Wednesday, May 9, 2012

മഹല്ലുകൾ 'കൃഷി ബക്കറ്റ് ചലഞ്ചിനു' തുടക്കം കുറിക്കുക.

ആധുനിക സൌകര്യങ്ങളുടെ മലവെള്ളപാച്ചിലിൽ മനുഷ്യന്‍ അവനറിയാത്ത വിധം ഉപഭോഗസംസ്കാരത്തിന് അടിമപെട്ടിരിക്കുന്നു.

എളുപ്പത്തില്‍ തങ്ങളുടെ ആവശ്യങ്ങള്‍ എങ്ങിനെ പൂര്തീകരിക്കാം എന്നാണ് വിപണി മനുഷ്യനെ അടിമയാക്കിയതിലൂടെ ചെയ്യുന്നത്. മനുഷ്യന്‍ എന്ത് ഭക്ഷിക്കണം, എന്ത് ഉപയോഗിക്കണം എന്ന് തീരുമാനിക്കുന്നതും വിപണിയാണ്. മനുഷ്യ ചിന്തയെ തങ്ങള്‍ക്കനുകൂലമായി രൂപപെടുത്തുന്ന പരസ്യങ്ങളും, സിനിമകളും, ടെലിവിഷന്‍ പരിപാടികളുമാണ് നമ്മളെ ഭരിച്ചു കൊണ്ടിരിക്കുന്നത്. ട്രോളികളില്‍ നിറയെ സാധനങ്ങള്‍ നിറച്ചു മാര്‍കറ്റില്‍ നിന്നും വീടുകളിലേക്ക് തിരിച്ചു പോകുന്ന യന്ത്രങ്ങള്‍ മാത്രമായി മനുഷ്യന്‍ ചുരുങ്ങിയിരിക്കുന്നു. ഉത്പന്നങ്ങളെ കുറിച്ച് യാഥാര്‍ത്ഥ്യം മറച്ചു വെച്ചു കൊണ്ടു അസത്യങ്ങള്‍ സത്യമായി പരസ്യങ്ങളിലൂടെ അവതരിപ്പിക്കുന്നതും, അവയൊക്കെ കണ്ണടച്ചു ആസ്വദിക്കുന്നതും ദിനചര്യയെന്നപോലെ സമൂഹം പരിചയപെട്ടിരിക്കുന്നു. തെറ്റും ശരിയും തിരിച്ചറിയാത്ത വിധം എല്ലാം സര്‍വസാധാരണമായ ഒരു സാഹചര്യത്തിലാണ് ഇസ്ലാമിക സമൂഹം പോലും ! തന്റെ സമൂഹത്തില്‍ ധനം കുന്നുകൂടുന്നതിനെ കുറിച്ചുള്ള ആശങ്ക പ്രവാചക വചനത്തില്‍ ഇന്നത്തെ സാഹചര്യവുമായി തുലനം ചെയ്യുമ്പോള്‍ ദുരന്തം വ്യക്തമാണ്. നന്മയും തിന്മയും വ്യക്തമാകാത്ത വിധം അന്ധത ബാധിച്ച വെറും ഉപഭോക്താക്കള്‍ മാത്രമായി മാറിയിരിക്കുന്നു ഇസ്ലാമിക സമൂഹം !

മാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചു പറ്റും വിധം എന്തിനും ഏതിനും 
 ചലന്ച്ചുകളുടെ കാലമാണ് ! ഇവിടെ മഹാല്ലുകളിലെ കുടുംപങ്ങളെ കൃഷിബകട്ടു ചലഞ്ചിനു പ്രേരിപ്പിക്കാൻ കഴിയുന്ന പ്ലാറ്റ് ഫോം മഹല്ല് സംവിധാനങ്ങല്ക്ക് ക്രിയാത്മകമായി ചെയ്യാൻ കഴിയും. കാര്ഷിക മേഖല പ്രതിസന്ധി നേരിടുന്ന ഇക്കാലത് കാര്ഷിക മേഖലയിലും ഇസ്ലാമിക അധ്യാപനങ്ങളെ പ്രവര്തിപധത്തിൽ കൊണ്ട് വരാൻ കഴിയുന്ന നവീന ആശയങ്ങളെ പരിചയപ്പെടുത്താൻ മഹല്ലുകൾ ഇടപെടെണ്ടാതുണ്ട്. പുതു തലമുറയെ കൃഷി ഒരു കലയായി പരിചയപ്പെടുത്തുന്ന രീതികള അവലംഭിക്കുന്നതിലൂടെയും, ചിന്തകള് സജീവമാക്കുന്നതിലൂടെയും അശ്ലീല വല്ക്കരിക്കപ്പെടുന്ന മനസ്സുകളെ നേരായ ദിശയിലേക്കു നയിക്കുന്നതിന് കൂടി ഇത്തരം ശ്രമങ്ങള്ക്ക് കഴിയും. 

