Thursday, December 24, 2009

ചില്ലുകള്‍ പൊട്ടുന്നത്

അവര്‍ പറഞ്ഞു, ഔലിയാക്കളോട് പ്രാര്‍ത്ഥിക്കാം. നമുക്ക് അവരോടു ശുപാര്‍ശ ചെയ്യിക്കാം! നേതാക്കന്മാരുടെ അടുത്ത് ചെറിയവര്‍ പോകാറില്ലല്ലോ, ശുപാര്‍ശ ചെയ്യാന്‍ ആളുണ്ടെങ്കില്‍ കാര്യം നടക്കാന്‍ നമ്മള്‍ പിടിപാടുള്ളവരെ സമീപിക്കാറില്ലേ !!!!
സദസ്സ് ചിന്തിച്ചു, പറയുന്നത് ശരിയല്ലേ! അതെ സമീപിക്കാറുണ്ട്,
അപ്പോള്‍ പിന്നെ, അല്ലാഹുവിനോട് നമ്മുടെ കാര്യം നടക്കാന്‍ ഔലിയാക്കളെ വിളിച്ചു, അവരോടു ശുപാര്‍ശ ചെയ്യിപ്പിക്കുന്നതിലെന്താ കൊഴപ്പം!
സദസ്സ് വീണ്ടും ചിന്തിച്ചു; എന്താ കൊഴപ്പം, ഒരു കൊഴപ്പവുമില്ല !
അപ്പൊ കുഴപ്പമുണ്ടെന്നു പറയുന്നവര്‍ ആരാ..
ആരാ..?
രാതീബിനെ കുറിച്ച്...
ഒരാള്‍ രാതീബ് ഓതാന്‍ വന്ന "പണ്ടിതനോട്" ;
കുര്‍ആന്‍ പാരായണം ചെയ്യുന്നതാണോ, രാതീബ് ഓതുന്നതാണോ പുണ്യം ?
പണ്ഡിതന്‍: കുര്‍ ആന്‍ പാരായണം ചെയ്യുന്നത്.
എങ്കില്‍, കുര്‍ ആന്‍ പാരായണം ചെയ്‌താല്‍ പോരെ !
????
സൃഷ്ടാവിനെ തൃപ്തി പെടുത്താന്‍ രാതീബും, മൌലൂദും നടത്തുന്നത് കൊണ്ട് എന്താ കൊഴപ്പം ?
ക്രിസ്തുമസ് ക്രിസ്തുവിന്റെ ജന്മദിനമഘോഷമല്ലേ..ശ്രീ കൃഷ്ണ ജയന്തി ശ്രീ കൃഷ്ണന്റെ ജന്മദിനമല്ലേ ...?
അപ്പോള്‍ പ്രവാചകന്റെ ജന്മദിനം ?
നബിദിനം ആഘോഷിച്ചാല്‍ എന്താ കൊഴപ്പം ?
നബിദിനം ആഘോഷിക്കെന്ടെന്നു പറയുന്ന ഈ പറയുന്നവര്‍ ആരാ ..
ആരാ ..
അവരെ നമ്മള്‍ക്ക് "പുത്തന്‍ വാദികള്‍" എന്ന് വിളിക്കാം..നമ്മള്‍ ഒര്ജിനല്സ്..
ഈ "പുത്തന്‍ വാദികള്‍" പറയുന്നു.
അല്ലാഹു നൂറു സമാവാത്ത് വല്‍ അര്ള്....ആകാശ ഭൂമികളെ വലയം ചെയ്തിരിക്കുന്ന പ്രകാശമാണ് അവന്‍.
പ്രപഞ്ചത്തില്‍ ഓരോ അണുവും അവനറിയാതെ ഉണ്ടാകുന്നില്ല, ചിന്തിക്കാന്‍ പോകുന്നതും അവന്റെ അറിവിലുണ്ട്. ആ സൃഷ്ടാവിന്റെ വ്യവസ്ഥിതി സംപൂര്‍ണമാണ്..
എങ്കില്‍..
മറ്റു മനുഷ്യരുടെ ചിന്തയും, അവസ്ഥയും അറിയാത്ത മനുഷ്യ നേതാക്കളുമായി അല്ലാഹുവിനെ ഉപമിക്കുന്നവരുടെ "വിജ്ഞാനത്തിന്റെ" കേന്ദ്രത്തിനെ കുറിച്ച് എന്ത് പറയാന്‍..
രാതീബും, മൌലൂദും നടത്തിയാല്‍ തൃപ്തിയടയുന്ന ഒരു സൃഷ്ടാവ് സങ്കല്പം...
ഓരോ വിഷയങ്ങളെ പറ്റിയും വാദങ്ങളും, പ്രതിവാദങ്ങളും സമൂഹത്തില്‍ നടത്തി കൊണ്ടിരിക്കുന്നു.
പ്രസംഗങ്ങളും, സീഡിയും, ലഘുലേഖകളും, .....തെരുവുകളും, കവലകളും കയ്യടക്കുമ്പോള്‍ സമൂഹം ഭിന്നിച്ചു കൊണ്ടിരിക്കുന്നു..
ഇപ്പോള്‍ പൊട്ടിയ ചില്ല് ഒട്ടിക്കാന്‍ സഞ്ചിയില്‍ നിന്നും സ്റ്റേജ് , കസേര, പോസ്റ്റര്‍, മൈക്ക് സെറ്റ് തുടങ്ങിയവ എടുത്തു ഒരു പണ്ഡിതന്‍ എത്തിയീട്ടുണ്ട്....
അനുയായികള്‍ എത്തികൊണ്ടിരിക്കുന്നു...

