്തെ ലോകവും തങ്ങള്‍ എത്തിപെട്ടിരിക്കുന്ന അവസ്ഥയും തിരിച്ചറിഞ്ഞു കൊണ്ട് തങ്ങളില്‍ നിന്ന് അന്യമായിരുന്ന ഭൌതിക മേഖലകളെ തങ്ങളുടെ കീഴിലേക്ക് പതുക്കെ പതുക്കെ കൊണ്ടുവരുന്നതിനും, ഇങ്ങിനെ പോയാല്‍ തങ്ങളുടെ ആധിപത്യം അപ്രസക്തമാകുമെന്ന തിരിച്ചറിവില്‍ നിന്നുകൊണ്ട് പുതിയ മേചില്പുരങ്ങള്‍ തേടുന്നതിന്റെ വ്യക്തമായ ചിത്രങ്ങളാണ് ആത്മീയതയുടെ കോര്പരെട്ടു മുഖങ്ങള്‍. തങ്ങള്‍ക്കു അപ്പ്രപ്യമായിരുന്ന ഭൌതിക മേഖലകളും, ടെക്നോളജിയും അതോടൊപ്പം അതിന്റെ സാമ്പത്തിക ശാസ്ത്രത്തെ നിര്‍ണയിക്കുന്നതിന് തങ്ങള്‍ സൃഷ്ടിച്ചെടുത്ത ആത്മീയതയും സമന്വയിപ്പിച്ച് ഒരേ സമയം ആത്മീയ-ഭൌതിക-കച്ചവടങ്ങള്‍ അവതരിപ്പിക്കുന്നതിന്റെ ചിത്രമാണ് കോര്പരെട്ടുകള്‍ പരിചയപെടുത്തിയ വാക്കായ "ക്നോലെജ് സിറ്റി""കളിലൂടെ കേട്ടുകൊണ്ടിരിക്കുന്നത്. "അറിവിന്റെ നഗരങ്ങള്‍ ഉണ്ടാകുന്നത് സ്വാഗതം ചെയ്യപെടെണ്ടാതെന്നിരിക്കെ ഇവിടെ അതിനു വിരുദ്ധമായ ഒന്നിനെ സ്ഥാപിച്ചു അതിന്റെ പിന്ബലത്തിലാണ് അത് രംഗപ്രവേശം ചെയ്യുന്നത് എന്നത് അതിന്റെ പരിഹാസ്യതയെ വെളിപെടുതുന്നു.




ഇതെന്തു സമൂഹം !



ഒന്നിലും ദിശാബോധം പോലും ഇല്ലാതെ നിലവില്‍ എത്തിപെട്ടിരിക്കുന്ന സാമൂഹിക അപച്ചയത്തിലും, ജീവിതരീതിയിലും ഒന്നും തിരിച്ചറിയാന്‍ കഴിയാത്ത വിധം അതില്‍ ലയിച്ചു പോകുന്ന ഒരു സമൂഹം, അവര്‍ തങ്ങളുടെ ആരാധനകള്‍ നിര്‍വഹിക്കുന്നതില്‍ മാത്രം പൌരോഹിത്യം മത വിശ്വാസത്തെ ചുരുക്കി കെട്ടിയിരിക്കുന്ന സാഹചര്യത്തില്‍, പുതിയ വിശ്വാസ ചൂഷണങ്ങള്‍ പല രീതികളില്‍ സമൂഹത്തില്‍ വന്നു കൊണ്ടിരിക്കും. തങ്ങള്‍ സാമൂഹിക പുരോഗതിയില്‍ , ജീവിതത്തില്‍ ഇടപെടുന്നു എന്ന് കൂടി സാക്ഷ്യപെടുതുന്ന ഇടങ്ങള്‍ ആയി മാറ്റുകയാണ് സമൂഹത്തില്‍ ഈ ആത്മീയതയുടെ കോര്പരെട്ടു മുഖങ്ങള്‍ !



ഇതൊക്കെ തിരിച്ചറിയുന്ന ഒരു സമൂഹത്തിനു സാക്ഷിയാകാന്‍ കാലം ഇനിയും കാത്തിരിക്കെണ്ടിയിരിക്കുന്നു.

Wednesday, May 18, 2011

ഒരു ബാങ്ക് ഇനിയെങ്കിലും !!