"ഒരു മനുഷ്യന്‍ ഒരു സസ്യം നടുകയും, ആ സസ്യത്തില്‍ നിന്ന് വരുന്ന ഫലങ്ങള്‍ മറ്റുള്ളവര്‍ ഭക്ഷിക്കുകയും ചെയ്യുന്ന കാലത്തോളം ആ മനുഷ്യന് അത് പ്രതിഫലാര്‍ഹാമാകുന്ന കര്‍മമായി സൃഷ്ടാവ് പരിഗണിക്കുമെന്ന്" പ്രവാചകന്‍ സമൂഹത്തെ ഉണര്തിയീട്ടുണ്ട്. ഇങ്ങിനെയൊക്കെ സമൂഹത്തെ ഉദ്ബോധിപ്പീചീട്ടും ഇന്നത്തെ ഇസ്ലാമിക സമൂഹം കാര്‍ഷിക രംഗത്ത്‌ വളരെ പിറകിലാണ്. അംബര ചുംബികളായ മിനാരങ്ങള്‍ കേട്ടിയുയര്തുന്നതില്‍ മത്സരിക്കുന്ന പുരോഹിത നേതൃത്വങ്ങളുടെ അനുയായികളായി സമൂഹം മാറിയിരിക്കുന്നു. ഭക്ഷ്യ പ്രതിസന്ധി നേരിടുന്ന ഈ കാലഘട്ടത്തില്‍, അതിന് പരിഹാരമായി ഹൈബ്രിഡ് വിത്തുകള്‍ കൃഷികളില്‍ ഉപയോഗിച്ച് കുത്തകകള്‍ പ്രകൃതി ദത്തമായ, ജൈവിക കൃഷിയെ വിസ്മ്രുതിയിലാക്കുകയാണ്. ഇവിടെ, പൌരോഹിത്യം തങ്ങള്‍ക്കു നല്‍കുന്ന മന്ത്ര സദസ്സുകള്‍ക്ക് ശേഷം വയറു നിറച്ചാല്‍ മതി എന്ന് മാത്രം ചിന്തിക്കുന്ന ഒരു സമൂഹത്തിന്റെ നിര്മിതിയിലാണ്. അവരില്‍ നിന്നും നിന്നും കാര്‍ഷിക മേഖലയിലേക്കുള്ള ഇടപെടല്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നത് മൌട്യമായിരിക്കും ! പ്രത്യേകിച്ചും, തിരുകെശങ്ങളിലൂടെ ഹോള്‍ സെയിലായി തങ്ങള്‍ കൊണ്ടുവരുന്ന അനുഗ്രഹങ്ങളില്‍ മാത്രം കണ്ണും നട്ടിരിക്കുന്ന സാമൂഹിക സൃഷ്ടിയിലാണ് പൌരോഹിത്യത്തിന്റെ ശ്രദ്ധയെന്നിരിക്കെ !