തുടരാം..

Tuesday, December 8, 2009

ചില്ലുകള്‍ പൊട്ടിക്കുമ്പോള്‍ !

ചാര്‍ളി ചാപ്ലിന്‍ സിനിമയിലെ ഒരു സീന്‍...
ജോലിയോന്നുമില്ലാതിരുന്ന ചാപ്ലിന്‍ ഒരു ദിവസം എന്തോ മനസ്സില്‍ ഉറപ്പിച്ചു രാത്രി എല്ലാവരും ഉറക്കമായെന്നു ഉറപ്പു വരുത്തി ഒരു സഞ്ചിയും തൂക്കി തെരുവിലൂടെ നടന്നു.
ഇരു വശവും ചില്ലിട്ട ജനലുകളുള്ള വീടുകള്‍.
ചാപ്ലിന്‍ സഞ്ചിയില്‍ കരുതിയിരുന്ന കല്ലുകള്‍ എടുത്തു വീടുകളുടെ ജനല്‍ ചില്ലുകള്‍ എറിഞ്ഞു പൊട്ടിച്ചു കൊണ്ട് മുന്നോട്ടു നടന്നു പോയി.
നേരം വെളുത്തു..
എല്ലാവരും ഉണര്‍ന്നു...
തങ്ങളുടെ വീടിന്റെ ജനലുകള്‍ പൊട്ടിയതായി കണ്ടു..
ഇനിയെന്ത് ചെയ്യും എന്നാലോചിച്ചു അവര്‍ നില്‍ക്കുമ്പോഴാണ് ഒരാള്‍ വിളിച്ചു പറഞ്ഞു വരുന്നത് അവര്‍ കണ്ടത്.
"പൊട്ടിയ ചില്ലുകള്‍ ഒട്ടിക്കാനുണ്ടോ, പൊട്ടിയ ചില്ലുകള്‍ ഒട്ടിക്കാനുണ്ടോ...."
ഇവിടെ ഒട്ടിക്കാനുണ്ടേ....ഇങ്ങോട്ട് വരൂ..
അയാളെ ആളുകള്‍ വിളിച്ചു , പൊട്ടിയ ചില്ലുകള്‍ ഒട്ടിച്ചു തന്റെ ജോലിക്കുള്ള പ്രതിഫലം വാങ്ങി അയാള്‍ നടന്നു നീങ്ങി...
ഇതാണ് സിനിമയിലെ രംഗം.
പൊട്ടിച്ച അതെ ആള്‍ തന്നെയാണ് ചില്ലുകള്‍ ഒട്ടിക്കാനായി വിളിച്ചു പറഞ്ഞു വന്നത്. ...


ഒരു മാതൃക സമൂഹമാകെണ്ടിയിരുന്നവരിലെ നേതൃത്വങ്ങള്‍ വര്‍ത്തമാന സമൂഹത്തില്‍ സൃഷ്ടിച്ച ദുരവസ്ഥ ഇസ്ലാമിനെ ഇങ്ങിനെയൊക്കെയാക്കി മാറ്റി
ഇന്നത്തെ സമൂഹത്തില്‍ നടക്കുന്ന സംഭവങ്ങള്‍ എപ്രകാരം ഇതുമായി ബന്ധപെട്ട് കിടക്കുന്നു എന്നത് അടുത്ത പോസ്റ്റില്‍ !
ബി റെഡി ടു റീഡ് ..