സാമ്പത്തിക പ്രതിസന്ധിക്ക് ബദല്‍ നിര്‍ദേശങ്ങള്മായി പലിശ രഹിത സാമ്പത്തിക വ്യവസ്ഥ സമര്‍പ്പിച്ചു സമൂഹത്തില്‍ പല ചര്‍ച്ചകളും നടന്നു കൊണ്ടിരിക്കുന്നു. ഉറങ്ങിയിരുന്ന/ഉറക്കം നടിച്ചിരുന്ന ഒരു സമൂഹം കുറച്ചെങ്കിലും ഉണര്‍ന്നത്തിനു ഈ പ്രതിസന്ധി കാരനമായീട്ടുണ്ട്. പലിശ രഹിത വ്യവസ്ഥ സമര്‍പ്പിക്കുന്നതിണോ, അത്തരമൊരു ബാങ്കിംഗ് പ്രായോഗികമായി സ്വയം ഏറ്റെടുത്തു മാതൃക സൃഷ്ടിക്കുന്നതിനോ എന്താണ് തടസ്സമായിരുന്നത് എന്നത് ഒരു ചോദ്യമായി അവശേഷിക്കുന്നു. പലിശ വ്യവസ്ഥിതി സാര്‍വത്രികമായ സാഹചര്യത്തില്‍ ലജ്ജാകരമായ ഒരു കാര്യമെന്ന രീതിയിലാണ് പലിശ രഹിത വ്യവസ്ഥിതി ചൂണ്ടി കാണിക്കാന്‍ പോലും കഴിയാത്ത വിധം സമൂഹത്തില്‍ ഒരു ബാങ്കിംഗ് ഇല്ലാതെ പോയത്. ദരിദ്ര രാഷ്ട്രമായ ബംഗ്ലാദേശില്‍ പലിശയുടെ നേരിയ ഇടപെടല്‍ ഉണ്ടെങ്കിലും അവിടത്തെ ഗ്രാമീണ്‍ ബാങ്ക് (മൈക്രോ ഫിനാന്‍സ് ബാങ്കിംഗ്) ദരിദ്ര വിഭാഗത്തെ ഉയര്‍ത്തി കൊണ്ട് വരുന്നതിനു കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു. ഈ രംഗത്ത്‌ അതിനേക്കാള്‍ എത്രയോ കാര്യക്ഷമമായി നമ്മുടെ നാട്ടില്‍ പ്രവര്‍ത്തിക്കാന്‍ ഇത്തരം ബാങ്കുകള്‍ക്ക് കഴിയുമെന്നതിനെ കുറിച്ച് പഠിക്കാനും അത് സ്ഥാപിക്കാനും ഒരു "മുഹമ്മദ്‌ യൂനിസ്" ഇല്ലാതെ പോയി എന്നതാണ് നമ്മുടെ ദുര്യോഗം. പലിശ ഹറാം ആണെന്ന് പറയുന്ന അതെ (വിശ്വാസ)കേന്ദ്രങ്ങള്‍ തങ്ങളുടെ ധനം പലിശയെ കൂടുതല്‍ വളര്‍ത്തുന്നതിനു സഹായകമാകുന്ന വ്യവസ്ഥിതിയിലാണ് ഉള്ളത് എന്നത് കാണാതെ പോകുന്നു എന്നത് മേല്‍ പറഞ്ഞ ചിന്താ ദാരിദ്ര്യത്തിന്റെ അടയാളമാണ്.സൃഷ്ടാവിലുള്ള വിശ്വാസം നിര്‍ണയിക്കപെടുന്നത് സാമ്പത്തികത്തെ ആശ്രയിച്ചാണ്. ഉള്ളവനെയും ഇല്ലാത്തവനെയും വേര്‍തിരിക്കപെടുന്നതിനു ഈ ചൂഷണ വ്യവസ്ഥിതിക്കുള്ള പങ്കു നിസ്തുലമായത് കൊണ്ടാണ് പലിശ രഹിതവും, അത്തരമൊരു സംവിധാനത്തില്‍ നിന്നും ദരിദ്രന്റെ അവകാശവും നിര്‍ണയിക്കപെട്ടത്. തങ്ങളുടെ സമ്പത്ത് സൃഷ്ടാവിന്റെ വാക്കുകളേക്കാള്‍ തങ്ങളുടെ മേല്‍ ആധിപത്യം സ്ഥാപിക്കുമ്പോള്‍ അതിജീവനത്തിന്റെ രക്ഷകന്‍ സമ്പത്തായി മാറുന്നു.