ഇനിയെങ്കിലും കാര്യങ്ങള്‍ മാറേണ്ടതുണ്ട്. സമൂഹം ചിന്തിക്കേണ്ടതുണ്ട്. തരിശായി കിടക്കുന്ന കൃഷി ഭൂമികള്‍ പിടിച്ചെടുത്തു കര്‍ഷകര്‍ക്ക് കൊടുത്ത ഉമര്‍ (റ)വിന്റെ പാതയെ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിലും, നമ്മുടെ കൈവശമുള്ള ഭൂമിയില്‍ കൃഷി ചെയ്യാനും പ്രേരണയാകെണ്ടാതുണ്ട്. മഹല്ലുകളിലൂടെ കാര്‍ഷിക രംഗത്തെ ഇസ്ലാമിക ഇടപെടല്‍ ഗൌരവമായി നടത്തേണ്ടതുണ്ട്. വിശ്വാസികളെ കൃഷിയുടെ പ്രാധാന്യത്തെ കുറിച്ചും, ആരോഗ്യകരമായ കൃഷി രീതിയെ കുറിച്ചും പരിചയപ്പെടുതെണ്ടാതുണ്ട്. നിര്‍ജീവമായി കിടക്കുന്ന ഭൂമിയെ കിളച്ചു മറിച്ച്‌ അല്ലാഹുവിന്റെ ദൃഷ്ടാന്തമായ സസ്യങ്ങളെ കൃഷി ചെയ്യേണ്ടതുണ്ട്. അതിനായി മഹല്ലു സംവിധാനങ്ങള്‍ക്ക് ക്രിയാത്മകമായി ഇടപെടാന്‍ കഴിയും!

"കൃഷി ബക്കറ്റ് ചലഞ്ച്"

മഹല്ല് കുടുമ്പങ്ങൾ തങ്ങളുടെ കൈവശമുള്ള സ്ഥലത്ത് കൃഷി ചെയ്യുക, ചെയ്യാൻ പോകുന്നതിനു മുമ്പ്, മഹല്ല് നിയോഗിച്ച വ്യക്തികളുടെയും മറ്റുള്ളവരുടെയും  സാനിധ്യത്തിൽ അടുത്തയാളെ ചലഞ്ച് ചെയ്യുക..എത്റെടുക്കാത്തവർ മഹല്ല് നിശ്ചയിച്ച ഒരു തുക കൃഷി ചെയ്യുന്ന ആള്ക്ക് നല്കുക, അങ്ങിനെ കാര്ഷിക വൃത്തിയെ പ്രോത്സാഹിപ്പിക്കാൻ കഴിയുന്ന വേദികളും, അനുയോജ്യമായ രീതികളും അവലംഭിക്കുക.