Tuesday, November 17, 2009

ചരിത്രം ആവശ്യപെടുന്നത്



ജനപഥങ്ങള്‍ ഒഴുകുകയാണ്.
ചരിത്രത്തിന്റെ കാലടി പാടുകള്‍ പിന്തുടര്‍ന്ന്.
മനസ്സുകളില്‍ വിശ്വാസത്തിന്റെ തീവ്രമായ അലയടികള്‍ അവരില്‍ ഓരോരുത്തരിലും ഉയരുന്നുണ്ടാകണം.
അടിസ്ഥാന കാര്യങ്ങളില്‍ നിന്നും ഒരിക്കല്‍ ജീവിതത്തില്‍ വിശ്വാസിയോട് ചെയ്യണമെന്നു ആവശ്യപെടുന്നതും, എന്നാല്‍ സമ്പൂര്‍ണമായ ജീവിത കര്‍മങ്ങള്‍ സമ്മേളിക്കുന്നതുമായ സമയങ്ങള്‍, അര്‍ത്ഥപൂര്‍ണമായ ഇസ്ലാമിന്റെ പ്രായോഗിക ധര്ശനങ്ങള്‍ക്ക് ഉത്തമ ഉദാഹരണം തന്നെ.
"നമസ്കാരം"
"സക്കാത്ത്"
അതിലും സമത്വം, സാമൂഹിക നീതി പ്രകടമാകുന്നു.
ഇസ്ലാം അങ്ങിനെയാണ്.
വിശ്വാസം വാക്കുകളിലുള്ള വെറും വിശ്വാസികളെ, ഭക്തരെ സൃഷ്ടിക്കുകയല്ല, വിശ്വാസം ജീവിതത്തില്‍ സൃഷ്ടിക്കുന്ന മാറ്റം എപ്രകാരം ഒരു സമൂഹത്തെ സജീവമാക്കുന്നു എന്നതാണ് അതിന്റെ അടിസ്ഥാനം. "നിങ്ങള്‍ മനുഷ്യര്‍ക്ക്‌ ഉത്തമമായ മാതൃകയാണ് എന്ന് കുര്‍ ആന്‍ അടിവരയിടുന്നത് അത് കൊണ്ട് മാത്രമാണ്.
വിശ്വാസം സമ്പത്തിനെ തൊടുന്നു. സമ്പത്തില്‍ തൊട്ടാല്‍ പൊള്ളും. അതുകൊണ്ട് തന്റെ സമ്പത്തില്‍ വിശ്വാസം നോട്ടമിടേണ്ട എന്ന് പറയാന്‍ "വിശ്വാസിക്ക്" കഴിയില്ല, കാരണം വിശ്വാസിയെ വിശ്വാസിയാക്കുന്നത് അതൊക്കെയാണ്‌. സമ്പത്ത് വിശ്വാസത്തിന്റെ ഗതിയില്‍ നിര്‍ണ്ണായകമായ പങ്കു വഹിക്കുന്നു എന്നത് കൊണ്ട് സൃഷ്ടാവ് ആ "ക്യാപിറ്റ" ലില്‍ ബന്ധിപ്പിക്കുകയാണ് ചെയ്തത്. സാമ്പത്തിക അസമത്വം എവിടെയൊക്കെ സംഭവിക്കുന്നുവോ അവിടെയെക്കെ വിശ്വാസം വെറും നോക്ക്കുത്തിയാകുന്നു. ഭൌതിക സാമൂഹിക സംവിധാനങ്ങളില്‍ തങ്ങളുടെ ബൌദ്ധികമേഖലക്ക് കാര്യമായൊന്നും ചെയ്യാന്‍ കഴിയാത്ത
പൌരോഹിത്യവും , അവര്‍ സംവിധാനം ചെയ്യുന്ന ആത്മീയതയും സമൂഹത്തില്‍ സ്ഥാനം പിടിക്കുകയും ചെയ്യും.