ഒരു സമൂഹത്തിന്റെ സാമ്പത്തിക മേഖലയിലെ അനിശ്ചിതത്വം വിശ്വാസപരമായി ഏറ്റുമുട്ടുമ്പോള്‍ വിശ്വാസികളില്‍ പലരും പലിശയെ വെറുക്കുന്നതോടൊപ്പം അതിന്റെ ഭാഗമായി മാറുകയാണ്. ആരാധനാലയങ്ങളും, സ്ഥാപനങ്ങളും ഇതില്‍ നിന്നും ഒഴിവല്ല. എല്ലാവിധ നിക്ഷേപ പദ്ധതികളിലും ഇടപെടേണ്ടി വരുന്ന സാഹചര്യത്തില്‍ പലിശയെ ഒഴിവാക്കുന്നതിനുള്ള വഴി ഒന്നില്‍ മാത്രം അവസാനിക്കുന്നു. അതാകട്ടെ പലിശയെ ഉപയോഗിക്കാന്‍ ഒരു വിഭാഗത്തെ/മേഖലയെ സൃഷ്ടിചെടുക്കുകയാണ് ചെയ്യുന്നത്. ഇത്തരമൊരു ധിഷണാ അപചയത്തില്‍ അത് അനിവാര്യമായ ഘടകമായി സമൂഹത്തില്‍ ഒരു യധാര്ത്യമായി നിലനില്‍ക്കുന്നു. വിശ്വാസി സമൂഹത്തിലെ ബാങ്കിംഗ് ഇങ്ങിനെയൊക്കെ ആണെങ്കിലും, പലിശയെ ഗൌരവമായി കാണുന്നവര്‍ തങ്ങളുടെ വിശ്വാസവുമായി ഏറ്റുമുട്ടുന്ന ബാങ്കിങ്ങിനെ ജീവിതത്തില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ നിര്‍ബന്ധിതരാവുന്നുണ്ട്. അവരില്‍ ചിലര്‍ പലിശയെ ഉപേക്ഷിക്കുകയോ, തങ്ങളുടെ ധനം ബാങ്കിങ്ങില്‍ ഉപയോഗിക്കാതിരിക്കുകയോ ചെയ്യുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ എങ്ങിനെ കണ്‍വെന്‍ശനല്‍ ബാങ്കിംഗ് മേഖലയില്‍ വ്യ്വവസ്ഥാപിതമായി മൂല്യങ്ങളില്‍ നിന്ന് സമൂഹത്തിന്റെ ആവശ്യങ്ങളെ മുന്‍നിര്‍ത്തി സമൂഹത്തിന്റെ നിക്ഷേപങ്ങളെ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്ന ബാങ്കിംഗ് സമര്‍പ്പിക്കാം എന്നതിനെ കുറിച്ച് പഠനം നടക്കേണ്ടിയിരിക്കുന്നു.

നമസ്കാരത്തിന് വന്ന വിശ്വാസി സമൂഹത്തോട് ചോദിച്ചു, പലിശയുമായി ബന്ധപെടാത്തവര്‍ ഉണ്ടെങ്കില്‍ കൈ ഉയര്‍ത്തുക.
ആരും കൈ ഉയര്‍ത്തിയില്ല !( ബാങ്കില്‍ നിന്നും പലിശ ലഭിക്കുന്ന അവസ്ഥയിലോ, കൊടുക്കുന്ന അവസ്ഥയിലോ ആയിരുന്നു തങ്ങളുടെ ധന ഇടപാടുകള്‍ എന്നതാണ് കാരണം. ബാങ്ക് ഇല്ലാതെ തങ്ങളുടെ ദൈനം ദിന ഇടപാടുകള്‍ അസാദ്ധ്യമെന്നത്‌ യധാര്ത്യമാണ്. പക്ഷെ ഇസ്ലാമില്‍ പലിശയുടെ അടിസ്ഥാനത്തിലുള്ള ബാങ്കിങ് നിരോധിക്കപെട്ടതുമാണ്. പക്ഷെ ഈ യാധാര്ത്യതിനെതിരെ എത്ര നാള്‍ മൌനം പാലിച്ചു പലിശയെ വെറുക്കും. പിന്നെ എന്ത് പരിഹാരം. സമൂഹത്തിനു ഒരു ബദല്‍ എങ്ങിനെ സാധ്യമാകും !