കൂടാതെ മഹല്ലുകള്‍ക്ക് ചെയ്യാവുന്നവ !
_______

  • മഹല്ലുകളില്‍ കൃഷി-തൊഴില്‍ മേഖലയില്‍ സമൂഹത്തെ സജീവമാക്കാന്‍ കഴിയുന്ന രീതിയില്‍ ഒരു സഹകരണസംഘം രൂപീകരിക്കുക. 
  • കൃഷിയും ഇസ്ലാമും തമ്മിലുള്ള പ്രാധാന്യത്തെ കുറിച്ച് ക്ലാസ്സുകള്‍ സംഘടിപ്പിക്കുക 
  • കുതുബകളില്‍ ആരാധനയും കൃഷിയും തമ്മിലുള്ള ബന്ധത്തെ വിഷയമാക്കുക 
  • ജൈവ കൃഷിയെ ഇസ്ലാമിക മാനത്തില്‍ പ്രോത്സാഹിപ്പിക്കുക. 
  • വീട്ടു വളപ്പില്‍ ചെയ്യാന്‍ കഴിയുന്ന കൃഷികളെ പരിചയപെടുതുകയും, പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. 
  • മൂന്നു മാസം കൂടുമ്പോള്‍ അംഗങ്ങള്‍ യോഗം കൂടി തങ്ങളുടെ പുരോഗതിയെ/പ്രതിസന്ധികളെ കുറിച്ച് പരസ്പരം ഷയര്‍ ചെയ്യുക. 
  • രൂപമാറ്റം ചെയ്ത ഹൈബ്രിഡ് വിത്തുകളെ ബഹിഷക്കരിക്കുകയും, സൃഷ്ടി പ്രകൃതിയെ നിലനിര്‍ത്തുന്ന വിത്തുകളെ സംരക്ഷിച്ചു കൃഷിയില്‍ വ്യാപകമാക്കുക. 
  • മഹല്ലുകളില്‍ കൃഷി ചെയ്യാന്‍ താല്പര്യമുള്ളവരെ കണ്ടെത്തുകയും, തരിശായി കിടക്കുന്ന ഭൂമി കൃഷിക്കായി നല്‍കാന്‍ തയ്യാറുള്ളവരെയും, ഇന്‍വെസ്റ്റ്‌ ചെയ്യാന്‍ തയ്യാരാകുന്നവരെയും ബന്ധപെടുത്തി കൃഷിയെ പ്രോത്സാഹിപ്പിക്കുക ! 
  • മഹല്ലുകളില്‍ കൃഷി വകുപ്പുമായി ബന്ധപെടുത്തി ക്ലാസ്സുകള്‍ സംഘടിപ്പിക്കുക. വിത്തുകള്‍ വിപണനം ചെയ്യുക ! 
  • രണ്ടോ മൂന്നോ പേരെ ജൈവ കൃഷി സാന്ഘേതിക പരിശീലനത്തിന് തിരഞ്ഞെടുത്തു അവരുടെ കഴിവുകള്‍ മഹല്ലിലെ കൃഷിക്കുള്ള ഉപദേശ, നിര്‍ദേശങ്ങള്‍ക്ക് ഉപയോഗിക്കുക. 
  • സ്ത്രീകള്‍ക്ക് ഒഴിവു സമയം ചെയ്യാന്‍ കഴിയുന്ന, ക്രാഫ്ടുകളും, കൃഷിയും, നാടന്‍ കോഴി, വളര്‍ത്തു മൃഗ പരിശീലനവും, അവ വീടുകള്‍ തോറും നല്‍കാനുള്ള സംവിധാനങ്ങളും ചെയ്യുക. 
  • മഹല്ലിന്റെ കീഴില്‍ നാടന്‍ ഉത്പന്ന മേളകള്‍ സംഘടിപ്പിച്ചു സമൂഹത്തെ കാര്‍ഷിക രംഗത്തേക്ക് കൂടുതല്‍ സംഘടിപ്പിക്കുകയും, സജീവമാക്കുകയും ചെയ്യുക. 
  • യുവതലമുറയ്ക്ക് കാര്‍ഷിക ക്ലാസുകള്‍ നല്‍കുക, അവരുടെ സമയത്തെ ഫലപ്രദമായ രീതിയില്‍ തങ്ങളുടെ കഴിവുകള്‍ ഉപയോഗിക്കാനുള്ള അവസരങ്ങളെ കണ്ടെത്തി നിര്‍ദേശിക്കുക. 
  • പാടം (കൃഷി ഭൂമി) നികത്തുന്നവരെ അത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്തിരിപ്പിക്കുക. 

കാര്‍ഷിക രംഗത്തുള്ള ഇടപെടല്‍ പ്രകൃതിയോടും, അല്ലാഹുവിന്റെ സൃഷ്ടികളോടും, തലമുറകളോടും, ജീവിതത്തോടുമുള്ള ബാധ്യതയാണ്. അത്തരമൊരു മുന്നേറ്റത്തിനു ഇനിയെങ്കിലും കളമൊരുങ്ങേടതുണ്ട്. അല്ലെങ്കില്‍ മാരക കീടനാശിനികള്‍ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഹൈബ്രിഡ് ഉല്പന്നങ്ങളുടെ ഉപഭോക്താക്കളായി സ്വന്തം ശരീരത്തെ രോഗാതുരമാക്കി ജീവിക്കുന്ന ഒരു സമൂഹമായി ഇനിയും മുന്നേറി കൊണ്ടിരിക്കും.