സമ്പത്തിന്റെ അടിസ്ഥാന സ്രോതസ്സ് സൃഷ്ടാവ് ആണെന്നും, അതിന്റെ കൈകാര്യ കര്‍ത്താവ്‌ മാത്രമാണ് മനുഷ്യരെന്നും വ്യക്തമാക്കിയാണ് സൃഷ്ടാവ് ഇസ്ലാമിനെ ഭൂമിയില്‍ സമര്‍പ്പിക്കുന്നത്. അവിടെ സമ്പത്തിന്റെ നീതി പൂര്‍വകമായ കൈമാറ്റങ്ങള്‍ നടക്കേണ്ടതുണ്ട്, ഹലാലുകള്‍ ഹരാമുകളെ നിഷ്കാസനം ചെയ്യേണ്ടതുണ്ട്. സമൂഹത്തില്‍ സമ്പത്ത് ചൂഷണം ചെയ്യുന്ന സാമൂഹിക അവസ്ഥയെ ഉന്മൂലനം ചെയ്യേണ്ടതുണ്ട്. അതിലൂടെ ഉള്ളവന്‍, ഇല്ലാത്തവന്റെ വളര്‍ച്ചക്ക് നിദാനമാകേണ്ടതുണ്ട്. പക്ഷെ..
ഇതെല്ലാം സംഭവിക്കുന്നു എന്നും, മാതൃകയാകുന്നു ഞങ്ങളെന്നും പറയാന്‍ കഴിയുന്ന സമൂഹം എവിടെ !
ഇപ്പോള്‍, "നിന്റെ വിളിക്ക് ഉത്തരം ആയി ഞങ്ങള്‍ വന്നിരിക്കുന്നു" എന്നാ ശബ്ദം മുഖരിതമാകുന്നുണ്ടാകണം കഅബയില്‍ !
ചരിത്രത്തിന്റെ കാലടി പാടുകള്‍ക്ക് ജീവന്‍ വെക്കുകയാണ് ഇനിയുള്ള ഹറമിലെ ദിനങ്ങള്‍.
ഒരു സ്വപ്നത്തില്‍ തന്റെ എല്ലാമായതിനെ സൃഷ്ടാവിന്റെ മാര്‍ഗ്ഗത്തില്‍ ത്യജിക്കാന്‍ തയ്യാറായ ഇബ്രാഹിം പ്രവാചകന്‍. ഒരു സ്വപ്നം, അത് ഏറ്റെടുത്തു കൊണ്ട് മുന്നോട്ടുള്ള പ്രയാണം, അത് കൊണ്ട് തന്നെ ഇബ്രാഹിം പ്രവാചകനെ മാതൃകയാക്കി കാണിക്കുന്നു കുര്‍ ആന്‍.
അതെ കുര്‍ ആന്‍ സ്വപ്നതിലൂടെയല്ലാതെ, മനുഷ്യ സമൂഹത്തോട് ശക്തമായി പറയുന്നു. "നമസ്കാരവും, സക്കാത്തും കൃത്യമായി നിര്‍വഹിക്കുവാന്‍" അവരാണ് വിജയികള്‍ എന്നും ! ഇവിടെ ആരാണ് അത് ഏറ്റെടുക്കുന്നത്, ആരാണ് വരുമാനം കണക്കാക്കി സമ്പത്തില്‍ നിന്നും സക്കാത്ത് കൃത്യമായി അവകാശികള്‍ക്ക് കൊടുത്തു പവിത്രമാകുന്നത്. ആരാണ് തങ്ങള്‍ക്കു പ്രിയപ്പെട്ട സമ്പത്തിനെ പറഞ്ഞ പ്രകാരം ത്യജിക്കാന്‍ തയ്യാറാകുന്നത്.
ഇപ്പോള്‍ ദരിദ്രര്‍ തങ്ങളുടെ കഷ്ട്ടപാടുകളില്‍, കൊട്ടാര സമാനമായ വീടുകള്‍ കയ്യേറിയ കൃഷി സ്ഥലങ്ങല്‍ക്കുമപ്പുരം ഉഴലുന്നുണ്ടാകണം. തങ്ങള്‍ക്കന്ന്യമാക്കപെട്ട ധനത്തിന്റെ കൈകാര്യ കര്‍ത്താക്കളുടെ കച്ചവടങ്ങളും, റിയാല്‍ എസ്റ്റെ ററുകളും ഇല്ലാത്തൊരു ലോകത്ത്...
കഅബയില്‍ ആരാണ് സൃഷ്ട്ടാവിന്റെ വിളിക്ക് യഥാര്‍ത്ഥ ഉത്തരമായി എത്തുന്നത്‌.. അങ്ങിനെയാണെന്ന് നിങ്ങള്‍ പറഞ്ഞുവെങ്കില്‍.....!
ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്...................