പലിശ കേന്ദ്രീകൃത സാമ്പത്തിക വ്യവസ്ഥയും, പലിശ രഹിത സാമ്പത്തിക വ്യവസ്ഥയും ഒരേ സമയം നിലനില്‍ക്കുക സാധ്യമല്ല. പലിശ, പലിശ രഹിത സാമ്പതികത്തിനു നേരെ അതിന്റെ ചൂഷണ സ്വഭാവത്തില്‍ വിജയിച്ചു നില്‍ക്കും. പലിശ രഹിത ബാങ്കിങ്ങിന്റെ വിജയം സമൂഹത്തെ പൂര്‍ണമായ ചൂഷണത്തില്‍ നിന്നും സംസ്കരിച്ചു, അത്തരമൊരു മാനസിക അവസ്ഥയില്‍ എത്തിച്ചാല്‍ മാത്രമേ സാധ്യമാകൂ.

ഇങ്ങിനെയൊരു സാഹചര്യത്തില്‍ ബാങ്കിംഗ് നിന്നും ഒഴിവായി വിശ്വാസി സമൂഹത്തിനു നിലനില്‍ക്കാന്‍ സാധ്യമല്ല. വിശ്വാസികള്‍ എന്നാ രീതിയില്‍ ഇത്തരം ബാങ്കിങ്ങില്‍ ഇടപെടുകള്‍ നടത്തുകയും, അതില്‍ നിന്നുള്ള പലിശയെ ബാങ്കില്‍ തന്നെ ഉപേക്ഷിക്കുകയോ, അതല്ലെങ്കില്‍ പലിശ വാങ്ങി തങ്ങള്‍ ഉപയോഗിക്കാതെ മറ്റുള്ള രീതിയില്‍ അതിനെ ഉപയോഗിക്കാനുള്ള വഴി തിരഞ്ഞെടുക്കുകയോ ആണ് ചെയ്യാവുന്നത്. ഇവിടെ രണ്ടും ഒരുതരത്തിലും പലിശയെ തങ്ങള്‍ ഉപയോഗിക്കുന്നില്ല എന്നാ ന്യയീകരണത്തില്‍ ഒതുക്കുന്നില്ല. പലിശ produce ചെയ്യുന്ന അവസ്ഥ സൃഷ്ടിക്കപെടുമ്പോള്‍ തന്നെ അത് ഉപയോഗിക്കുന്ന അവസ്ഥ സ്വയമോ അല്ലാതെയോ സൃഷ്ടിക്കപെടുന്നു. സമൂഹത്തില്‍ അത് ഉപയോഗിക്കപെട്ടെ മതിയാകൂ എന്നതാണ് അതിന്റെ വ്യവസ്ഥ. അത്തരമൊരു സാമ്പത്തിക ബാലന്‍സിംഗ് അത് നിര്‍ണയിച്ചിരിക്കുന്നു. അപ്പോള്‍ പലിശയെ സമൂഹത്തില്‍ നിന്നും ഉന്മൂലനം ചെയ്യുക എന്നതിന് പകരം നിലനിര്‍ത്തുക എന്നാ കര്‍ത്തവ്യമാണ് വിശ്വാസി സമൂഹം തങ്ങളുടെ ബാന്കിങ്ങിലൂടെ ചെയ്യുന്നത്.
തൃപ്തികരമായ ഒരു ബാങ്കിങ്ങില്‍ ഇടപെടാന്‍ വിശ്വാസികള്‍ക്ക് കഴിയുന്നില്ല എന്നത് തങ്ങള്‍ നിലകൊള്ളുന്ന സാമ്പത്തിക വ്യവസ്ഥിതിക്കു ചെറിയ തരത്തില്‍ ആഘാതം ഏല്‍പ്പിക്കുന്നു. പലിശ ഉണ്ട് എന്നാ തിരിച്ചറിവില്‍ ബാങ്കിങ്ങിന് വിധേയമാകാതെ തങ്ങളുടെ സമ്പത്ത് സ്വകാര്യമായി വിനിമയം ചെയ്യുന്നവരും സമൂഹത്തില്‍ ഉണ്ട്. ഈ അവസ്ഥ മാറുന്ന ഒരു ബാങ്കിംഗ് കൂടി സമൂഹത്തില്‍ ഉണ്ടാകുന്നപക്ഷം സമൂഹത്തിനു ഗുണകരമാകുന്ന രീതിയില്‍ വിശ്വാസി സമൂഹത്തിന്റെ ധന വിനിമയം
പൂര്‍ണമായും contribute ചെയ്യപെടും. അതാകട്ടെ സാമ്പത്തിക വളര്‍ച്ചയെ സഹായിക്കുമെന്നതില്‍ സംശയമില്ല .