"തീര്‍ച്ചയായും നാം ആ വിശ്വസ്ത ദൌത്യം (ഉത്തരവാദിത്തം) ആകാശങ്ങളുടെയും ഭൂമിയുടെയും പര്‍വ്വതങ്ങളുടെയും മുമ്പാകെ എടുത്തുകാട്ടുകയുണ്ടായി. എന്നാല്‍ അത്‌ ഏറ്റെടുക്കുന്നതിന്‌ അവ വിസമ്മതിക്കുകയും അതിനെപ്പറ്റി അവയ്ക്ക്‌ പേടി തോന്നുകയും ചെയ്തു. മനുഷ്യന്‍ അത്‌ ഏറ്റെടുത്തു. തീര്‍ച്ചയായും അവന്‍ കടുത്ത അക്രമിയും അവിവേകിയുമായിരിക്കുന്നു."(33 :72)


ജീവിതത്തിന്റെ മുഴു സമയ വ്യവഹാരത്തില്‍, കര്‍മ മണ്ഡലങ്ങളില്‍ ഇസ്ലാം സജീവമാകേണ്ടതുണ്ട്. ഇതര മതങ്ങളില്‍ നിന്ന് ഇസ്ലാമിനെ വിത്യസ്തമാക്കുന്നത് അതിന്റെ സര്‍വ മേഘലകളിലും ഉള്ള ഇടപെടലുകളാണ്. ഇസ്ലാം എന്നത് സൃഷ്ടാവിനുള്ള പരിപൂര്‍ണമായ സമര്പനമാകുന്നത് അങ്ങിനെയാണ്. പൌരോഹിത്യത്തെയും, പൌരോഹിത്യ ഉദരപൂരണതിനെയും ഇസ്ലാം പടിക്ക് പുറത്തു നിര്ത്തുന്നു. ജനങ്ങളുടെ ധനം ചൂഷണം ചെയ്യുന്ന അത്തരക്കാരെ കുര്‍ആന്‍ താക്കീത് ചെയ്തീട്ടും, അതെ പൌരോഹിത്യത്തിന്റെ വായില്‍ നിന്നു തന്നെയാണ് ഈ വചനം പൌരോഹിത്യം മറ്റെന്തോ ആണെന്ന രീതിയില്‍ വരുന്നത്. സാമൂഹിക മേഖലകളില്‍ വരേണ്ട ചിന്തകളെ നിഷ്ക്രിയമാക്കി തങ്ങളുടെ വിഷയങ്ങള്‍ മരിച്ചവരോട് പ്രാര്‍ത്തിക്കാമോ, ജിന്നുകളോട് പ്രാര്‍ത്തിക്കാമോ, അവര്‍ കാണുമോ, കേള്‍ക്കുമോ, അവര്‍ക്ക് വേദനിക്കുമോ, പ്രവാചകന്‍ സാധാരണ മനുഷ്യനാണോ, മുടി ഒറിജിനലാണോ, അല്ലെ, നമസ്കരിക്കുമ്പോള്‍ കൈ എവിടെ വെക്കണം...എന്നിടത്താണ് ! ഇത്തരത്തിലുള്ള "അനവധി ഗവേഷണ, നിരീക്ഷണ" തര്‍ക്കങ്ങളില്‍ കിടന്നു പൌരോഹിത്യത്തിന്റെ തടവറയില്‍ കിടന്നു മാതൃകയാകേണ്ട ഇസ്ലാമിക സമൂഹം ഇതര സമൂഹത്തില്‍ അപഹസിക്കപ്പെടുകയാണ്.


“ആകാശ ഭൂമികളുടെ സൃഷ്ടിപ്പിലും, രാപകലുകളുടെ മാറ്റത്തിലും, മനുഷ്യര്‍ക്ക്‌ ഉപകാരമുള്ള വസ്തുക്കളുമായി കടലിലൂടെ സഞ്ചരിക്കുന്ന കപ്പലിലും, ആകാശത്ത് നിന്ന് സൃഷ്ടാവ് മഴ വര്‍ഷിപ്പിച്ചു തന്നീട്ടു നിര്‍ജ്ജീവ അവസ്തുക്ക് ശേഷം ഭൂമിക്കു അത് മുഖേന ജീവന്‍ നല്‍കിയതിലും ഭൂമിയില്‍ എല്ലാതരം ജന്തു വര്ഗ്ഗങ്ങളെയും, വ്യാപിപ്പിച്ചതിലും കാറ്റുകളുടെ ഗതിക്രമത്തിലും ആകാശ ഭൂമികല്‍ക്കിടയിലൂടെ നിയന്ത്രിച്ചു നയിക്കപെടുന്ന മേഘത്തിലും ചിന്തിക്കുന്ന മനുഷ്യര്‍ക്ക്‌ തീര്‍ച്ചയായും ധാരാളം ദൃഷ്ടാന്തങ്ങള്‍ ഉണ്ട് “(അല്‍ ബക്കറ-164).