Wednesday, September 23, 2009

വ്രതാനന്തര വാര്‍ത്തകള്‍ !

ഒരു മാസത്തെ വ്രതം കഴിഞ്ഞു. ഫിതര്‍ സക്കാത്തും കൊടുത്തു, വരുമാനത്തിന്റെ സക്കാത്ത് കണക്കാക്കി കൊടുക്കേണ്ടത് സംഘടിത രൂപത്തിലും, അത് ശരിയല്ലെന്ന് കരുതുന്നവര്‍ ഒറ്റക്കും, വരുമാനത്തില്‍ നിന്നും കൊടുത്താല്‍ കുറഞ്ഞു പോകുമെന്ന് കരുതുന്നവര്‍ കൊടുക്കാതെയും, ഈദ്‌ ആഘോഷിച്ചു.

സക്കാത്ത് ഗേറ്റിന്റെ മുന്നില്‍ ചെന്ന് കൈ നീട്ടിയാലെ കിട്ടുകയുള്ളൂ എന്നുള്ളവര്‍ അങ്ങിനെ ചെയ്തും, കൊടുക്കുന്നുണ്ടെന്നു അറിഞ്ഞവര്‍ വീടിനു മുന്നില്‍ ക്യൂ നിന്നും, ധനികനും, ദരിദ്രനും എല്ലാവര്ക്കും സക്കാത്ത് വീതം വെച്ച് ചില്ലറയായി സക്കാത്ത് കൊടുക്കുന്ന മഹല്ലുകളിലെ ആളുകളും, സക്കാത്തിനു അവകാശിയായിട്ടും ഒന്നും കിട്ടാത്തവരും ഈദ്‌ ആഘോഷിച്ചു.

ചിലര്‍ ചന്ദ്രനെ ആദ്യം കണ്ടു, പ്രഖ്യാപനം വന്നു . അവര്‍ ആദ്യം ആഘോഷിച്ചു.

ആശംസ അറിയിക്കാനായി വിളിച്ചപ്പോള്‍ ഞങ്ങള്‍ ചന്ദ്രനില്‍ ഇറങ്ങിയിട്ടില്ല,

ഞങ്ങള്‍ക്ക് വ്രതമാണെന്ന് മറ്റുള്ളവര്‍ പ്രതികരിച്ചു..

ആദ്യം കണ്ട അതെ ചന്ദ്രനെ പിറ്റേ ദിവസമാണ്‌ അവര്‍ കണ്ടത്. അവരും കണ്ടെന്നു ഉറപ്പിച്ചു, ആദ്യത്തെ ആഘോഷത്തില്‍ പെടാത്തത്കൊണ്ടു അവരും ഈദ്‌ ആഘോഷിച്ചു.

ചുരുക്കി പറഞ്ഞാല്‍ "മുസ്ലീങ്ങള്‍" എല്ലാവരും ഒന്നോ, രണ്ടോ ദിവസത്തെ വിത്യാസത്തില്‍, ആഘോഷത്തിനു വിത്യാസമില്ലാതെ ഈദ്‌ ആഘോഷിച്ചു.

പുതു വസ്ത്രം അണിഞ്ഞു , ഫര്ള് കൃത്യമായി നമസ്കരിക്കുന്നവരും, ചില വസന്ത, ഗ്രീഷ്മ കാലങ്ങളില്‍ നമസ്കരിക്കുന്നവരും, ചില നേരങ്ങളില്‍ നമസ്കരിക്കുന്നവരും, ആഴ്ചകളില്‍ ഒന്ന് മാത്രം നമസ്കരിക്കുന്നവരും, കാനേഷുമാരി ഉറപ്പിക്കാന്‍ വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം പള്ളി സന്ദര്‍ശിക്കുന്നവരും, പള്ളികളില്‍ വന്നു. കൂട്ടമായി നമസ്കരിച്ചും , പതിവുള്ളതും, അല്ലാത്തതുമായ കുതുബ ശ്രദ്ധിച്ചും, ചിലര്‍ ശ്രദ്ധിക്കാതെയും, മറ്റു ചിലത് ചിന്തിച്ചുമൊക്കെ സമയം നീക്കി പള്ളികളില്‍ നിന്നും പുറത്തു വന്നു മുന്‍കൂട്ടി പ്ലാന്‍ ചെയ്ത ആഘോഷങ്ങളിലേക്ക് തയ്യാറായി വീടുകളിലേക്ക് പോയി...

ഇനി വീണ്ടും സാധാരണ ജീവിതത്തിലേക്ക്....