രണ്ടു അവസ്ഥയാണ് സമൂഹത്തില്‍ ഉള്ളത്,
ഒന്ന്: പലിശയെ സാമൂഹിക ജീവിതത്തിന്റെ ഭാഗമായി പരിചയപെട്ട സമൂഹം.
രണ്ടു: പലിശയെ തങ്ങളുടെ വിശ്വാസത്തില്‍ നിന്ന് കൊണ്ട് വെറുക്കുന്ന സമൂഹം.
അതില്‍ രണ്ടാമത്തെ വിഭാഗം ഒന്നാമാതെതിനോട് സമരസപെട്ടു പോകാന്‍ നിര്‍ബന്ധിതമാകുന്നു.
എങ്കില്‍ വിശ്വാസി സമൂഹത്തിനു കുറച്ചു കൂടി തൃപ്തികരമായി ഇടപെടാന്‍ കഴിയുന്ന ഒരു ബാങ്കിംഗ് എങ്ങിനെ സാധ്യമാകും ??ഈ ചോദ്യത്തിന് മറുപടിയായി സുഹൃത്തുക്കളുടെ ബാന്കിങ്ങിലേക്ക് ശ്രദ്ധ തിരിച്ചു. ഇത് റസാക്ക്. ബിസിനസ്‌ തുടങ്ങുന്നതിനായി ഒരു ബാങ്ക് ലോണിനുള്ള ശ്രമമാണ്.അതിനു വേണ്ടി സ്റ്റേടു ബാങ്കിനെ വസ്തു ഈടിന്മേല്‍ ലോണിനായി സമീപിക്കുന്നു. ഡോകുമെന്റ്റ് സ്ക്രൂടിനിക്കു ശേഷം താന്‍ പ്രതീക്ഷിച്ച ലോണ്‍ ലഭിക്കാന്‍ സാധ്യതയില്ലെന്ന് അറിഞ്ഞപ്പോള്‍, പിന്നീട് കാത്തലിക് സിറിയന്‍ ബാങ്കിനെ മതിയായ രേഖകളുമായി സമീപിച്ചു പലിശയുടെ നിബന്ധനകള്‍ അംഗീകരിച്ചു ലോണ്‍ പാസ്സാക്കി എടുത്തു തന്റെ ലക്ഷ്യത്തിനു ഉത്തരം കാണുന്നു. ഇത് റഷീദ്. തന്റെ താമസ സ്ഥലത്തിന് സമീപമുള്ള ലോര്‍ഡ്‌ കൃഷ്ണ ബാങ്കിനെ സമീപിച്ചു പലിശയുടെ നിബന്ധനകള്‍ അംഗീകരിച്ചു ലോണ്‍ എടുത്തു, തന്റെ ലക്‌ഷ്യം പൂര്‍ത്തീകരിക്കുന്നു
മനുഷ്യന്റെ സാമ്പത്തിക ഇടപാടുകള്‍ക്ക് ബാങ്കിംഗ് അനിവാര്യമാണ്. പലിശയടക്കമുള്ള നിബന്ധനകള്‍ അംഗീകരിച്ചു ഇടപാടുകള്‍ നടത്തുവാന്‍ മറ്റൊരു ബദല്‍ ഇല്ലാതിരിക്കെ തങ്ങളുടെ ആവശ്യങ്ങള്‍ക്ക് ആരാണോ സേവനം നല്‍കുന്നത് അവരെ സമൂഹം ആശ്രയിക്കുന്നു. പലിശ വ്യക്തമാണ്, നിലവിലെ സാമൂഹിക അവസ്ഥയുടെ അനിവാര്യതയാണ്. തങ്ങളുടെ പ്രവര്‍ത്തിയിലൂടെ അത് അംഗീകരിക്കുവാന്‍ നിര്‍ബന്ധിതമാകുകായാണ്. ഇത് എത്ര കാലം. ഒരു സമൂഹം "തങ്ങളുടെ അവസ്ഥ" മാറ്റാന്‍ തയാറാകാ ത്തിടത്തോളം അവരുടെ അവസ്ഥ സൃഷ്ടാവ് മാറ്റുകയില്ല. എന്നാ ഖുര്‍ആന്‍ വാക്യം നിലവിലെ സാമൂഹിക അവസ്ഥയുമായി കൂട്ടി വായിക്കേണ്ടതാണ്.