കൃഷിക്കനുയോജ്യമായ സസ്യങ്ങളും, അവ വളരുന്നതിനുള്ള സാഹചര്യങ്ങളും ഒരേ സമയം കൃത്യമായ അനുപാതത്തില്‍ പ്രകൃതിക്ക് നല്‍കിയിട്ടുണ്ട്. കൃഷി ചെയ്യാതെ ഭൂമിയെ നിഷ്ക്രിയമാക്കി കൈവശം വെക്കുന്നവര്‍ അല്ലാഹു നല്‍കിയ അനുഗ്രഹത്തെ മനപ്പൂര്‍വം തനിക്കും, സമൂഹത്തിനും സ്വയം നിഷേധിക്കുന്നതിലൂടെ ഒരു കുറ്റകൃത്യമാണ് ചെയ്യുന്നത് ! ഒരു തുള്ളി ജലത്തിന്റെ സാദ്യതയെ അന്യഗ്രഹത്തില്‍ അന്വേഷിക്കുന്ന ഈ കാലഘട്ടത്തില്‍ തങ്ങള്‍ക്കു ചുറ്റുമുള്ള സൃഷ്ടാവിന്റെ എണ്ണമറ്റ അനുഗ്രഹത്തെ വിശ്വാസികള്‍ കണ്ണ് തുറന്നു മനസ്സിലാക്കേണ്ടതുണ്ട്. ഇനിയെങ്കിലും പുരോഹിത നേതൃത്വങ്ങളുടെ ജല്പ്പനങ്ങള്‍ക്കും, അജണ്ടാകള്‍ക്കും അടിമപെടാതെ പണ്ഡിതര്‍ സമൂഹത്തെ ശരിയായ കര്‍മ കര്‍മമേഖലകളിലേക്ക് നയിക്കെണ്ടതുണ്ട്.

2 comments:

..naj said...

നമുക്ക് വേണ്ടത് മുടി പ്രതിഷ്ഠകളും, പ്രഹസന മാനവികത-ആത്മീയ ചൂഷണ യാത്രകളല്ല.
മനുഷ്യനെ രോഗാതുരമാക്കുന്ന കുത്തക-വിപണന തന്ത്രങ്ങള്‍ക്കെതിരെ സമൂഹത്തെ ബോധവല്‍ക്കരിക്കുന്ന, ജൈവിക കൃഷികള്‍ പ്രോത്സാഹിപ്പിച്ചു സമൂഹത്തെ സജീവമാക്കുന്ന പ്രവര്‍ത്തനങ്ങളാണ് വേണ്ടത്. അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് അര്‍ത്ഥ ശൂന്യമായ മത തര്‍ക്കങ്ങള്‍ മാറ്റി വെച്ചു കൊണ്ടു സംഘടനകള്‍ സമയം ഉപയോഗപെടുത്തട്ടെ. മഹല്ലുകളില്‍, സമൂഹത്തില്‍ മാതൃകാപരമായ ഇടപെടലുകള്‍ നടത്തട്ടെ !

നേര്‍വഴി said...

ഗുഡ് പോസ്റ്റ്‌!! യഥാര്‍ത്ഥ ഇസ്ലാമിക ചിന്തകള്‍ കാണുമ്പോള്‍ മനസ്സിന് വല്ലാത്ത സന്തോഷം തന്നെ. സമയം കിട്ടുമ്പോള്‍ എന്റെ ബ്ലോഗ്‌ സന്ദര്ശിക്കണേ..
http://fourhomes.blogspot.in/