വ്രത ശുദ്ദിയില്‍ സംസ്കരിചെടുത്ത ഹൃദയവുമായിട്ടാകണം വിശ്വാസിയുടെ

ഇനിയുള്ള ജീവിത രംഗങ്ങള്‍..

അതോ,

അതൊക്കെ ഒരു മാസത്തില്‍ മാത്രം ഒതുക്കി കൊതിപ്പിക്കുകയായിരുന്നോ "കാലത്തെ" !

എക്സ്‌ ക്യൂസ്മി.

....................................

Monday, August 24, 2009

ഒരു റമദാന് കൂടി

നോമ്പ് തുറകളും , ഇഫ്താര് പാര്ട്ടികളും ഇനി തക്രുതിയാകും ,അതിലൂടെ നേടുന്ന തങ്ങള്‍ ആഗ്രഹിക്കുന്ന പേരും , പെരുമയും.
സംഘടനകളും നേതൃത്വങ്ങളും തങ്ങളുടെ അനുയായികളുമായി ഈ പവിത്ര ദിനങ്ങളെ ആഘോഷ മാക്കുന്നിടത്തേക്ക് വ്രതത്തെ, ഇഫ്ത്താരുകളെ മാറ്റിയിരിക്കുന്നു .
വ്രതമാനുഷ്ടിക്കുന്നവര് ഒരുപാടുണ്ട് , പക്ഷെഈ കൂട്ട നോമ്പ് തുറകളും , ഇഫ്താര് പാര്ടികളും അര്ഹതപെട്ടവരെ അകറ്റി നിറുത്തുന്നില്ലേ !.
രാഷ്ട്രീയക്കാരുടെ ഇഫ്താര് ബഫെകള് വാര്ത്തകളില് നിറയുന്ന കാലം. തങ്ങളുടെ കച്ചവട രാഷ്ട്രീയ ഭിന്നതകള്‍ കുറക്കാന് ഈ ഭക്ഷണ മാമാന്കങ്ങള്‍ക്ക് പ്രത്യേക കഴിവുണ്ടെന്ന് അവരും മനസ്സിലാക്കി കാണും .
"നിങ്ങള്ക്ക് നോമ്പ് നിര്‍ബന്ധം ആക്കപെട്ടിരിക്കുന്നു , നിങ്ങള് കൂടുതല് ഭയ ഭക്തിയുള്ളവരാകുന്നതിനു " (വി. ഖുര്‍ആന്‍ )

പക്ഷെ............!

സക്കാത്തിന്റെ കാലം
ദരിദ്രര് നിരത്തുകളിലേക്ക് ഒഴുകുന്നുണ്ടാകും ഇപ്പോള്‍ ! ഈ

മാസത്തില് തങ്ങള്ക്കു ലഭിക്കുന്ന നാണയ തുട്ടുകള്ക്ക് വേണ്ടി.
സക്കാത്ത്‌ കണക്കാക്കി പിരിച്ചു അര്ഹതയുള്ളവര്ക്ക് ഉപകാരമാകുന്ന രീതിയില് എത്തിച്ചു കൊടുക്കാന് കഴി യുമായിരുന്ന മഹല്ല് സംവിധാനങ്ങള് തേങ്ങാ പിരിവും , അരിപിരിവും വരി സംഖ്യയുമായി നടക്കുമ്പോള്‍ മഹല്ലുകളിലെ ദരിദ്രര്‍ സഹായത്തിനായി മറ്റു ഭാഗത്തേക്ക്‌ പോകുന്നു.

“പണ്ഡിതര്‍ ” അധര വ്യായാമം നടത്തി മസ്ജിധുകളില്‍ മസ്അലകളുമായി സംഘടിത സകാതിനെതിരെ നിലകൊള്ളുന്നു.
ഒരു സാമ്പത്തിക സംതുലിതത്വം സൃഷ്ടിക്കുമായിരുന്ന അല്ലാഹുവിന്റെ സാമ്പത്തിക ശാസ്ത്രത്തെ തകിടം മറിച്ചു പൌരോഹിത്യം നിലകൊള്ളുമ്പോള്‍ ഇസ്ലാം വെറും നോക്കുകുത്തിയായി മാറിയിരിക്കുന്നു .

മാതൃക സൃഷ്ടിക്കുമായിരുന്ന മനുഷ്യ സമൂഹത്തിലെ ഒരു വിഭാഗം ഇങ്ങിനെയൊക്കെയാണ് ഇന്ന്.
ഈ റമദാന്‍ ഒരു പുനര്‍ വിചിന്തനത്തിനു നിമിത്തമാകട്ടെ.