എങ്കില്‍ നിലവിലെ ബാങ്കിംഗ് വ്യവസ്ഥകള്‍ അംഗീകരിച്ചു ഒരു കണ്‍വെന്ഷനല്‍ ബാങ്കിംഗ് സമൂഹത്തിനു സമര്‍പ്പിക്കുന്നതിനും, അതില്‍ കഴിയുന്ന മേഖലകളില്‍ സമൂഹത്തിനു ഗുണകരമാകുന്ന രീതിയില്‍ ഇസ്ലാമിക ശരീഅ: അഡോപ്റ്റ് ചെയ്തു സമൂഹത്തിന്റെ പൂര്‍ണമായ സാമ്പത്തിക ഇടപെടല്‍ ബാങ്കിങ്ങില്‍ കൊണ്ടുവരുന്നതിനും ശ്രമങ്ങള്‍ നടക്കേണ്ടിയിരിക്കുന്നു. പലിശ കേന്ദ്രീകൃത വ്യവസ്ഥിതിയില്‍ നിന്നും പലിശ രഹിത ബാന്കിങ്ങിലെക്കുള്ള മാറ്റം ഒരു ഫാസ്റ്റ് പ്രോസെസ്സ് ആയിരിക്കില്ല. ഒരു സ്ലോ ട്രന്സോഫോര്‍മെഷനിലൂടെ മാത്രമേ അതിനെ ലയിപ്പിക്കാന്‍ സാധിക്കൂ എന്നതാണ് ഏതൊരു സാമൂഹിക വ്യവസ്ഥിതിയുടെയും മാറ്റത്തിന്റെ ചരിത്രം.ഇവിടെ പ്രത്യക്ഷത്തില്‍ പലിശയെ അംഗീകരിക്കേണ്ടി വരുന്ന സമൂഹത്തെ, പലിശയെ ഉപയോഗിക്കാതെ ബാങ്കിങ്ങില്‍ ഒരു പോര്‍ട്ട്‌ ഫോളിയോ അക്കൌന്റിങ്ങിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയും, പോര്‍ട്ട്‌ ഫോളിയോ മാനേജ്മെന്റിന്റെ കീഴില്‍ കാര്യക്ഷമമായ ബിസിനെസ്സ് സംരഭങ്ങളില്‍ അവയെ നിക്ഷേപിക്കുകയും ചെയ്‌താല്‍ ബിസിനെസ്സ് രംഗത്ത്‌ സജീവത ഉണ്ടാകുവാന്‍ അത് സഹായിക്കും. പലിശയെ മാത്രം ഫോകസ് ചെയ്യുന്ന നിക്ഷേപങ്ങളെ പോര്‍ട്ട്‌ ഫോളിയോ മാനെജ്മെന്റ് രീതിയെ ഇന്ട്രോടുസ് ചെയ്യുകയും, നിക്ഷേപകന്റെ താല്‍പര്യങ്ങളെ മുന്‍ നിര്‍ത്തി അവയെ ഉപയോഗിക്കുവാനും കഴിയും. കറന്റ് / സേവിങ്ങ്സ് ബാങ്ക് അക്കൌണ്ടുകള്‍ അടക്കമുള്ള സാധാരണ ബാങ്ക് അക്ടിവിട്ടികള്‍ ഉള്‍പെടുത്തി ഒരു പൂര്‍ണ ബാങ്കിംഗ് സമൂഹത്തില്‍ ഉണ്ടാകേണ്ടതുണ്ട്. ഉപേക്ഷിക്കപെടുന്ന നിഷിദ്ധമായ പലിശയെ ഒരു അക്കൌണ്ടിലൂടെ പലിശ രഹിത വായ്പ്പകള്‍ക്ക് ഉപയോഗിക്കുന്ന സംവിധാനം ബാങ്കിങ്ങില്‍ ഉണ്ടാകുകയാണെങ്കില്‍ അതിനു സമൂഹത്തില്‍ സീകാര്യതയും, അത് അടിസ്ഥാന വര്‍ഗ്ഗത്തിന് സഹായകവും, മാറ്റതിലെക്കുള്ള കാല്‍വെപ്പുമായിരിക്കും.
വിശ്വാസി സമൂഹത്തിന്റെ സാമ്പത്തിക സംസ്കരണത്തിന്റെ ഭാഗമായി നിര്ധേഷിക്കപെട്ട സക്കാത്ത് തങ്ങളുടെ സാമ്പത്തിക നിക്ഷേപത്തില്‍ നിന്ന് അതാതു സമയങ്ങളില്‍ സക്കാത്ത് ഫണ്ട്‌ എന്നാ സംവിധാനത്തില്‍ ട്രാന്‍സ്ഫര്‍ ചെയ്യപെടുകയും, അത് പലിശ രഹിത വായ്പയിലും, ദരിദ്ര വിഭാഗത്തിന്റെ ഉന്നമനത്തിനും കാര്യക്ഷമമായി ഉപയോഗിക്കാന്‍ കഴിയുന്ന ഒരു പ്ലാറ്റ് ഫോം ഇത്തരം ബാങ്കിങ്ങില്‍ ഉണ്ടായി വരേണ്ടതുണ്ട്.
തങ്ങളുടെ സാമ്പത്തിക പരിഹാരങ്ങള്‍ക്ക് ബാന്കിങ്ങിനെ സമീപിക്കേണ്ടി വരുന്ന അവസ്ഥയില്‍ പലിശ നിഷിധമോ, സീകര്യമോ എന്നതിനല്ല, തങ്ങളുടെ സാമ്പത്തിക ഇടപാടുകള്‍/ പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ ബാങ്കുകള്‍ എപ്രകാരം സഹായകമാകുന്നു എന്നത് മാത്രമാണ് സമൂഹം നോക്കുന്നത്. അപ്രകാരം സമൂഹം ഇടപെടുന്ന ബാന്കിങ്ങിനെ വിശ്വാസി സമൂഹവും അമ്ഗീകരിക്കെണ്ടിവരുന്നു. മത സംഘടനകളുടെ കീഴിലുള്ള പ്രോജെക്ടുകളുടെ സാക്ഷാല്‍ക്കാരാതിനായി വരെ പലിശ ബാങ്കുകളെ മത നേതൃത്വങ്ങള്‍ സമീപിച്ച ചിത്രങ്ങള്‍ വ്യക്തമാണ്. പച്ചയായ യാടാര്ത്യത്തെ അമ്ഗീകരികരിച്ചു കൊണ്ട് തന്നെ നിലവിലെ ബാങ്കിംഗ് നിയമങ്ങള്ക്കനുസൃതമായി സുതാര്യതയോട് കൂടി ഒരു കമ്മേര്സിയാല്‍ ബാങ്കിംഗ് വരേണ്ടിയിരിക്കുന്നു. പല scheduled ബാങ്കുകളും സജീവമായിരിക്കെ വിശ്വാസി സമൂഹത്തിന്റെ സാമ്പത്തിക പരിഹാരങ്ങള്‍ക്ക്, ഇടപെടലുകള്‍ക്ക് സമൂഹത്തിലുള്ള സാമ്പത്തിക വിദഗ്ദ്ധരുടെയും, വ്യവസായികളുടെയും, യോഗ്യരായ ശരീഅ: പണ്ഡിതരുടെയും മേല്‍ നോട്ടത്തില്‍ ഒരു ബാങ്ക് ഉദയം ചെയ്യേണ്ടതുണ്ട്. പല കാരണങ്ങള്‍ കൊണ്ട് ബാന്കിങ്ങിനെ അവഗനിക്കെണ്ടിവരുന്ന വിഭാഗത്തെ ബാങ്കിങ്ങില്‍ സജീവമാക്കുവാനും, സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളെ ജീവിതത്തില്‍ നിന്നും അകറ്റി നിരുതാനും അവരുടെ ചൂഷണത്തില്‍ നിന്നും സമൂഹത്തെ രക്ഷിക്കാനും ഇങ്ങിനെയൊരു ബാങ്കിന് കഴിയും. നാളിതു വരെ "പലിശ ഹറാം" ഏന് പറയുന്നവര്‍ അതെ സ്ഥാപനങ്ങളുടെ സേവനങ്ങളിലാണ് മുന്നോട്ടു പോയതെങ്കില്‍, പിന്നെ അതിനെതിരെ പറഞ്ഞു പുറം തിരിഞ്ഞു നില്‍ക്കുന്നത് ഇരട്ടതാപ്പാണ്, അവസരവാധമാണ്. അത് കൊണ്ട് യാധര്ത്യത്തെ മനസ്സിലാക്കി, ഒരു കംമെഴ്സിയാല്‍ ബാങ്ക് രൂപീകരിക്കുവാന്‍ വ്യവസായ പ്രമുഖര്‍ അടക്കമുള്ളവര്‍ മുന്നോട്ടു വരട്ടെ. ഗള്‍ഫ്‌ മേഖലയിലുള്ള വരുടെ സാമ്പത്തിക നിക്ഷേപങ്ങളെ ഫലപ്രദമായി ഉപയോഗിക്കുവാനും, അവര്‍ക്ക് സാമ്പത്തിക സുരക്ഷ്ടിതത്വം പരിച്ചയപെടുതുന്ന പ്ലാനുകള്‍ സമര്‍പ്പിക്കുകയും ചെയ്യാന്‍ കഴിയുന്ന മേഖലകള്‍ ഈ ബാങ്കിങ്ങില്‍ വരേണ്ടതുണ്ട്. പലിശ ബാങ്കിംഗ് പ്ലാട്ഫോമില്‍ നിന്ന് കൊണ്ട് തന്നെ വിശ്വാസി സമൂഹത്തിനു പലിശയെ ഒഴിവാക്കുന്നതിനു പ്രായോഗികമായ സാമ്പത്തിക രീതികള്‍ പരിച്ചയപെടുതുവാനും, നിക്ഷേപങ്ങള്‍ക്ക് ലാഭ വിഹിതം നല്‍കുന്ന investment പ്ലാനുകള്‍ പരിചയപെടുവാനും വിശ്വാസി സമൂഹത്തിനു സുതാര്യമായി സാമ്പത്തിക മേഖലയില്‍ ഇടപെടാനും, കഴിയുന്ന രീതിയില്‍ ഒരു ബാങ്ക് ഇനിയെങ്കിലും സ്ഥാപിതമാകെണ്ടിയിരിക്കുന്നു.പലിശ രഹിത സാമ്പത്തിക വ്യവസ്ഥിതിയിലെക്കുള്ള ഒരു മാറ്റത്തിലേക്ക് സഹായകമാകുന്ന ഒരു ബാങ്കിങ്ങ് സമൂഹത്തില്‍ സമര്‍പ്പിക്കുന്നതിനെ കുറിച്ച് സാമ്പത്തിക വിദഗ്ദ്ധരുടെ പഠനം നടക്കേണ്ടിയിരിക്കുന്നു.
___________________________
re-cap: നമസ്കാരം കഴിഞ്ഞു പുറത്തേക്കിറങ്ങിയപ്പോള്‍ കൂട്ടുകാരനൊരു മെയില്‍. കത്തീഡ്രല്‍ കുറി കമ്പനിയില്‍ നിന്നാണ്. കുറിക്കാരന്‍ പൊട്ടിച്ചു വായിച്ചു. ഒരു ലക്ഷത്തിന്റെ കുറി. വിളിചെടുത്തതാന്. രണ്ടു മാസ അടവ് തെറ്റിയിരിക്കുന്നു. പലിശ കൂട്ടി അടക്കണം."ഇത് ഹറാമല്ലെ" ? കണ്ടു നിന്ന മറ്റൊരാള്‍ ചോദിച്ചു. ചോദ്യത്തിന് മറുചോദ്യം " താങ്കള്‍ക്കു ബാങ്ക് അക്കൌന്ടില്ലേ ?"
"ഉണ്ട്"'
അതില്‍ പലിശയില്ലേ' ?
'ഉണ്ട്' ,പക്ഷെ ഞാന്‍ വാങ്ങിക്കാറില്ല. "പിന്നെന്തു ചെയ്യും.
"മറ്റാരെങ്കിലും ഉപയോഗിക്കും""അപ്പൊ ആരെങ്കിലും ഉപയോഗിക്കാനായി വേണം അല്ലെ ? അത് തെറ്റല്ലേ..മറ്റുള്ളവരെ അത് ഉപയോഗിപിക്കുന്നതിന്റെ പേരില്‍ കുറ്റം ആരെറ്റെടുക്കും !
" " !________________